2016 ഒക്‌ടോബർ 4, ചൊവ്വാഴ്ച

എന്താണ് മൌദൂദിസം (ജമാഅത്തെ ഇസ്ലാമി)?

എന്താണ് മൌദൂദിസം (ജമാഅത്തെ ഇസ്ലാമി)?


എന്താണ് മൌദൂദിസം (ജമാഅത്തെ ഇസ്ലാമി)?
എന്താണ്‌ മൗദൂദിസം.? 1941-ല്‍ അവിഭക്ത ഇന്ത്യയിലെ ലാഹോറില്‍ അബുല്‍ അഅ്‌ലാ മൗദൂദി രൂപം നല്‍കിയ മതപരിഷ്‌കരണ രാഷ്‌ട്രീയ പ്രസ്ഥാനമാണ്‌ ജാമാഅത്തെ ഇസ്‌ലാമി.(മൗദൂദിസം)
സ്ഥാപിത പാശ്ചാത്തലം. ഇന്ത്യയില്‍ ബ്രിട്ടീഷ്‌ ആധിപത്യത്തിന്റെ അന്ത്യത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളെ പ്രധാനമായും 3 ആശയധാരകള്‍ വലയം ചെയ്‌തു. അബുല്‍ കലാം ആസാദിന്റെ തേതൃത്വത്തില്‍ ദേശീയ വാദികളായ നേതാക്കള്‍ മുസ്ലിംകളെ പൊതു ദേശീയ ധാരയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ പാടുപെട്ടു. മസ്‌ലിംകള്‍ക്ക്‌ സ്വന്തം രാഷ്‌ട്രീയം വേണമെന്ന്‌ മുസ്‌ലിം ലീഗിന്റെ ആവശ്യത്തോട്‌ ദേശീയ വാദികളായ മുസ്‌ലിം നേതാക്കല്‍ യോജിച്ചില്ല. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ നലനിന്ന ആശയപരമായ ഈ ചേരിതിരിവിനിടയിലേക്കാണ്‌ ഒരു മൂന്നാം ആശയധാരയായ ഹുക്കൂമത്തേ ഇലാഹി (ദൈവിക ഭരണം) എന്ന വ്യതിരക്ത മുദ്രാവാക്യവുമായി ജമാഅത്തെ ഇസ്‌ലാമി കടന്ന്‌ വരുന്നത്‌.
ഇന്ത്യന്‍ വിഭജനാന്തരം ജമാഅത്ത്‌. 1947 വരെയുള്ള കാലയളവില്‍ ആകെ 625 പേര്‍ മാത്രമാണ്‌ ജമാഅത്തിന്റെ അംഗബലം. വിഭചനത്തെ തുടര്‍ന്ന്‌ ഇതില്‍ 385 പേര്‍ പാക്കിസ്ഥാനിലും 240പേര്‍ ഇന്ത്യയിലുമായി. തുടര്‍ന്ന്‌ ഇന്ത്യയിലും പാക്കിസ്ഥാനിലുമായി ജമാഅത്തെ ഇസ്‌ലാമി രൂപം പ്രാപിച്ചു.
പാക്കിസ്ഥാനില്‍പാക്കിസ്ഥാനില്‍, രൂപികരണത്തെ തന്നെ അബുല്‍ അഅ്‌ലാ മൗദൂദി എതിര്‍ത്തു. രാഷ്‌ട്രം യാഥാത്ഥ്യമായതോടെ നയത്തില്‍ മാറ്റം വരുത്തി അനുകൂല നിലപാട്‌ സ്വീകരിച്ചു. പാക്കിസ്ഥാനെ ഇസ്‌ലാമീകരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പാക്ക്‌ ജാമാഅത്ത്‌ പ്രവര്‍ത്തച്ചു. ഖാദിയാനി പ്രശ്‌നങ്ങളില്‍ ജനങ്ങളെ സംഘടിപ്പിക്കാന്‍ കഴിഞ്ഞ ജമാഅത്തിനു പക്ഷേ, സാധാരണ ജനങ്ങളെ അഭിസംബോധനം ചെയ്യാനോ ഒരു രാഷ്‌ട്രീയ മുന്നേറ്റത്തിന്‌ നേതൃത്വം നല്‍കാനോ കഴിയാതെ പോയി. ജനസ്വാധീനമില്ലാത്ത ഒരു കേവല രാഷ്‌ട്രീയ പാര്‍ട്ടിയായി ജമാഅത്ത്‌ ചുരുങ്ങി. സിയാവുല്‍ഹഖിനോട്‌ സഹകരിച്ച്‌ പാക്കിസ്ഥാന്റെ ഇസ്‌ലാമീകരണം പൂര്‍ത്തിയാക്കാം എന്ന ആഗ്രഹവും ഫലവത്തായില്ല. തര്‍ബിയ്യത്തും തസ്‌കിയത്തുമില്ലാത്ത, ജനസ്വാധീനമില്ലാത്ത കേവല ആള്‍ക്കൂട്ടമായി ഈ രാഷ്‌ട്രീയ സംഘടന വഴിമാറി സഞ്ചരിക്കുയാണിപ്പോള്‍ (രിസാല വാരിക 2005 മാര്‍ച്ച്‌ 11 പേ 38,39)
അബുല്‍ അഅ്‌ലാ മൗദൂദി (1903-1979) ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകനായ മൗലനാ അബുല്‍ അഅ്‌ലാ മൗദൂദി സാഹിബ്‌ 1903 സെപ്‌ത: 25 ന്‌ ഔറംഗാബാദില്‍ ഭൂജാതനായി. പ്രഥാമിക പഠനം 9-ാം വയസ്സ്‌ വരെ പിതാവില്‍ നിന്ന്‌. ശേഷം ഫൗഖാനിയ്യ സ്‌ക്കൂളില്‍ ചേര്‍ന്നു. ചെറുപ്രായത്തില്‍ വിദ്യഭ്യാസ പരാജയം. അദ്ദേഹം തന്റെ ആത്മകഥയില്‍ (പേ 7)ല്‍ എഴുതുന്നു. ഞാന്‍ ഒന്നാമതായി ചേര്‍ന്നത്‌ റുസ്‌ദിയ്യ ക്ലാസിലാണ്‌. 6 മാസത്തിന്‌ ശേഷം പരീക്ഷ എഴുതി. ഗണിത ശാസ്‌ത്രത്തില്‍ കൂടുതല്‍ അറിവില്ലാത്തതിനാല്‍ ഞാന്‍ പരീക്ഷയില്‍ തോറ്റു. തുടര്‍വിദ്യാഭ്യാസത്തിന്‌ ഹൈദറാബാദിലെ ദാറുല്‍ ഉലൂമില്‍ ചേര്‍ന്നെങ്കിലും പിതാവിന്റെ രോഗവും മരണവും കാരണമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.
ജീവിതത്തിലെ അപചയങ്ങള്‍ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ പരിഹസിച്ചതിനാല്‍ ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന്‌ പുറത്ത്‌ പോയതായി പണ്‌ഢിതലോകം വിധി എഴുതിയ നിരീശ്വര വാദിയായ പ്രമുഖ ഉറുദു സാഹിത്യകാരന്‍ നിയാസ്‌ ഫത്‌ഹ്‌ പൂരിയുമായി അദ്ദേഹത്തന്‌ ഒന്നര വര്‍ഷത്തെ ബന്ധമുണ്ടായിരുന്നു. ഇദ്ദേഹത്തില്‍ നിന്നാണ്‌ മൗദൂദി സാഹിബിന്‌ സാഹിത്യ പ്രചോദനം ഉണ്ടായത്‌. ഇദ്ദേഹവുമായുള്ള ആത്മ ബന്ധം തൂലികയെ ഉപജീവന മാര്‍ഗമായി സ്വീകരിക്കാന്‍ (കൂലി എഴുത്ത്‌) ഞാന്‍ തീരുമാനിച്ചു (ആത്മകഥ പേ 18)
സേവന പാതയില്‍ 1920 ല്‍ താജ്‌ ഉറുദു വാരികയുടെയും മുസ്‌ലിം പത്രത്തിന്റെയും പത്രാധിപരായി സേവനമനുഷഠിച്ചു. 1925 ല്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ മുഖപത്രമായ അല്‍ ജംഇയ്യയുടെ എഡിറ്ററായി. 1933 ല്‍ ഹൈദരാബാദില്‍ വെച്ച്‌ തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസിക ഏറ്റെടുത്ത്‌ നടത്തി. ഇതിലൂടെയാണദ്ദേഹം തന്റെ ദുശിച്ച ചിന്തകളും ആശയങ്ങളും പറത്ത്‌ കൊണ്ടുവന്നത്‌. 1920 ല്‍ ഖിലാഫത്ത്‌ പ്രക്ഷോഭത്തിലും തുടര്‍ന്ന്‌ നിസഹകരണ പ്രസ്ഥാനങ്ങളിലും താത്‌പര്യപൂര്‍വ്വം സ്‌ഹകരിച്ച്‌ സ്വാതന്ത്ര്യസമരത്തില്‍ സജീവ പങ്കാളിത്തം വഹിച്ചു.
ജമാഅത്ത്‌ രൂപീകരിക്കുന്നു. ലാഹോറലേക്ക്‌ തിരിച്ച മൗദൂദി സാഹിബാ 1941 ആഗസ്റ്റ്‌ 21 തര്‍ജുമാനുല്‍ ഖുര്‍ആന്‍ ഓഫീസില്‍ വെച്ച്‌ ജമാഅത്തേ ഇസ്‌ലാമിക്ക്‌ രൂപംനല്‍കി. ശേഷം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പശ്ചാത്തലം വിവരിച്ച്‌ മൗദൂദി ഇങ്ങനെ പ്രസംഗിച്ചു. ഒരു കാലത്ത്‌ ഞാനും പാരമ്പര്യ വാദിയായിരുന്നു.ദേശീയ മതത്തിന്റെ അനുയായിയായി ബോധോദയം തെളിഞ്ഞപ്പോള്‍ ആ നിലക്കുള്ള മതാനുകമനം നിരര്‍ത്ഥകമാണെന്ന്‌ എനിക്ക്‌ ബോധ്യമായി. മരണം വരെ ലാഹോറില്‍ ജീവിതം ചിലവഴിച്ച അദ്ദേഹം 1979 സെപ്‌തമ്പര്‍ 22ന്‌ അമേരിക്കയിലെ ആശുപത്രയില്‍ മരണപ്പെട്ടു. കമ്യൂണിസം, പാശ്ചാത്യവല്‍ക്കരണം, പലിശ, മദ്യപാനം, തുടങ്ങിയവയെ എതിര്‍ത്ത്‌ എഴുതിയ ലേഖനങ്ങള്‍ അദ്ദേഹത്തെ ലോക പ്രസിദ്ധനാക്കി. അറബിയിലോ ഇംഗ്ലീഷിലോ വേണ്ടത്ര പരിജ്ഞാനമില്ലാത്ത അദ്ദേഹത്തിന്റെ കൃതികളെല്ലാം മസ്‌ഊദ്‌ ആലം നദ്‌വിയും ശിഷ്യരും ഉറുദുവില്‍ നിന്ന്‌ അറബിയലേക്ക്‌ വിവര്‍ത്തനം ചെയ്‌തതാണ്‌. ഡമസ്‌ക്കസില്‍ അവതരിപ്പിച്ച ഉറുദു പ്രബന്ധം ജനങ്ങളുടെ സമ്മര്‍ദ്ദഫലമായി അബുല്‍ ഹസ്സന്‍ നദ്‌വി അറബിയിലേക്ക്‌ മൊഴിമാറ്റം നടത്തി.
വിഷലിപ്‌ത രചനകള്‍തഫ്‌ഹീമാത്ത്‌, ഖുതുബാത്ത്‌,റസാഇല്‍ വ മസാഇല്‍, തഫ്‌ഹീമുല്‍ ഖുര്‍ആന്‍, ഖിലാഫത്ത്‌ വ മുലൂക്കിയത്ത്‌, തന്‍ഫീഖാത്‌ തുടങ്ങിയ മൗദൂദിയുടെ പിഴച ചിന്താഗതികളുടെ ബഹിര്‍സ്‌ഫുരികങ്ങളാണ്‌.
മൗദൂദിക്കെതിരെ അബുല്‍ അസന്‍ അലി നദ്‌വി. പ്രഥമഘട്ടങ്ങളില്‍ ജമാഅത്തിനെ കുറിച്ചറഞ്ഞ നദ്‌വി സാഹിബ്‌ ലഖ്‌നൗവില്‍ വെച്ച്‌ കലിമ പുതുക്കി നിയമപ്രകാരം അജമാഅത്ത്‌ വെമ്പര്‍ഷിപ്പ്‌ സ്വീകരിച്ചവരാണ്‌. ജമാഅത്തെ ഇസ്‌ലാമിയുടെ ശൂറാ മജ്‌ലിസ്‌ ലാഹോറില്‍ വിളിച്ച്‌ കൂട്ടിയതിലും ഇദ്ദേഹം പങ്കെടുത്തു. ഈ ശൂറയില്‍ വെച്ച്‌ മൗദൂദിയുടെ സാന്നിധ്യത്തില്‍ വെച്ച്‌ തന്നെ ഭരണഘടനയില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്‌. ആസ്ഥാനം ലോഹോറില്‍ നിന്ന്‌ മാറ്റാനും ഈ യോഗത്തില്‍ തീരുമാനമായി. ഇസ്‌ലാമിക അടിത്തറയില്‍ കെട്ടിപ്പൊക്കിയ ഒരുമാതൃകാ ഗ്രാമമായിരുന്നു അന്ന്‌ സംഘടനയുടെ ലക്ഷ്യം.
വിമര്‍ശനാത്മകമായി സൂചിപ്പിക്കുന്നു. ഇത്തരം ചിന്തകളുടെയും ആശയങ്ങളുടെയും തണലില്‍ വളര്‍ന്ന, ജമാഅത്ത്‌ സാഹിത്യങ്ങള്‍ മാത്ര വായിക്കുന്ന, മറ്റൊരു പരിതസ്ഥിതിയമായി മാനസിക ബന്ധമില്ലാത്ത ഒരു നിഷ്‌കളങ്ക തലമുറയില്‍ പുതിയൊരു അന്തരീക്ഷം സംജാതമാകും. പ്രവാചക ശിക്ഷണത്തിലൂടെ,സ്വഹാബികളെ പിന്‍പറ്റുന്നതലൂടെ പരമ്പരാഗതമായി ലഭിച്ച, ഇന്നുവരെ നിലവിലുളള സാഹചര്യത്തില്‍ നിന്ന്‌ തികച്ചും വ്യത്യസ്ഥമായിരിക്കും ആ അന്തരീക്ഷം. പ്രവാചകരും സ്വഹാബികളും താബിഉകളും സഞ്ചരിച്ച പാതയില്‍നിന്ന്‌ തെറ്റി മറ്റൊരു പാതയിലൂടെയാവും ഇവരുടെ അധ്വാനവും ചിന്തയും. (അണിയറക്കു പന്നിലെ ജമാഅത്തെ ഇസ്ലാമി: അബ്‌ദുള്ള ഫൈസി വേളം.)
ഹുക്കൂമത്തെ ഇലാഹി (മതരാഷ്‌ട്രം) മതത്തിന്റെ ലക്ഷ്യമായി രാഷ്‌ട്രനിര്‍മാണത്തെ ജമാഅത്തെ ഇസ്‌ലാമി കാണുന്നു. അവരുടെ ശൂറാ മജ്‌ലിസ്‌ റപ്പോര്‍ട്ട്‌ പുസ്‌തകം റുദാദേ ജമാഅത്തെ ഇസലമിയില്‍ പറയുന്നു. മതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം നല്ല ഭരണമാണ്‌. ഈ ലക്ഷ്യത്തില്‍ അശ്രദ്ധ വരുത്തിയാല്‍ അല്ലാഹുവിന്റെ തൃപ്‌തി ലഭിക്കുകയില്ല. സാമൂഹ്യ ശക്തിയിലൂടെ മാത്രമേ ഈ ലക്ഷ്യം തേടാനാവൂ. ഇതില്‍ വീഴ്‌ച വരുത്തുന്നവന്‍ വന്‍കുറ്റം ചെയ്‌തവനാണ്‌. തൗഹീദ്‌ അംഗീകരിക്കുന്നതിലൂടെയോ നിസ്‌ക്കാരം നിലനിര്‍ത്തുന്നത്‌ കൊണ്ടോ ആ കുറ്റം മായ്‌ച്ചുകളയാന്‍ സാധ്യമല്ല.
ആരാധനയെ പട്ടാള ചിട്ടയാക്കുന്നു.ഈ ലക്ഷ്യത്തിന്‌ (മതരാഷ്‌ട്രം സ്ഥാപിക്കാന്‍) വേണ്ടിയാണ്‌ ഇസ്‌ലാമില്‍ നിസ്‌ക്കാരവും നോമ്പും സകാത്തും ഹജ്ജും നിര്‍ബന്ധമാക്കപ്പെട്ടത്‌. ഇവയെപറ്റി ഇബാദത്ത്‌ എന്ന്‌ പറയുന്നതിന്റെ ഉദ്ദേശ്യം ഇവ മാത്രമാണ്‌. ഇബാദത്ത്‌ എന്നല്ല അടിസ്ഥാന ഇബാദത്തിന്‌ വേണ്ടി ജനങ്ങളെ തയ്യാറാക്കലാണതിന്റെ ഉദ്ദേശ്യം. അതിന്‌ വേണ്ടിയുള്ള നിര്‍ബന്ധ ട്രൈനിംഗ്‌ കോഴ്‌സാണിത്‌ (ഇസ്‌ലാമി ജബാദത്ത്‌ പര്‍ തഹ്‌ഖി ഖി നസര്‍ പേ 12) ജമാഅത്തെ ഇസ്‌ലാമിയുടെ അടിസ്ഥാന ഗ്രന്ഥമായ ഖുതുബാത്തില്‍ എഴുതുന്നു. ചുരുക്കത്തില്‍ ദിനം പ്രതി അഞ്ചുതവണ ഓരോ പള്ളിയില്‍ വെച്ചും സംഘം ചേര്‍ന്നുള്ള നിസ്‌ക്കാരം മൂലം ഈ വിധം പരിശീലിപ്പിക്കുന്നതിന്റെ അര്‍ത്ഥം ഒരു ചെറിയ പരിധിക്കുള്ളില്‍ വെച്ച്‌ കൊണ്ട്‌ സുശക്തവും വിപുലവുമായ ഒരു ഭരണകൂടം നടത്തുവാന്‍ നിങ്ങളെ പരിശീലിപ്പിക്കുകയും അതിന്‌ നിങ്ങളെ പ്രാപ്‌തരാക്കുകയും ചെയുക എന്നതാണ്‌(ശയശറ പേ 199) മൗദൂദി എഴുതുന്നു. മനുഷ്യാധിപത്യത്തില്‍ നിന്ന്‌ രക്ഷപ്പെട്ടു അല്ലാഹുവിന്റെ ആധിപത്യത്തില്‍ പ്രവേശിക്കലാണ്‌ പ്രധാന ലക്ഷ്യം. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വേണ്ടി ശരീരം അര്‍പ്പിക്കലും അത്യദ്ധ്വാനവുമാണ്‌ ജിഹാദ്‌. നിസ്‌ക്കാരവും നോമ്പും ഹജജും സകാത്തും ഈ ലക്ഷ്യത്തിന്‌ വേണ്ടിയുള്ള തയ്യാറെടുപ്പാണ്‌ (ഖുതുബാത്ത്‌ പേ 227)
ദൈവരാജ്യം കൂടാതെ ദീന്‍ സമ്പൂര്‍ണമാവില്ല.(!) ഇസ്‌ലാമിക ഭരണം അഥവാ ഹുക്കൂമത്തെ ഇലാഹി കൂടാതെ സത്യദീനിന്റെ വിജയം സാധ്യമല്ല. (ഹുക്കൂമത്തെ ഇലാഹിയ്യയും ഇസ്‌ലാമും. പ്രബോധനം 1955 ജൂലായ്‌ പു 8, ലക്കം11. പേ 266)
ദൈവരാജ്യം ഉട്ടോപ്യന്‍ രാജ്യമായി.നാം ആശിക്കുന്ന സത്യവ്യവസ്ഥ ഭൂമുഖത്ത്‌ ഒരു ചാണ്‍ സ്ഥലത്ത്‌പോലും ഇന്നു ഫലത്തില്‍ സ്ഥാപിതമായിട്ടില്ലെന്നതു ശരിയാണ്‌.(പ്രബോധനം പു 7, ലക്കം 6) ജമാഅത്തു വിഭാവനം ചെയ്യുന്ന മാതൃകാ യോഗ്യമായ ഇസ്‌ലാമിക ഭരണം ഇന്നു ലോകത്തെവിടെയുമില്ല. (പ്രബോധനം പ്രതിപക്ഷ പത്രം. പു 4, ലക്കം 8, 1952 ജനു 1, പേ 163)
ലക്ഷ്യം മാറ്റുന്നു. ഹുകൂമത്തെ ഇലാഹി(ദൈവീക ഭരണം) ആയിരുന്നു തുടക്കത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ലക്ഷ്യം. ജലഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ളവരുടെ വിമര്‍ശനം ഏറ്റുമാങ്ങിയ ശേഷം 1956 ലാണ്‌ ലക്ഷ്യം ഇഖാമത്തുദ്ദീന്‍ (മതസംസ്ഥാപനം) എന്നാക്കി മാറ്റുന്നത്‌.
ദീന്‍, ഇബാദത്ത്‌ മൗദൂദിയുടെ വീക്ഷണത്തില്‍ദൈവ രാജ്യത്തിനൊപ്പിച്ച്‌ മൗദൂദി ദീനിലും മറിമായം നടത്തി. ഭരണം,സ്റ്റേറ്റ്‌ എന്നൊക്കെയാണ്‌ മൗദൂദിയുടെ ഭാഷയില്‍ ദീന്‍. അദ്ദേഹം എഴുതുന്നു. ദീന്‍ എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്റ്റേറ്റാണെന്നും ശരീഅത്ത്‌ എന്നാല്‍ ആ സ്റ്റേറ്റിന്റെ നിയമ വ്യവസ്ഥയാണെന്നും ആ നിയമ പദ്ധതിയനുസരിച്ച്‌ ജീവിതം നയിക്കുന്നതിനാണ്‌ ഇബാദത്ത്‌ എന്ന്‌ പറയപ്പെടുന്നതെന്നുമുള്ള വസ്‌തുത വ്യക്തമായത്തീരുന്നതാണ്‌.(ഖുത്‌ബാത്ത്‌ പേ:378)
മതരാഷ്‌ട്രവാദികളുടെ രാഷ്‌ട്രീയാജണ്ടകള്‍ഇന്ത്യയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മല്‍സരിക്കലും വോട്ടവകാശം വിനിയോഗിക്കലും സര്‍ക്കാര്‍ ജോലികള്‍ സ്വീകരിക്കലും ജമാഅത്തെ ഇസ്‌ലാമിക്ക്‌ വിലക്കപ്പെട്ട കനികളായിരുന്നു. മാത്രമല്ല, ഭരണത്തിന്‌ കീഴ്‌പ്പെടലും തൗഹീദിന്‌ കടകവിരുദ്ധവുമായിരുന്നു. അബുല്‍ അഅ്‌ലാ മൗദൂദി എഴുതുന്നു: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും അസംബ്ലിയില്‍ പോകുന്നതും ഒരനിസ്‌ലാമിക ഭരണ വ്യവസ്ഥക്ക്‌ കീഴില്‍ ഒരു മതേതര ജനാധിപത്യ സ്റ്റേറ്റ്‌ സ്ഥാപിക്കാനാണെങ്കില്‍ അത്‌ നമ്മുടെ തൗഹീദ്‌ ആദര്‍ശത്തിനും മതത്തിനും വിരുദ്ധമായിരിക്കും (ചോദ്യേത്തരങ്ങള്‍ പേ 357) ജമാഅത്തെ ഇസ്‌ലാമി കേരളഘടകത്തിന്റെ മുഖപത്രം പ്രബോധനം പറയുന്നു. അനിസ്‌ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത്‌ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന ജമാഅത്തെ ഇസ്‌ലാമി വിശ്വാസിക്കുന്നു.(പ്രബോധനം.1970. ജൂലൈ) ഇന്നത്തെ മതേതര ഭൗതിക രാഷ്‌ട്രത്തില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാനോ വോട്ട്‌ രേഖപ്പെടുത്താന്‍ തന്നയുമോ നിവൃത്തിയില്ല. (പ്രബോധനം.1957 നവ.10) ജമാഅത്തെ ഇസ്‌ലാമി ഏതെങ്കിലും തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കുകയോ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയോ ഏതെങ്കിലും സംഘടനയെയോ സ്ഥാനാര്‍ത്ഥികളെയോ പിന്താങ്ങുകയോ ചെയ്‌ത ഒരൊറ്റസംബവവുമില്ല. അതിന്ന്‌ അതിന്റെ മുഴുവന്‍ ചരിത്രവും സാക്ഷിയാണ്‌.(ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി എന്ത്‌ എന്തെല്ല. പേ. 24) നമ്മുടെ അഭിപ്രായത്തില്‍ ഇന്നു മുസ്‌ലിംകള്‍ ചെയ്യേണ്ട ശരിയായ പ്രവൃത്തി തെരെഞ്ഞെടുപ്പില്‍ നിന്ന്‌ അവര്‍ തികച്ചും വിട്ട്‌ നില്‍ക്കുക എന്ന നിഷേധാത്മകതയില്‍ നിന്നാണാരംഭിക്കുന്നത്‌ അവര്‍ സ്വയം സ്ഥാനാര്‍ത്ഥികളായി നില്‍ക്കുകയോ ഇതര സ്ഥാനാര്‍ത്ഥികള്‍ക്ക്‌ വോട്ട്‌ ചെയ്യുകയോ അരുത്‌. യഥാര്‍ത്ഥ വഴികളില്‍കൂടി ചലിക്കാനുള്ള ഒന്നാമത്തെ കാലടിയാണിത്‌ (പ്രബോധനം 1956 പു 4. ലെക്കം 2 ജൂലൈ, പേ 35 മുസ്ലിംങ്ങളും വരാനിരിക്കുന്ന പോതുതെരെഞ്ഞെടുപ്പും: ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ അമീര്‍ അബൂ ലൈസ്‌ സാഹിബ്‌) തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കല്‍ ദീനിയായും ദുന്‍യവിയായും മുസ്ലിംകള്‍ക്ക്‌ ആപല്‍ക്കരമാണെന്നാണ്‌ നമ്മുടെ അഭിപ്രായം( ശയശറ പേ:35)
തൗഹീദിന്‌ എതിരാകുന്നു.ലാ ഇലാഹ ഇല്ലല്ലാ മുഹമ്മദ്‌ റസുലുല്ല എന്ന്‌ അടിസ്ഥാന വാക്യത്തില്‍ വിശ്വസിക്കുന്ന ഒരു മുസ്‌ലിം നിയമനിര്‍മാണാധികാരം അല്ലാഹുവിന്റെ മാത്രം അവകാശമാണെന്നു മനസിലാക്കേണ്ടിയിരിക്കുന്നു. എന്നിരിക്കെ മനുഷ്യന്‌ സ്വാതന്ത്രമായ നിയമനിര്‍മാണാധികാരം നല്‍കുകയും കിതാബിനേയും സുന്നത്തിനെയും പാടെ അവഗണിച്ചുകൊണ്ട്‌ അവകാശം ഉപയോഗപ്പെടുത്തുകയും അത്രയുമല്ല, അല്ലാഹുവെ പരസ്യമായി പരിഹസിക്കുക കൂടിചെയ്യുന്ന ഒരു നിയമ നിര്‍മാണ സഭയില്‍ മെമ്പറാകുകയോ അതിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ സാഹായിക്കുകയോ ചെയ്യാന്‍ ഒരു മുസ്‌ലിമിന്‌ നിവൃത്തിയില്ല. സ്വയം സ്ഥാനാര്‍ത്ഥികളായി നില്‍ക്കാതെ വോട്ട്‌ ഉപയോഗിക്കലും തെറ്റാണ്‌.( ശയശറ പേ.61,62)
തെരെഞ്ഞെടുപ്പ്‌ ജമാഅത്തിന്റെ അജണ്ടയല്ല.(?)ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അമീര്‍ അബൂലൈസ്‌ നദ്‌വി 1952 ല്‍ തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിക്കണമെന്ന്‌ ഇന്ത്യന്‍ മുസ്‌ലിംകളോട്‌ ആഹ്വാനം ചെയ്‌തു. ഈ നാട്ടിലെ ഭരണം ഇസ്‌ലാമികമായിരിക്കണമെന്ന്‌ ഗവണ്‍മെന്റെ്‌ പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമാക്കിമാറ്റുവാന്‍ സാധിക്കുമെന്ന്‌ ജമാഅത്തിന്‌ തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല. (പ്രബോധനം പ്രതിപക്ഷം പു.4 ലക്കം8. പേ.163) പ്രപഞ്ചകര്‍ത്താവായ അല്ലാഹുവിനേയും അവന്റെ നിര്‍ദേശങ്ങളെയും തിരസ്‌കരിച്ച്‌ കൊണ്ടുള്ള ഒരു ഭൗതിക രാഷ്‌ട്രത്തോട്‌ സ്വയം സഹകരിക്കുകയെന്നതു തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിന്‌ തികച്ചും കടകവിരുദ്ധമാണെന്ന്‌ ജമാഅത്ത്‌ വിശ്വസിക്കുന്നത്‌ കൊണ്ട്‌ മാത്രമാണ്‌.( പ്രബോധനം 1952 ഫെബ്രുവരി.) ഇന്നത്തെ മതേതര ഭൗതിക രാഷ്‌ട്രത്തില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാനോ മറ്റുവല്ല സ്ഥാനാര്‍ത്ഥികളുടെയും വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കാനോ വോട്ട്‌ രേഖപ്പെടുത്താന്‍ തന്നെയുമോ ഒരു മുസ്‌ലിമിന്‌ നിവൃത്തിയില്ല. (പ്രബോധനം1954 നവംമ്പര്‍ 15) 1977വരെ ജമാഅത്തെ ഇസ്‌ലാമി തെരഞ്ഞെടുപ്പില്‍ നിന്ന്‌ വിട്ടുനിന്നു.
ജമാഅത്തെ നിരോധിക്കപ്പെട്ടു.രണ്ട്‌ തവണ നിരോധിക്കപ്പെട്ട പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്‌ലാമി.(1) അടിയന്തിരാവസ്ഥകാലത്ത്‌(1975). (2) ബാബരി മസ്‌ജിദ്‌ തകര്‍ത്തപ്പോള്‍(1992).
സര്‍ക്കാര്‍ ജോലി നിഷിദ്ധംജമഅത്തെ ഇസ്‌ലാമി ഭരണഘടന പറയുന്നു. ദൈവമല്ലാത്ത ഏതെങ്കിലും ഭരണ വ്യവസ്ഥയില്‍ താന്‍ വല്ല കൂഞ്ചിക സ്ഥാനവും വഹിക്കുന്നവനോ അതിന്റെ നിയമ നിര്‍മ്മാണ സഭയിലെ അംഗമോ അതിന്റെ കോടതിയിന്‍ കീഴില്‍ ന്യായാധിപ സ്ഥാനത്ത്‌ നിയമിക്കപ്പെടുന്നവനോ ആണെങ്കില്‍ ആസ്ഥാനം കയ്യൊഴിക്കുക. (ഭരണഘടണ ഖണ്ഡിക8,-ഇപ്പോഴും നിലവിലുണ്ട്‌.) ഇസ്‌ലാമികേതര ഭരണക്കൂടത്തില്‍ സര്‍ക്കാര്‍ ജോലി സ്വീകരിക്കുതിനെ പറ്റി മൗദൂദി സാഹിബ്‌ എഴുതുന്നു. ഇസ്‌ലാമികേതര വ്യവസ്ഥിതി നിലവില്‍ വരുന്നതിന്റെ ഉദ്ദേശ്യം ഇസ്‌ലാമിന്‌ പകരം ഇസ്‌ലാം അല്ലാത്തതിനെയും, അനുസരണത്തിന്‌ പകരം അനുസരണക്കേടിനേയും ദൈവപ്രാതിനിധ്യത്തിന്‌ പകരം ദൈവധിക്കാരത്തെയും മനുഷ്യജീവതത്തില്‍ ഊട്ടിയുറപ്പിക്കുകയാണ്‌. അതിന്റെ എല്ലാ പദ്ധതികളും സ്ഥലകാല വ്യത്യാസമന്യേ ഇതളൊടിഞ്ഞു കിടക്കുന്നു. ഇതെല്ലാം ഹറാമാണെന്ന്‌ മാത്രമല്ല, സകല ഹറാമുകളേക്കാളും വലിയ ഹറാമാണ്‌. (റസഇല്‍ വ മസാഇല്‍ ഭാഗം.1 പേ.353) താഗൂത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പെട്ടതാണ്‌. ബിംബങ്ങള്‍- ദൈവേതര ഭരണകൂടങ്ങള്‍ അദൈവിക കോടതികള്‍ നിഷിദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം തന്നെ. (ഇസ്‌ലാമിലെ ഇബാദത്ത്‌. ടി. മുഹമ്മദ്‌ സാഹിബ്‌. പേ 67. 1979) ദീന്‍ എന്നതിന്റെ അര്‍ത്ഥം സ്റ്റേറ്റാണെന്ന്‌ സമര്‍ത്ഥിച്ച ശേഷം മൗദൂദി എഴുതുന്നു. എന്നാല്‍ മുസ്‌ലിംകളെന്നു വാദിച്ച്‌ കൊണ്ട്‌ ഇതര ദീനുകള്‍ക്ക്‌ സേവനം ചെയ്യുക. ഇസ്‌ലാമല്ലാതെ വല്ല ദീനുകളെയും (ഉദാഹരണം: ജനാധിപത്യ ദീന്‍) നടപ്പാല്‍ വരുത്തുവാനായി സമരം ചെയ്യുകയോ ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ച്‌ ഞാന്‍ എന്തുപറയട്ടെ.(ഖുതുബാത്ത്‌ പേ. 405) അപ്പോള്‍ ഈ ആഗ്രഹവും സ്ഥാനാര്‍ത്ഥിത്വവും ഒരു അനിങഉഉചാമിക ഗവണ്‍മെന്റെ്‌ ഉദ്യോഗത്തിന്‌ വേണ്ടിയാണെങ്കില്‍ അതെത്രമാത്രം ദോഷകരമായിരിക്കുമെന്ന്‌ ഇതില്‍ നിന്ന്‌ വ്യക്തമാകുന്നതാണ്‌.(പ്രബോധനം 1951 ആഗസ്റ്റ്‌ 1, പു 4 ലക്കം3)
കമ്മ്യൂണിസം അന്യം മതത്തിന്റെ പരിവേഷമൊന്നുമില്ലാതെ തന്നെ മനുഷ്യനെ അല്ലാഹുവിനുള്ള സര്‍വ്വാര്‍പ്പണത്തില്‍ നിന്ന്‌ തെറ്റിക്കുന്ന ദൃശ്യങ്ങളായ വേറെയും പല ശക്തികളുമുണ്ടിവിടെ. അവയും താഗൂത്തിന്റെ വിഭാഗങ്ങള്‍ തന്നെ. ഉദാഹരണത്തിന്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി, അവാന്തരവിഭാഗങ്ങള്‍ എല്ലാം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.(ഇബാദത്ത്‌ ഒരു സമഗ്രപഠനം. പേ335, പുതിയ പതിപ്പ്‌)
ഗവണ്‍മെന്റെ ഉദ്യോഗങ്ങളെ നിരുത്സാഹപ്പെടുത്തുന്നു. മൗദൂദിപ്രസംഗക്കുന്നു: ഇസ്‌ലാമികമായ സാമൂഹിക ഘടനയില്‍ ഒരു പ്രവാസിയാകുന്നതാണ്‌ അല്ലാത്ത ഒരു സ്ഥലത്ത്‌ പ്രധാനമന്ത്രിയകുന്നതിനേക്കാള്‍ ഞാന്‍ ഇഷ്‌ടപ്പടുന്നത്‌. (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ 2010 ജൂണ്‍ 13)
നയം മാറ്റവും കരണം മറിച്ചലും1941 മുതല്‍ 1956 വരെ ലക്ഷ്യമായി അംഗീകരിച്ച ഹുകൂമത്തെ ഇലാഹി ഇഖാമത്തുദ്ദീനാക്കി മാറ്റുന്നു. 1975 ഇന്ത്യന്‍ അടിയന്തരാവസ്ഥകാലത്ത്‌ നിരോധിക്കപ്പട്ടതിനെ തുടര്‍ന്ന്‌ ഒട്ടനവധി മാറ്റിത്തിരുത്തലുകള്‍ ലക്ഷ്യത്തിലും നയത്തിലും ജമാഅത്തെ ഇസാലാമി വരുത്താന്‍ നിര്‍ബന്ധിതരായി. ഹറാമും ശിര്‍ക്കുമായരുന്ന പലതു 1977ന്‌ ശേഷം ജമാഅത്തിന്‌ അനുവദനീയമായി. അടിയന്തിരാവസ്ഥക്ക്‌ ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടുചെയതു. പിന്നീട്‌ വര്‍ഷങ്ങളുടെ ഇടവേളക്ക്‌ ശേഷമാണ്‌ വ്യക്തികളുടെ മൂല്യംനോക്കി രാഷ്‌ട്രിയം നോക്കാതെ വോട്ട്‌ ചെയ്യാന്‍ തീരുമാനമുണ്ടായത്‌. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൊത്തത്തില്‍ ഇടതുമുന്നണിക്ക്‌ അനുകൂലമായ തീരുമാനം (കമ്മ്യൂണിസത്തിന്‌) കൈകൊണ്ടു. ആദ്യകാലത്ത്‌ സര്‍ക്കാര്‍ ജോലികളില്‍ നിന്ന്‌ വിട്ട്‌നില്‍ക്കാന്‍ ആഹ്വാനവും പിന്നീട്‌ സര്‍ക്കാര്‍ ജോലിസ്വീകരിക്കാമെന്നുള്ള നിലപാടിലേക്ക്‌ മാറി. ജമാഅത്തെ ഇസ്‌ ലാമി കേരളഘടകം അമീറായിരുന്ന സിദ്ദീഖ്‌ ഹസന്‍ ഒരു ഗവണ്‍മെന്റ്‌ കോളേജ്‌ പ്രോഫസറായിരുന്നു.
മൗദൂദിയെ തള്ളുന്നു.മൗദൂദിയുടെ എല്ലാ ആശയങ്ങളും വീക്ഷണങ്ങളും ജമാഅത്ത്‌ ഒരിക്കലും അതിന്റെ ആശയങ്ങളും ആദര്‍ശവുമായി സ്വീകരച്ചിട്ടില്ല. (ടി. ആരിഫലി മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌ . 2010ജൂണ്‍ 13 പേ 18)
ആദര്‍ശത്തിലെ വികലതകള്‍തവസ്സുല്‍ , ഇസ്‌തിഗാസ , അമ്പിയാ- ഔലിയാക്കന്മാരുടെ മാഹത്മ്യം എന്നിവ നിഷേധിക്കുന്നു. അല്ലാഹുവോടല്ലാതെ , മറ്റാരോടും പ്രാര്‍ത്ഥിക്കാതിരിക്കുക ,മറ്റാരോടും ആഭയം തേടാതിരക്കുക മറ്റാരേയം സഹായത്തിന്‌ വളിക്കാതിരിക്കുക. ശുപാര്‍ശ മുഖേന ദൈവവിധിയെ മാറ്റന്‍ കഴിയുന്ന വിധം ദൈവിക വ്യവസ്ഥകളില്‍ പ്രവേശനവും സ്വാധീനവുമുള്ളവരായി ആരെയും ഗണിക്കാതിരിക്കുക, കാരണം സകലരും മലക്കുകളോ അമ്പിയാ-ഔലിയാഓ ആരു തന്നെയായാലും ശരി- അല്ലാഹുവിന്റെ സാമ്രാജ്യത്തില്‍ അധികാരമില്ലാത്ത പ്രജകള്‍ മാത്രമാകുന്നു. (ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്‌ ഭരണഘടന ഖണ്ഡിക 3 വിശദീകരണം 4)
നമസ്‌ക്കാര ശേഷമുള്ള കൂട്ടുപ്രാര്‍ത്ഥന
ചുരുക്കത്തില്‍ നമസ്‌കാരനന്തര കൂട്ടപ്രര്‍ത്ഥന ഹറാമല്ല , സുന്നതുമല്ല ഒരനാവശ്യകാര്യമാണ്‌.(പ്രബോധനം വാരിക പ്രശ്‌നവും വീക്ഷണവും വാള്യം 46 ലക്കം 45) കൂട്ടുപ്രര്‍ത്ഥന അനഭിലഷണീയമാണെന്നും സുന്നത്താണെന്നും തികച്ചു ഹറാമാണെന്നും അഭിപ്രായമുണ്ട്‌. ഇതില്‍ അനഭിലഷണീയം എന്ന അഭിപ്രയമാണ്‌ ഈ ലേഖകന്‌ സ്വീകര്യമായി തോന്നുന്നത്‌. അനഭിലഷണീയമായകാര്യങ്ങള്‍ ഒഴിവാക്കുന്നതാണ്‌ ഉത്തമമെന്ന്‌ വശേഷിച്ചു പറയേണ്ടതില്ലല്ലോ. താന്‍ നന്നല്ല എന്ന്‌ വിശ്വസിക്കുന്ന ഒരു കാര്യം വര്‍ജിക്കുന്നതില്‍ മറ്റുള്ളവരില്‍ നിന്ന്‌ ഒറ്റപ്പെടുന്നതു കാര്യമാക്കേണ്ടതില്ല. (പ്രബോധനം വാള്യം 47 ലക്കം 25 പ്രശ്‌നവും വീക്ഷണവും പേ 30)
ഖുനൂത്ത്‌ഖുനൂത്ത്‌ ഓതുന്നത്‌ ശിക്ഷര്‍ഹമോ നമസ്‌ക്കാരം അസാധുവാക്കുന്നതോ ആയകാര്യമൊന്നുമല്ല. പ്രവാചക ചര്യയായി സ്ഥിരപ്പെട്ടതിനെ അനുധാവനം ചെയ്യന്നതാണ്‌ കൂടുതല്‍ ഉത്തമമെന്ന്‌ മാത്രം (പ്രബോധനം മാസിക പുസ്‌തകം 42 ലക്കം 6) ചുരുക്കത്തില്‍ വിത്‌റിലെ ഖുനൂത്തിനു പ്രാമാണികമായ അടിസ്ഥാനമില്ല( പ്രബോധനം വാരിക വാള്യം 49, ലക്കം 41 .വിത്‌റ്‌ നമസ്‌ക്കാരവും ഖുനൂത്തും പേ29)
തറാവീഹ്‌ നമസ്‌ക്കാരം ആഇശ (റ) യില്‍ നിന്ന്‌ ബുഖാരി ഉദ്ധരിക്കുന്നു: നബി(സ) റമളാനിലോ അല്ലാത്ത പ്പോഴോ പതിനൊന്ന്‌ റക്‌അത്തിനെക്കാല്‍ ആധികരിപ്പിക്കറുണ്ടായിരുന്നില്ല ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ നബിചര്യയനുസരിച്ച്‌ റമളാനിലെ ഖിയമുല്ലൈല്‍ (തറാവീഹ്‌ എട്ടും മൂന്നും അല്ലെങ്കില്‍ പത്തും ഒന്നും ആണ്‌). റക്‌അത്തുകളുടെ കാര്യത്തില്‍ ഏറ്റവും സ്ഥിരപ്പെട്ടനിവേദനം ഇതാണ്‌ ആ നിലക്ക്‌ എട്ടുകാരുടെ നിലപാടാണ്‌ ഏറ്റവും ശരിയായിട്ടുള്ളത്‌ (പ്രബോധനം വാരിക, പ്രശ്‌നവും വീക്ഷണവും. വാള്യം 49ലക്കം 41)
മൗദൂദി ഇതിന്‌ എതിരാവുന്നു.മൗദൂദി തന്റെ ഇജ്‌തിഹാദിലൂടെ ശരിയെന്ന്‌ തോന്നിയ ചില കാര്യങ്ങള്‍ ഒഴിച്ച്‌ മറ്റെല്ലാറ്റിലും ഹനഫിമദ്‌ഹബ്‌ പിന്‍പറ്റിയആളായിരുന്നു.അത്‌ കൊണ്ട്‌ തറാവീഹ്‌ നമസ്‌ക്കാരം ഇരുപത്തിമൂന്ന്‌ റക്‌അത്ത്‌ നര്‍വ്വഹിച്ചു. ജുമൂഅ ഖുത്‌ബയുടെ രണ്ടാംഘട്ടം അറബി ആയിരിക്കണമെന്ന്‌ നിഷ്‌കര്‍ഷിക്കുകയും ചെയ്‌തു. ഹനഫീ മദ്‌ഹബുകാരായ ജമാഅത്തെ ഇസലാമിക്കരുടെ നിയന്ത്രണത്തിലുള്ള പള്ളികളിലും ഹനഫീ സംബ്രദായങ്ങളാരിക്കും നിലനില്‍ക്കുക (പ്രബോധനം വാരിക, ചോദ്യോത്തരം വാള്യം 53, ലക്കം47 പേ: 15)
തല്‍ഖീന്‍മരിച്ച്‌ മറമാടിയ ശേഷം മയ്യിത്തിനു വിശ്വാസ കാര്യങ്ങള്‍ പറഞ്ഞു പഠപ്പിക്കുകയാണ്‌ ഇന്നത്തെ കല്‍ഖീന്‍ക്കാര്‍ ചെയ്യുന്നത്‌. അത്‌ ജീവിതകാലത്താണെങ്കില്‍ നന്നായിരുന്നു. മരിച്ചശേഷം ഈ ഏര്‍പ്പാടിന്‌ ഇസ്‌ലാമില്‍ ഒടിസ്ഥാനവുമില്ല.
ജുമുഅയുടെ രണ്ടാംബാങ്ക്‌നബി(സ) മിമ്പറില്‍ കയറിയ ശേഷമായിരുന്നു ജുമുഅക്കു ബാങ്ക്‌ വിളിച്ചിരുന്നത്‌. ഇന്നുള്ള പോലെ മുന്‍കൂട്ടി ജനങ്ങളെ ഉണര്‍ത്താന്‍ വേണ്ടിയുള്ള ബാങ്കൊന്നും അന്നുണ്ടായിരുന്നില്ല. അതു ജനങ്ങള്‍ അധികമാവുകയും പല ഏര്‍പ്പാടുകളിലും കഴിയുന്നവര്‍ സമയമറിയാതെ അശ്രദ്ധയില്‍ പെട്ടുപോകുമെന്നു ഭയപ്പെടുകയും ചെയ്‌തപ്പോള്‍ ഉസ്‌മാന്‍ (റ) ഏര്‍പ്പെടുത്തിയ കേവലം ഒരറിയിപ്പാണെന്ന വസ്‌തുത പ്രസിദ്ധമാണ്‌ .അതിനാല്‍ അത്‌ പള്ളിയില്‍ നിന്നല്ല അങ്ങാടിയിലുള്ള ഒരു ഉയര്‍ന്ന സ്ഥാലത്ത്‌ നിന്നാണ്‌ നിര്‍വ്വഹിച്ചിരുന്നത്‌. കാലക്രമത്തില്‍ അതും പള്ളിയില്‍ തന്നെ കയറിക്കൂടുകയും വിവരമില്ലാത്തവര്‍ അതും ഇസ്‌ലാമിക ഒരു പ്രധാന സുന്നത്താണെന്ന്‌ ധരിച്ചുതുടങ്ങുകയും ചെയ്‌തു. (പ്രബോധനം മാസിക പു 34, ലക്കം7, പേ 31, പ്രശ്‌നവും വീക്ഷണവും)
ജമാഅത്തില്‍ പ്രവേശിക്കാന്‍ ശഹാദത്ത്‌ പുതുക്കണം!ജമാഅത്തെ ഇസ്‌ലാമി ഹിന്ദില്‍ അംഗത്വമെടുക്കാന്‍ വിവരിക്കുന്ന തിബന്ധനകളില്‍ പ്രഥമമായി ഭരണഘടന അനുശ്വാസിക്കുന്നത്‌ കാണുക: ലാ ഇലാഹ ഇല്ലള്ള എന്ന ആദര്‍ശം അതിന്റെ വിശദീകരണ സഹിതം (ഖണ്ഡിക 3ല്‍ പറഞ്ഞത്‌) ഗ്രഹിച്ചശേഷം അതുതന്നെയാണ്‌ തന്റെ ആദര്‍ശമെന്ന്‌ സാക്ഷ്യം വഹിക്കുക(ഖണ്ഡിക 6ല്‍ 1)
ജനാധിപത്യം, മതേതരത്വം, ദേശീയത ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലകളായ ജനാധിപത്യം, മതേതരത്വം, ദേശീയത മുതലായവ ഇസ്‌ലാമിക വിരുദ്ധമാണെന്നും എതിര്‍ക്കപ്പെടേണ്ടതാണെന്നും ജമാഅത്തെ ഇസ്‌ലാമി ഫത്‌വയിറക്കി.
സ്‌ത്രീ രംഗപ്രവേശനത്തെ മൗദൂദി ശക്തമായി എതിര്‍ക്കുന്നു. തന്റെ പര്‍ദ്ദ എന്ന പുസ്‌തകത്തിലൂടെ അവളുടെ അവകാശത്തെയും അവുളുടെ രംഗപ്രവേശനത്തെയും ശരിയായരീതിയില്‍ വിലയിരുത്തുന്നുണ്ട്‌. പക്ഷേ ഈ പുസ്‌തകത്തെ ഇതുവരെ പുറത്തിറക്കാന്‍ ഐ.പി.എച്ച്‌ തയ്യാറായിട്ടില്ല. ജമാഅത്തുകാരന്റെ ആശയ പാപ്പരത്വം വിളിച്ചോതുന്ന ലേഖനം അവര്‍ തന്നെ എങ്ങനെ പുറത്തിറക്കും…. പിന്നെ എന്ത് ജമാഅത്തെ ഇസ്ലാമി…

ജമാഅത്ത് അമീറിന്റെ കല്ലു വെച്ച നുണ

മാഅത്ത് അമീറിന്റെ കല്ലു വെച്ച നുണ



'ജമാഅത്തെ ഇസ്‌ലാമി സര്‍ക്കാര്‍ ജോലി നിഷിദ്ധമാണെന്നു പറഞ്ഞിട്ടില്ല. ബ്രിട്ടീഷ് ഭരണകൂടത്തോടുള്ള എതിര്‍പ്പു കാരണം പ്രവര്‍ത്തകര്‍ അക്കാലത്ത് ജോലിയില്‍ നിന്നു വിട്ടു പോയിട്ടുണ്ട്' ജമാഅത്ത് അമീര്‍ സിദ്ധീഖ് ഹസന്റേതായി 01/01/2005 ഞായറാഴ്ച മാധ്യമം പത്രത്തില്‍ വന്ന ഒരു കുറിപ്പിലാണ് ഇങ്ങനെ വായിക്കാനിടയായത്. വോട്ടു ചെയ്യാന്‍ അനുവദിക്കാതിരിക്കല്‍ മനുഷ്യാവകാശലംഘനമാണെന്നും അദ്ദേഹം പറഞ്ഞു പോലും! അന്നത്തെ ചന്ദ്രികയില്‍ അക്കാര്യവും റിപ്പോര്‍ട്ടു ചെയ്തു കാണുന്നു.
ജമാഅത്ത് അമീറിന്റെ ഈ പ്രസ്താവന കല്ലു വെച്ച നുണയാണെന്നതിന്ന് ജമാഅത്ത് സാഹിത്യങ്ങള്‍ തന്നെ സാക്ഷ്യം വഹിക്കുന്നു. ഇസ്‌ലാമികമല്ലാത്ത സര്‍ക്കാരിനു കീഴില്‍ ജോലി ചെയ്യുന്നത് ഒരു മുസ്‌ലിമിനെ സംബന്ധിച്ച് നീചാവസ്ഥയാണെന്നും അത്തരം സര്‍ക്കാറുകളുടെ കുഞ്ചികസ്ഥാനങ്ങളില്‍ ഒരു മുസ്‌ലിം ഉണ്ടായിരിക്കുന്നത് നിഷിദ്ധമാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
'ഇസ്‌ലാമിക വിരുദ്ധമായ ഒരു ഭരണവ്യവസ്ഥക്കു കീഴില്‍ ഉദ്യോഗങ്ങള്‍ക്കും സീറ്റുകള്‍ക്കും വേണ്ടി മുറവിളി കൂട്ടുക എന്നതാവട്ടെ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്തത്ര മാത്രം നീചമായ ഒരവസ്ഥയാണ്' (പ്രബോധനം 1953 ഡിസ:15). 1950കളില്‍ ഏതായാലും ബ്രിട്ടീവുകാരോടുള്ള എതിര്‍പ്പു കൊണ്ടാണ് ഈ ഫത്ത്‌വ അവര്‍ പ്രസിദ്ധീകരിച്ചത് എന്ന് പറയുകയില്ലല്ലോ.
അത്തരം ഉദ്യോഗത്തിലൂടെ ലഭിക്കുമെന്ന് വരുമാനം പോലും അസഹ്യമെന്നാണ് ജമാഅത്തിന്റെ ആചാര്യന്‍ പറയുന്നത്. 'ജീവിതമാര്‍ഗം അനിസ്‌ലാമികമോ നിഷിദ്ധവ്യവസ്ഥകളോടു ബന്ധപ്പെട്ടതോ ആയിരുന്ന ജനങ്ങള്‍ അഭിവൃദ്ധിയെ സ്വപ്നം കാണുന്നതു പോകട്ടെ പ്രസ്തുത മാര്‍ഗങ്ങളില്‍ കൂടി കരസ്ഥമാക്കിയ ആഹാരം വായില്‍ വെക്കുന്നതു പോലും അസഹ്യമായിത്തോന്നിത്തുടങ്ങിയിരിക്കുന്നു' (ഇസ്‌ലാമിക പ്രസ്ഥാനം, മൗദൂദി, പേജ് 26).
ഇസ്‌ലാമികേതര സര്‍ക്കാരിനു കീഴില്‍ മുസ്‌ലിമായി ജീവിക്കാന്‍ സാധിക്കുകയെന്നത് തീര്‍ത്തും അസംഭവ്യമാണെന്നു വിശ്വസിക്കുന്നവര്‍ ആ സര്‍ക്കാരിനു കീഴില്‍ ജോലി ചെയ്യാന്‍ അനുവദിക്കുമെന്നു പ്രതീക്ഷിക്കുന്നതില്‍ ന്യായമില്ലല്ലോ. അതിനുള്ള കാരണവും അവര്‍ നിരത്തുന്നുണ്ട്. 'നേതൃത്വശക്തി അവരുടെ അധീനതയിലായിരിക്കുന്ന കാലത്തോളം ശാസ്ത്രം, സാഹിത്യം, കല, വിദ്യാഭ്യാസം, പ്രസിദ്ധീകരണം, നിയമനിര്‍മാണ നടത്തിപ്പ്, ധനകാര്യം അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്നിങ്ങനെയുള്ള സകലതിന്റേയും കടിഞ്ഞാണ്‍ ഇത്തരക്കാര്‍ കൈക്കലാക്കി കൊണ്ടിരിക്കുന്ന കാലത്തോളം ലോകത്ത് ഒരു യഥാര്‍ത്ഥ മുസ്‌ലിമെന്ന നിലക്ക് ജീവിക്കുകയും അല്ലാഹുവിന്റെ അടിമത്തത്തെ സ്വജീവിത വ്യവസ്ഥയാക്കിക്കൊണ്ട് നില കൊള്ളുകയും ചെയ്യുന്നത് പ്രയോഗത്തില്‍ തീരെ അസംഭവ്യമാണ്.' (അതേ പുസ്തകം, പേജ്:11).
വീണ്ടും കാണുക: 'നിങ്ങളുടെ ആദര്‍ശം സത്യമാണെങ്കില്‍ മറ്റൊരു ദീനില്‍ നിന്നു കൊണ്ട് നിങ്ങള്‍ക്കു സുഖനിദ്ര പോലും വരികയില്ല. എന്നിട്ടല്ലേ നിങ്ങള്‍ ഇതരദീനുകള്‍ക്ക് സേവനം ചെയ്യുകയും ആ സേവനത്താല്‍ ലഭ്യമാകുന്ന ആഹാരം സന്തോഷത്തോടെ ഭക്ഷിക്കുകയും സസുഖം കാല്‍ നീട്ടി ഉറങ്ങുകയും ചെയ്യുന്നത്' (ഖുത്ത്വുബാത്ത്). ഇവിടെ ദീന്‍ വിശേഷിപ്പിച്ചത് ഇസ്‌ലാമികമല്ലാത്ത സര്‍ക്കാരിനെയാണെന്ന് കൂടി ഓര്‍ക്കുക. 'ദീന്‍ എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്റ്റേറ്റ് ആണെന്നും ശരീഅത്ത് എന്നാല്‍ ആ സ്റ്റേറ്റിന്റെ നിയമവ്യവസ്ഥയാണെന്നും ആ നിയമപദ്ധതിയനുസരിച്ച് ജീവിതം നയിക്കുന്നതിന്നാണ് ഇബാദത്ത് എന്നു പറയുന്നതെന്നുമുള്ള സംഗതി വ്യക്തമായിത്തീരുന്നതാണ്' (അതേ പുസ്തകം).
സിദ്ധിഖ് ഹസന്റെ പ്രസ്താവന സത്യമല്ലെന്നു വ്യക്തം. കൂടിയാല്‍ ഇപ്പോള്‍ തങ്ങള്‍ക്കങ്ങനെ വാദമില്ലെന്നു പറഞ്ഞാല്‍ മതിയായിരുന്നു. അങ്ങനെയാണുദ്ദേശിച്ചതെങ്കില്‍ നമുക്കറിയേണ്ടത് എന്നു മുതലാണ് ഇന്ത്യരാജ്യത്തെ സര്‍ക്കാര്‍ ഇതര ദീനുകളുടെ ലിസ്റ്റില്‍ നിന്നും ഒഴിവായത്? ആരാണ് ഒഴിവാക്കിയത്? കാരണമെന്ത്?

ആ കാമ്പയിന്‍ മൗദൂദിസ്റ്റുകള്‍ക്കെതിരെയായിരിക്കട്ടെ 
രണ്ടാമത്തെ കാര്യം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കരുതെന്ന് ജമാഅത്ത് പറഞ്ഞിട്ടില്ലെന്നാണ്. അങ്ങനെ പറയുന്നത് മനുഷ്യാവകാശലംഘനമാണത്രെ! എങ്കില്‍ ഈ മനുഷ്യാവകാശലംഘനം നടത്തിയത് മൗദൂദിസ്റ്റുകള്‍ തന്നെയാണ്. അവര്‍ക്കും അവരുടെ പ്രസിദ്ധീകരണങ്ങള്‍ക്കുമെതിരെയാണ് മനുഷ്യാവകാശ കാമ്പയിന്‍ പ്രധാനമായും കടന്നു ചെല്ലേണ്ടത്. ഭൗതികമായി നോക്കിയാലും മതപരമായി നോക്കിയാലും ആപല്‍ക്കരമാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കലെന്നാണ് അവര്‍ വാദിച്ചത്. ജമാഅത്ത് നേതാവായിരുന്ന അബുല്ലൈസ് പറയുന്നതു കാണുക: 'തെരഞ്ഞെടുപ്പില്‍ പങ്കെടുക്കല്‍ ദുന്‍യവിയ്യായും ദീനിയ്യായും മുസ്‌ലിംകള്‍ക്ക് ആപല്‍ക്കരമാണെന്നാണ് നമ്മുടെ അഭിപ്രായം. അതിന്റെ കാരണങ്ങള്‍ ചുവടെ ചേര്‍ക്കാം. ചുരുങ്ങിയ പക്ഷം ഇസ്‌ലാമിന്റെ അഭിവൃദ്ധിയുടെ മാര്‍ഗങ്ങള്‍ അതു കൊണ്ട് തടയപ്പെട്ടിരിക്കുകയാണ്. സാമുദായിക താല്‍പര്യങ്ങളെച്ചൊല്ലി മുസ്‌ലിംകള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന പക്ഷം പ്രസ്തുത വടംവംി പൂര്‍വാധികം വര്‍ധിക്കുകയേ ഉള്ളൂ. അതിനാല്‍ ബോധപൂര്‍വം വിട്ടു നില്‍ക്കുന്നതാണ് അവര്‍ക്കു നല്ലത്' (പ്രബോധനം പു.4, ല.2, ജൂലൈ, 1951 പേ.35). ഇപ്പോഴത്തെ കേരള അമീറിന് പഴയ ദേശീയ നേതാവിന്റെ ഈ ആശയം അറിയില്ലെന്നോ?! 'തെരഞ്ഞെടുപ്പും ജമാഅത്തും' എന്ന തലക്കെട്ടില്‍ പ്രബോധനം പറഞ്ഞത് ലീഗുള്‍പെടെ നിലവിലുള്ള ഒരുപാര്‍ട്ടിക്കും വോട്ടു ചെയ്യുന്ന പ്രശ്‌നമേ ഉത്ഭവിക്കുന്നില്ലെന്നാണ്. 'ഇന്ത്യന്‍ മുസല്‍മാന്മാരുടെ ഏകരാഷ്ട്രീയ സംഘടനയെന്നവകാശവാദം മുഴക്കുന്ന മുസ്‌ലിംലീഗു പോലും ഇസ്‌ലാമിന്റെ താല്‍പര്യത്തെയല്ല പ്രതിനിധാണ ചെയ്യുന്നത്. സ്വന്തം ഭാഷയില്‍ത്തന്നെ ന്യൂനപക്ഷത്തിന്റെ താല്‍പര്യത്തിനു വേണ്ടി നിലകൊള്ളുന്ന സംഘടനയാണത്. ആകയാല്‍ നിലവിലുള്ള ഏതെങ്കിലുമൊരു പാര്‍ട്ടിയേയോ സ്ഥാനാര്‍ത്ഥിയേയോ വോട്ടു കൊടുത്ത് തെരഞ്ഞെടുക്കുകയെന്ന പ്രശ്‌നമേ ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചേടത്തോളം ഉദ്ഭവിക്കുന്നില്ല' (പ്രബോധനം പു.26, ല.4).
വോട്ടിംഗ് ശിര്‍ക്കും ഹറാമുമാണെന്നും വാദിച്ച് ഇന്ത്യന്‍ മുസ്‌ലിംകളെ മുഴുവന്‍ കാഫിറാക്കുമ്പോള്‍ അത് മനുഷ്യാവകാശ ലംഘനമാണെന്ന് ഇവര്‍ക്ക് മനസ്സിലായില്ലെന്നോ?! 'ഒരാള്‍ ദൈവേതര ഭരണവ്യവസ്ഥക്കു കീഴില്‍ ദൈവേതര ഭരണവ്യവസ്ഥ നടപ്പാക്കുന്നതിന്നായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോകുകയും ചെയ്യുന്ന പക്ഷം അത് തൗഹീദിന്നു വിരുദ്ധവും അനനുവദനീയവുമാകുന്നു' (ജ:ഇ:27 വര്‍ഷം/ഇലക്ഷന്‍ പ്രശ്‌നം). തൗഹീദിനു വിരുദ്ധം എന്നാല്‍ ശിര്‍ക്കാണെന്നും അനനുവദനീയമെന്നാല്‍ ഹറാമാണെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. 'അനിസ്‌ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത് മുസ്‌ലിംകളെ സംബന്ധിച്ചേടത്താളം നിഷിദ്ധമാണെന്ന് ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. അതിനാല്‍ ഏതെങ്കിലും അനിസ്‌ലാമിക പ്രസ്ഥാനവുമായി കൂട്ടു ചേര്‍ന്ന് ഭരണനടത്തിപ്പില്‍ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക് വോട്ടു നല്‍കുകയോ ചെയ്യുന്നത് ജമാഅത്തിന്റെ വീക്ഷണത്തില്‍ അനുവദനീയമല്ല' (പ്രബോധനം 1970 ജൂലൈ പു.31, ല.3).
എന്നാണ് ജമാഅത്തുകാരന് വോട്ടു ചെയ്യല്‍ അനുവദനീയമാവുകയെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. 'ഈ നാട്ടിലെ ഭരണം ഇസ്‌ലാമികമായിരിക്കണമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമാക്കി മാറ്റുവാന്‍ സാധിക്കുമെന്ന് ജമാഅത്തിനു തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല' (പ്രബോധനം പു.4, 4.8 പേ.163). എന്നാണാവോ മറിച്ചൊരു തോന്നല്‍ ജമാഅത്തിനുണ്ടായത്? ആരാണാവോ ഇവിടുത്തെ ഭരണം ഇസ്‌ലാമികമായിരിക്കണമെന്ന് പ്രഖ്യാപിച്ചത്? ഏതു മാവിലായിയില്‍ വെച്ചാണാവോ ഇവിടെ ഭരണം ഇസ്‌ലാമികമാക്കാന്‍ വഴിയുണ്ടെന്ന് ജമാഅത്ത് സുന്നഹദോസിന് ബോധനം കിട്ടിയത്?
യഥാര്‍ത്ഥത്തില്‍ ജമാഅത്തിന്റെ ഈമാന്‍ തന്നെ ഇസ്‌ലാമികേതര ഭരണവ്യവസ്ഥയിലെ വോട്ടിംഗ് അനിസ്‌ലാമികവും ദീനിനു തീരെ വിരുദ്ധവുമാണെന്നുള്ളതാണ്. 'ജമാഅത്ത് ഈ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും മുസ്‌ലിംകള്‍ മുഴുവന്‍ അതു ബഹിഷ്‌കരിക്കണമെന്ന് ആശ പ്രകടിപ്പിക്കുകയും ചെയ്തത് പ്രപഞ്ചകര്‍ത്താവായ അല്ലാഹുവിനേയും അവന്റെ നിര്‍ദ്ദേശങ്ങളേയും തിരസ്‌കരിച്ചു കൊണ്ടുള്ള ഒരു ഭൗതികരാഷ്ട്രത്തോട് സ്വയം സഹകരിക്കുകയെന്നത് തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിന്ന് തികച്ചും വിരുദ്ധമാണെന്ന് ജമാഅത്ത് വിശ്വസിക്കുന്നതു കൊണ്ടു മാത്രമാണ്' (പ്രബോധനം പു.4, ല.8, പേ.165). 'മുസ്‌ലിമിന്ന്, മുഴുവന്‍ ജീവിതത്തിലും അല്ലാഹുവിന്റെ ദീനിന്നൊത്ത് പ്രവര്‍ത്തിക്കുമെന്ന് തീരുമാനിച്ചു കഴിഞ്ഞ മുസ്‌ലിമിന്നു വല്ല അനിസ്‌ലാമിക രാഷ്ട്രീയത്തിലും പങ്കുവഹിക്കുക ഒരിക്കലും യോജിച്ചതല്ല. ഇന്നത്തെ മതേതര ഭൗതികരാഷ്ട്രീയത്തില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കാനോ മറ്റു വല്ല സ്ഥാനാര്‍ത്ഥികളുടേയും വിജയത്തിന്നായി പ്രവര്‍ത്തിക്കുവാനോ വോട്ടു രേഖപ്പെടുത്താന്‍ തന്നെയുമോ ഒരു മുസ്‌ലിമിന്നു നിവൃത്തിയില്ല. എന്തെന്നാല്‍ താന്‍ നാട്ടിന്റെ ഉടമാവകാശിയാണെന്ന് മുസ്‌ലിം കരുതുന്നില്ല. അങ്ങനെ കരുതുന്നുണ്ടെങ്കിലല്ലേ ആ അവകാശം മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യാന്‍ അവന്നു സാധിക്കുകയുള്ളൂ. അപ്രകാരം തന്നെ താന്‍ നാട്ടിന്റെ നിയമനിര്‍മാതാവാണെന്നും അവന്‍ വിചാരിക്കുന്നില്ല. എന്നാലല്ലേ പ്രസ്തുത അധികാരം മറ്റൊരാളെ ഭരമേല്‍പിക്കാന്‍ അവന്നു കഴിയുകയുള്ളൂ. ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ ഇതെല്ലാം ദീനിന്ന് തീരെ വിരുദ്ധമാണ്. ഒരു യഥാര്‍ത്ഥ മുസ്‌ലിമിന് അതൊരിക്കലും അനുയോജ്യമല്ല' (ഇസ്‌ലാമിക പാഠങ്ങള്‍, അബൂസലീം അബ്ദുല്‍ഹയ്യ്, 1955, പേ.135). സൗദി അറേബ്യയില്‍ പോലും ഇസ്‌ലാമിക ഭരണമില്ലെന്നു പ്രഖ്യാപിച്ചവര്‍ ഇന്ത്യയില്‍ ഏതായാലും ഇസ്‌ലാമിക ഭരണമാണെന്നു പറയില്ലല്ലോ. അപ്പോള്‍ ഇത്രയും ഗുരുതരമായ തെറ്റായിരുന്നിട്ടും വോട്ടിംഗ് പാടില്ലെന്നു പറയുന്നത് ന്യായമാണോ അമീര്‍ സാറേ! അതോ അനിസ്‌ലാമിക ഭരണകൂടങ്ങള്‍ക്കു കീഴില്‍ ജോലി ചെയ്യുകയും ജീവിക്കുകയുമൊക്കെ ചെയ്ത യൂസുഫ്(അ)മും, മൂസാ(അ), ഈസാ(അ), ഇബ്‌റാഹിം(അ) തുടങ്ങി മുഹമ്മദ് നബി(സ)യോടു പോലും മാതൃകയാക്കാന്‍ പറഞ്ഞ പൂര്‍വ പ്രവാചകന്‍മാരും ആസിയാബീവിയുമൊക്കെ മൗദൂദിയുടെ ഈമാന്‍ കാര്യമനുസരിച്ച് ദീനില്‍ നിന്ന് പുറത്താകുമെന്ന തിരിച്ചറിവാണോ അമീറിനെക്കൊണ്ട് ഇതൊക്കെ പറയിച്ചത്! എങ്കില്‍ അങ്ങയുടെ പ്രസ്ഥാനം പഴയ സാഹ്യത്യങ്ങളോടുള്ള നിലപാടു വ്യക്തമാക്കുകയും നിരുപാധികം മുസ്‌ലിം ജനതയോടെങ്കിലും മാപ്പു പറയുകയും ചെയ്യുക. അതുമല്ലെങ്കില്‍ സലഫികള്‍ക്ക് ഹാകിമിയ്യത്തും സമഗ്ര ഇസ്‌ലാമും നമ്മ പണ്ടു പറഞ്ഞതും ഇപ്പം പറയുന്നതും വൈരുധ്യമില്ലെന്നു മനസ്സിലാക്കാനുമുള്ള വൈരുധ്യാധിഷ്ഠിത ബുദ്ധി ഇനിയും വളര്‍ന്നില്ലെന്നു സ്വയം ബുജി ചമഞ്ഞ് കാലയാപനം ചെയ്യുക.

ഇവര്‍ സ്വാതന്ത്ര്യപ്പോരാളികളും മതേതരത്വ സംരക്ഷകരുമോ?
മനുഷ്യന്റെ ഏത് അന്തസ്സാണ് ജമാഅത്തെ ഇസ്‌ലാമി എന്ന രാഷ്ട്രീയപ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്നതെന്നു മനസ്സിലാക്കാന്‍ അവരെ അറിയാവുന്നവര്‍ക്കും അറിയാത്തവര്‍ക്കും ഒരുപോലെ പ്രയാസമാണെന്ന് ബോധ്യമായല്ലോ. ഇനി ഈയിടെ അവര്‍ നടത്തിയ ക്യാമ്പയിനോടനുബന്ധിച്ച് അവര്‍ പുറത്തിറക്കിയ ലഘുലേഖയില്‍ കാണുന്ന ചില വരികള്‍ ശ്രദ്ധിക്കുക. 'അധിനിവേശ ശക്തികളും ഏകാധിപതികളായ രാജാക്കന്മാരും ഒടുവില്‍ ബ്രിട്ടീഷ് സാമ്രാജ്യ ശക്തികളും ഇന്ത്യാമഹാരാജ്യത്തെ അടക്കി ഭരിച്ച നാളുകളില്‍ കടുത്ത നീതിനിഷേധത്തിന്റേയും അവകാശ ധ്വംസനങ്ങളുടേയും ഭീകരമാതൃകകള്‍ നാം കണ്ടു, അനുഭവിച്ചു. ഇതിന്നെതിരായ അതിശക്തമായ പ്രതികരണം കൂടിയായിരുന്നല്ലോ നമ്മുടെ ദേശീയ സ്വാതന്ത്ര്യസമരം. സാമൂഹികനീതിയും അവസരസമത്വവും സമാവകാശങ്ങളും പുലരുന്ന സ്വതന്ത്ര ഇന്ത്യക്കായി നവഭാരതശില്‍പികളുടെ പിന്നില്‍ അണിനിരന്ന ജനകോടികള്‍ വീറോടെ പൊരുതിയപ്പോള്‍ നമ്മുടെ സ്വപ്നത്തിന്റെ പ്രഥമഘട്ടം സാക്ഷാത്കരിക്കപ്പെട്ടു. രാജ്യം സ്വതന്ത്രമായി. സ്വതന്ത്ര ഇന്ത്യക്ക് സമ്പൂര്‍ണ മനുഷ്യാവകാശങ്ങള്‍ ഉറപ്പു നല്‍കുന്ന ശ്രേഷ്ഠമായ ഒരു മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയും നിലവില്‍ വന്നു'.
സംശയം വേണ്ട, മുസ്‌ലിം സമുദായത്തിന്റെ അന്തസ്സു കെടുത്തുന്ന നിരവധി ഹറാം കുഫ്ര്‍ ശിര്‍ക്ക് ഫത്ത്‌വകള്‍ നല്‍കിയ ജമാഅത്തെ ഇസ്‌ലാമിക്കാരന്റേതു തന്നെ ഈ വരികള്‍. ഇതില്‍ നിന്ന് സോളിഡാരിറ്റിക്കുട്ടികള്‍ക്കു ലഭിക്കുന്ന ചില പുത്തനറിവുകളുണ്ട്.
1. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ 'നമ്മുടെ ദേശീയ സ്വാതന്ത്ര്യസമരം' എന്നു വിശേഷിപ്പിക്കുക വഴി ജമാഅത്തെ ഇസ്‌ലാമി സജീവപങ്കാളിത്തം വഹിച്ചിരുന്നുവെന്ന് തങ്ങളുടെ പുത്തന്‍ കുഞ്ഞാടുകളെയെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ ഈ ലഘുലേഖ ശ്രമിക്കുന്നു. ബശീറിന്റെ എട്ടുകാലി മമ്മൂഞ്ഞിനെ ഓര്‍ത്തു പോയി. (യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊള്ളുമ്പോള്‍ ജമാഅത്തുകാര്‍ മുസ്‌ലിംകളെ മുഴുവന്‍ ഹറാം ഫത്ത്‌വയിറക്കി അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്).
2. നവഭാരതശില്‍പികളുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യത്തിന്നായുള്ള പോരാട്ടം വീറോടെയുള്ളതും പ്രശംസനീയവുമായിരുന്നു.
3. ബ്രിട്ടീഷ് സാമ്രാജ്യശക്തി ഇന്ത്യ അടക്കി വാണപ്പോള്‍ ഇന്ത്യ കണ്ടതുപോലെ എല്ലാ മതവിഭാഗങ്ങളിലും പെട്ട ഇന്ത്യക്കാര്‍ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായപ്പോള്‍ മുസ്‌ലിംകളും അതില്‍ പങ്കെടുക്കേണ്ടത് അനിവാര്യമായിരുന്നു, ശാപം കൂറി വിമര്‍ശിക്കേണ്ടതായിരുന്നില്ല.
4. ഇന്ത്യാരാജ്യത്തിന്റെ ജനാധിപത്യ ഭരണഘടന സമ്പൂര്‍ണ മനുഷ്യാവകാശങ്ങള്‍ ഉറപ്പു വരുത്തുന്നു
ഇനി നമുക്ക് അവരുടെ ആചാര്യന്റേയും സ്ഥാപക നേതാക്കളുടേയും നിലപാടുകള്‍ ശ്രദ്ധിച്ച് കേരള അമീറിന്റേയും സംഘത്തിന്റേയും അന്തസ്സെങ്കിലും തിരിച്ചു കിട്ടാനായി ആശംസകള്‍ നേരാം!

സ്വാതന്ത്ര്യസമരം അന്നത്തെ വീക്ഷണത്തില്‍
മൗദൂദി പറയുന്നു: 'ഇംഗ്‌ളീഷുകാരനായ അമുസ്‌ലിമില്‍ നിന്ന് ഇന്ത്യാക്കാരനായ അമുസ്‌ലിംകളിലേക്കു നീങ്ങുകയാണ് ഈ സ്വാതന്ത്ര്യസമരത്തിന്റെ ഫലം ആദ്യമേ ഞാന്‍ പറഞ്ഞതുപോലെ മുസ്‌ലിമിനെ സംബത്തിച്ചിടത്തോളം ഇത്തരമൊരു സമരം ഹറാമാണ് എന്നത് ഖണ്ഡിതമായ കാര്യമാണ്. മാത്രമല്ല, ഇത്തരമൊരു നീക്കം നടക്കുമ്പോള്‍ അത് മൂകമായി നോക്കി നില്‍ക്കുകയെന്നതും മുസ്‌ലിമിന് ഹറാമാണ്' (തഹ്‌രീക്കേ ആസാദീ ഔര്‍ മുസല്‍മാന്‍ പേ.81).
'സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഈ സമരമെല്ലാം സാമ്രാജ്യത്വദൈവത്തെ കുടിയിറക്കി ജനാധിപത്യ ദൈവത്തെ ഭരണത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുകയാണെങ്കില്‍ മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം രണ്ടും തുല്യമാണ്. ലാത്തക്കു പകരം മനാത്ത വന്നുവെന്നു മാത്രം. ഒരു കള്ളദൈവത്തിനു പകരം മറ്റൊരു കള്ളദൈവം വന്നുവെന്നു മാത്രം. അസത്യത്തിനുള്ള അടിമത്തം അങ്ങനെത്തന്നെ നിലനില്‍ക്കുകയും ചെയ്തു. ഏതു മുസ്‌ലിമാണ് ഇതിന്ന് സ്വാതന്ത്ര്യം എന്നു പറയുക?' (മുസല്‍മാന്‍ ഔര്‍ മൗജൂദേ സിയാസീ കശ്മകശ് പേ.97,98)
'പ്രജായത്തം നടപ്പില്‍ വരുത്താനായി സമരം ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ച് ഞാനെന്തു പറയാനാണ്?' (ഖുത്തുബാത്ത് പേ.140). മാത്രവുമല്ല, ഇന്ത്യന്‍ സ്വാതന്ത്ര്യസമരം നടക്കുമ്പോള്‍ അത് യാതൊരു നിലയും വിലയും അര്‍ഹിക്കാത്തതാണെന്നും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുന്നതും ജയിലില്‍ പോകുകയും ദണ്ഡനമേല്‍ക്കുകയും ചെയ്യുന്നതിന്ന് ആയിരം വട്ടം ശാപം എന്നുമാണ് മൗദൂദി പ്രഖ്യാപിച്ചത്.

ജനാധിപത്യം, സെക്യുലറിസം 
'ചുരുക്കത്തില്‍, താത്വികമായും കര്‍മപരമായും ദീനും സെക്യുലറിസവും പരസ്പര വിരുദ്ധമാണ്. നേര്‍ക്കു നേരെയുള്ളത് അവ രണ്ടിലേതെങ്കിലുമൊന്നിനോടു മാത്രം പൂര്‍ണബന്ധം സ്ഥാപിച്ച് മറ്റേതിനെ സന്തോഷത്തോടെ യാത്രയാക്കുകയെന്നുള്ളതാണ്. ഒരേ സമയത്ത് രണ്ടു ദൈവങ്ങളെ അനുസരിക്കുക സാധ്യമല്ല തന്നെ (പ്രബോധനം 1952, പു.5, ല.5).
'മുസല്‍മാന്മാരെ സംബന്ധിച്ചേടത്തോളം ഞാനിതാ അവരോടു തുറന്നു പ്രസ്താവിക്കുന്നു, ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിനും ഈമാനിന്നും കടകവിരുദ്ധമാണ്' (മൗദൂദി; മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വികവിശകലനം പേ.35). 'അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്‌ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്‌ലാം വെറും ജലരേഖയായിരിക്കും' (അതേ പുസ്തകം)
'പ്രജാധിപത്യമായാലും ഏകാധിപത്യമായാലും ഫലത്തില്‍ വ്യത്യാസമില്ല. രണ്ടും സൃഷ്ടികളുടെ ആധിപത്യം തന്നെ. തമ്പുരാക്കളുടെ എണ്ണത്തില്‍ മാത്രമാണ് വ്യത്യാസം. പ്രജാധിപത്യത്തില്‍ ഒന്നിലധികം തമ്പുരാക്കള്‍ ദിവ്യത്വം വാഴുകയും നിയമവ്യവസ്ഥകളവതരിപ്പിക്കുകയും ചെയ്യുന്നു. ഏകാധിപത്യത്തിലാവട്ടെ ഒരു ദൈവം തന്റെ മന്ത്രിമാരുടേയും ഉപദേഷ്ടാക്കളുടേയും സഹായത്തോടുകൂടി ദിവ്യത്വം നടത്തുന്നു. രണ്ടും ശിര്‍ക്കു തന്നെ'. ഈ ശിര്‍ക്കിന്റെ ഭരണഘടന സമ്പൂര്‍ണമനുഷ്യാവകാശങ്ങള്‍ വക വച്ചു തരുന്നുവെന്നു പ്രഖ്യാപിക്കുന്ന പുത്തന്‍ ജമാഅത്തുകാരനെ കണ്ട് സഹതപിക്കുകയല്ലാതെ എന്താണു ചെയ്യുക?!
ആദര്‍ശത്തിന് നയം എന്ന പേരിട്ടു അതു മാറ്റിക്കൊണ്ടിരിക്കുകയും വൈരുധ്യങ്ങളില്‍ തല തല്ലുകയും രാഷ്ട്രീയത്തിന് ദീന്‍ എന്നു പേരിട്ടു സോഷ്യലിസത്തിനും മുതലാളിത്തത്തിനും ഗോബാക്ക് വിളിച്ചാല്‍ നരകമോചനം ഉറപ്പു വരുത്തുന്ന ദഅ്‌വത്തായെന്നും ദീനീപ്രവര്‍ത്തനമായെന്നും കരുതുന്നവരെ സാധാരണക്കാര്‍ ഏതായാലും തിരിച്ചറിയേണ്ടതുണ്ട്. മറ്റു പ്രസ്ഥാനങ്ങളില്‍ വ്യത്യസ്തമായി പറഞ്ഞിരുന്ന ആദര്‍ശങ്ങളെല്ലാം പുതിയ പ്രസ്താവനകളിലൂടെയും  പ്രയോഗത്തിലൂടെയും ചവറ്റുകൊട്ടയിലേക്കെറിഞ്ഞ് ഏതൊരു രാഷ്ട്രീയ സാമൂഹിക സംഘടനകളും മാത്രം കൈകാര്യം ചെയ്യുന്ന അജണ്ടകളുമായി മുഷ്ടിയുയര്‍ത്തുകയും സംവദിക്കുകയും ചെയ്യുന്ന ജമാഅത്ത് പരിച്ചുവിട്ട് വല്ല അന്വേഷിയിലോ നിലവിലുള്ള അത്തരം മറ്റേതെങ്കിലും പ്രസ്ഥാനങ്ങളിലോ ലയിച്ചാല്‍ അതായിരിക്കും കൂടുതല്‍ നല്ലത്. ഇസ്‌ലാം എന്ന പേരിന് അത്രയെങ്കിലും അന്തസ്സ് കളയാതിരിക്കാമല്ലോ

മൌദൂദിസം മതത്തിനെതിര്; രാഷ്ട്രത്തിനെതിര്

മൌദൂദിസം മതത്തിനെതിര്; രാഷ്ട്രത്തിനെതിര്

ലോകത്ത് രണ്ടാമത്തെ ഏറ്റവും വലിയ മുസ്ലിം ജനക്കൂട്ടം താമസിക്കുന്നത് ഇന്ത്യയിലാണ്. സമാധാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ മുസ്ലിംകള്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെടുകയും സ്വയം തെറ്റായ വഴിയിലൂടെ നീങ്ങുകയും ചെയ്യുന്നു. മുസ്ലിംകള്‍ ഇന്ത്യാരാജ്യത്തെ നിര്‍ണായകസ്വാധീനമായി മാറിയതിനു പിന്നില്‍ ചില ചരിത്രപശ്ചാത്തലങ്ങളുണ്ട്. എ.ഡി. 711ല്‍ ഇന്ത്യയിലെത്തിയ മുഹമ്മദുബിനുല്‍ഖാസിം എന്ന മുസ്ലിം സൈനികന്‍ ഉത്തരേന്ത്യയില്‍ പടയോട്ടം നടത്തിയതായും ഇസ്ലാം പ്രചരിപ്പിച്ചതായും മതേതര ചരിത്രങ്ങളില്‍ തന്നെ നമുക്കു കാണാം. സിന്ധ്പ്രവിശ്യകള്‍ അദ്ദേഹത്തിന്റെ കീഴില്‍ വരികയുണ്ടായി. 1175ല്‍ മുഹമ്മദ് ഗോറിയുടെ ആക്രമണം തെക്കു ഭാഗത്തുകൂടി മുസ്ലിം ഭരണം എത്താന്‍ കാരണമായി. അദ്ദേഹമാണ് ഡല്‍ഹിയിലെ ഭരണാധികാരിയായിരുന്ന പൃഥ്വിരാജ് ചൌഹാനെ കീഴ്പെടുത്തിയത്.
1526ല്‍ മുഗള്‍ രാജാക്കള്‍ ഇന്ത്യന്‍ ഭരണം ഏറ്റെടുത്തു. 1757വരെ മുസ്ലിംകള്‍ ഭരണം നടത്തി. ഇന്ത്യയുടെ വിശാലമായ ഭൂപ്രദേശങ്ങളില്‍ നാട്ടുരാജാക്കന്മാരുടെ കീഴില്‍ ചിതറിക്കിടന്നിരുന്ന ഭരണം ഏകീകരിച്ചത് മുസ്ലിംകളായിരുന്നു. പിന്നീട് മുസ്ലിംകളുടെ കൈയില്‍ നിന്ന് സാമ്രാജ്യത്വവാദികളായ ബ്രിട്ടീഷുകാര്‍ കൈവശപ്പെടുത്തി. 1857ല്‍ നടന്ന ഒന്നാം സ്വാതന്ത്യ്രസമരത്തോടെയാണ് മുസ്ലിംകളുടെ അധികാരം പറ്റെ നഷ്ടപ്പെട്ടത്. രണ്ടു നൂറ്റാണ്ടോളം നീണ്ട ബ്രിട്ടീഷുഭരണത്തില്‍ ശിഥിലീകരണപ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും സന്ദര്‍ഭമായി. എങ്കിലും ഇന്ത്യന്‍ ജനതയില്‍നിന്ന് അവര്‍ വൈകാതെ ശക്തമായ തിരിച്ചടി നേരിടേണ്ടി വന്നു. വര്‍ഗീയ കലാപങ്ങള്‍ക്ക് തിരികൊളുത്തുന്നതിലാണ് ഈ നേരം അവര്‍ ശ്രദ്ധയൂന്നിയത്.
ഈ സന്ദര്‍ഭത്തില്‍ സ്വാമി ശ്രദ്ധാനന്ദ് മുഹമ്മദ് നബി(സ)യെ അങ്ങേയറ്റം നിന്ദിച്ചുകൊണ്ട് ‘രംഗീലാ റസൂല്‍’ എന്നൊരു ക്ഷുദ്രകൃതി ഉര്‍ദു ഭാഷയില്‍ രചിക്കുകയുണ്ടായി. അവിവേകികളായ ചില മുസ്ലിംകള്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു. തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപങ്ങളെച്ചൊല്ലി ഇസ്ലാമിനേയും ഇസ്ലാമിലെ ജിഹാദിനേയും പ്രതിചേര്‍ത്തുകൊണ്ട് മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള ബുദ്ധിജീവികള്‍ പോലും സംസാരിച്ചു. ഡല്‍ഹി ജുമാമസ്ജിദില്‍ ഒരു ജുമുഅക്കുശേഷം സംസാരിച്ച മൌലാനാ മുഹമ്മദലി ജൌഹര്‍ ഇതിന്ന് മറുപടിനല്‍കാന്‍ ആര്‍ക്ക് കഴിയും എന്ന് പരിതപിച്ചു. ഇതു കേള്‍ക്കാനിടവന്ന ചെറുപ്പക്കാരനായ മൌദൂദിയില്‍ ഇസ്ലാമിലെ ജിഹാദിനെക്കുറിച്ച് പഠിക്കാനുള്ള താല്‍പര്യം ജനിപ്പിച്ചു.

ജമാഅത്ത് കേവലം ഒരു രാഷ്ട്രീയപ്പാര്‍ട്ടി
1930കളില്‍ ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ ഭാവിയെക്കുറിച്ച് ഇങ്ങനെ വ്യാപകമായ ചര്‍ച്ചകള്‍ നടന്നു. ബ്രിട്ടീഷുകാര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുകയില്ലെന്ന് ബോധ്യംവന്ന സമയമായിരുന്നു അത്. മുസ്ലിംകളുടെ കൈയില്‍ നിന്നാണ് ബ്രിട്ടീഷുകാര്‍ ഭരണം പിടിച്ചെടുത്തതെന്നതിനാല്‍ അടുത്ത ഭരണം മുസ്ലിംകള്‍ക്ക് തന്നെയായാരിക്കണമെന്നായിരുന്നു മൌദൂദിയുടെ അഭിപ്രായം. പക്ഷേ, മുസ്ലിംകള്‍ ആധിപത്യം കൈയാളാന്‍ മാത്രം ശക്തരായിരുന്നില്ല. ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നുമില്ല. അവരില്‍ ഒരു നവജാഗരണം നടത്താന്‍ വേണ്ടി മൌദൂദി കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. പക്ഷേ, ജനങ്ങളില്‍ വേണ്ടത്ര സ്വീകരണം നേടിയില്ല. ഈ രാഷ്ട്രീയ ചിന്തയില്‍നിന്നാണ് ജമാഅത്തെ ഇസ്ലാമി രൂപംകൊള്ളുന്നത്. ജമാഅത്തെ ഇസ്ലാമി രൂപീകരിക്കാന്‍വേണ്ടി സ്വീകരിച്ച അടിസ്ഥാനപരമായ ആശയങ്ങള്‍ ഖുര്‍ആനില്‍ നിന്നോ ഹദീസില്‍ നിന്നോ സ്വീകരിച്ചതല്ല എന്നര്‍ഥം. 30കളില്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്ന് രൂപം കൊണ്ടതാണ് 1941ലെ ജമാഅത്തെ ഇസ്ലാമിയുടെ രൂപീകരണമെന്ന് അവരുടെ ബുദ്ധിജീവിയായ നജാത്തുല്ലാ സിദ്ധീഖി ‘ജമാഅത്തെ ഇസ്ലാമി മതേതരഭാരതത്തില്‍’ എന്ന തന്റെ ലഘുകൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാചകനു ശേഷം വിവിധകാലഘട്ടങ്ങളില്‍ ലോകത്തിന്റെ നിരവധി ഭാഗങ്ങളില്‍ നിരവധി പരിഷ്കര്‍ത്താക്കള്‍ കടന്നുവന്നിട്ടുണ്ട്. എന്നാല്‍ സയ്യിദ് മൌദൂദിയോ അദ്ദേഹത്തിന്റെ പ്രസ്ഥാനമോ ഇത്തരത്തിലൊരു പരിഷ്കരണസംരംഭമല്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയട്ടുണ്ട്. തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം പ്രസ്താവിക്കുന്നതു കാണുക: ‘ഞാനൊരു പരിഷ്കരണവാദിയല്ല. മിനുക്കുപണികൊണ്ട് മതിയാക്കാനാഗ്രഹിക്കുന്നുമില്ല. പ്രത്യത പുനര്‍നിര്‍മാണവാദിയത്രെ” (തര്‍ജുമാനുല്‍ ഖുര്‍ആന്‍). തന്റെ ലക്ഷ്യം നേടിയെടുക്കാന്‍ വേണ്ടി അദ്ദേഹം ആദ്യമായി ചെയ്തത് പ്രവാചകന്മാരുടെ പ്രബോധനചരിത്രം തിരുത്തിയെഴുതാന്‍ ശ്രമിക്കുകയാണ്. ഒരു പ്രവാചകന്റെ മാത്രമല്ല, മുഴുവന്‍ പ്രവാചകന്മാരുടെയും പ്രബോധനലക്ഷ്യം തന്നെ ഇപ്രകാരം അദ്ദേഹം തിരുത്തിയവതരിപ്പിച്ചു. അദ്ദേഹം എഴുതുന്നു: ‘ലോകത്തു വന്ന മുഴുവന്‍ പ്രവാചകരുടെയും പ്രബോധനത്തിന്റെ പരമമായ ലക്ഷ്യം ദൈവികഭരണം സ്ഥാപിക്കുക എന്നതായിരുന്നു. ദൈവത്തിന്റെ അരികെനിന്ന് അവര്‍ കൊണ്ടുവന്ന ജീവിതവ്യവസ്ഥ നടപ്പിലാക്കുക എന്നതുമാണ്. അതുകൊണ്ടു തന്നെ ലോകചരിത്രത്തില്‍ കഴിഞ്ഞുപോയ എല്ലാ പ്രവാചകന്മാരും രാഷ്ട്രീയവിപ്ളവം നയിക്കുവാനാണ് പരിശ്രമിച്ചത്. ചിലരുടെ പരിശ്രമങ്ങള്‍ മണ്ണു പാകപ്പെടുത്തുന്നതിലേക്കു മാത്രമേ എത്തിയതുള്ളൂ, ഇബ്റാഹിം(അ)നെപ്പോലെ. മറ്റു ചിലര്‍ക്ക് രാഷ്ട്രീയ വിപ്ളവം തുടങ്ങാന്‍ സാധിക്കുക തന്നെ ചെയ്തു. പക്ഷേ, അവര്‍ക്കൊരു ഇസ്ലാമികഭരണം സ്ഥാപിക്കാന്‍ സാധിച്ചില്ല. അതിനു മുമ്പുതന്നെ അവരുടെ ദൌത്യം അവസാനിച്ചു പോയി, ഈസാ(അ)നെപ്പോലെ. എന്നാല്‍ മൂസാ(അ), യൂസുഫ്(അ), മുഹമ്മദ്(സ) തുടങ്ങിയ ചിലര്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ തന്നെ സാധിച്ചു”.
മൌദൂദിയുടെ ഈ വീക്ഷണം അറബ് ലോകത്തെ ചിലരെ സ്വാധീനിക്കുകയുണ്ടായി. ഭരണം ഇസ്ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണെന്ന് അബ്ദുല്‍ഖാദിര്‍ ഔദ തന്റെ ‘മതം ദുര്‍ബലഹസ്തങ്ങളില്‍’ എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. തന്റെ വീക്ഷണം സ്ഥാപിക്കാന്‍ വേണ്ടി സയ്യിദ് മൌദൂദി ഇസ്ലാമിലെ അതിപ്രധാനമായ വിഷയങ്ങളില്‍ വരെ കൈയേറ്റം നടത്തി. ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ തുടങ്ങിയ ഇസ്ലാമിന്റെ നിര്‍ണായകമായ സാങ്കേതികശബ്ദങ്ങളെക്കുറിച്ച് മുസ്ലിംലോകം മുഴുവന്‍ ഇരുട്ടിലാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇസ്ലാമിന് അന്യമായ വ്യാഖ്യാനങ്ങള്‍ തന്റെ പുത്തന്‍വാദം സ്ഥാപിക്കുന്നതിനായി അദ്ദേഹം വച്ചുകെട്ടുകയും ചെയ്തു. സ്വഹാബാക്കളുടെ കാലശേഷം അവയുടെ ശരിയായ അര്‍ഥം ചുരുങ്ങിച്ചുരുങ്ങിപ്പോയെന്ന് അദ്ദേഹം വാദിച്ചു. പതിമൂന്നു നൂറ്റാണ്ടുകാലം അത് മുസ്ലിം പണ്ഡിതന്മാരില്‍ പോലും അന്യമായിക്കിടക്കുകയായിരുന്നുവത്രെ! ‘എന്റെ സമുദായം ഒന്നടങ്കം വഴികേടില്‍ ഒരുമിക്കുകയില്ല’ എന്നും ഒരു ന്യൂനപക്ഷമെങ്കിലും സത്യത്തില്‍ അടിയുറച്ചു നില്‍ക്കുമെന്നും തന്റെ സമുദായത്തിന്റെ പ്രത്യേകതയായി മുഹമ്മദ്നബി(സ)യില്‍ നിന്ന് വ്യക്തമായ അസംഖ്യം ഹദീഥുകള്‍ക്കെതിരായിരുന്നു മൌദൂദിയുടെ ഈ വീക്ഷണം. ഈ വാദമുന്നയിക്കുന്നതു വരെ ഇന്ത്യയിലെ തലയെടുപ്പുള്ള പല പണ്ഡിതരും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. അവരെല്ലാം രാജിവച്ചു. മന്‍ദൂര്‍ നുഅ്മാനി, അബുല്‍ഹസന്‍ അലിഹസന്‍ നദ്വി, അമീന്‍ അഹ്സന്‍ ഇസ്ലാഹി, വഹീദുദ്ദീന്‍ ഖാന്‍ തുടങ്ങിയവര്‍ പ്രധാനികളാണ്. പലരും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ക്ക് മറുപടി എഴുതുകയും ചെയ്തു.

ജമാഅത്തിന്റെ ദുര്‍ഗതി ചരിത്രത്തില്‍ തുല്യതയില്ലാത്തത്
‘മൌലാനാ മൌദൂദി കേ സാഥ്’ എന്ന പുസ്തകത്തില്‍ മന്‍ദൂര്‍ നുഅ്മാനി എഴുതി: ‘മൌദൂദി സാഹിബ് വഴി തെറ്റുന്നതായി കുറച്ചു കാലം മുതലേ ഞങ്ങള്‍ മനസ്സിലാക്കിക്കൊണ്ടിരുന്നു. ഭരണം നേടലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ലക്ഷ്യം’. ആ പുസ്തകത്തിന്റെ അവതാരികയില്‍ ജമാഅത്ത് സഹയാത്രികനായിരുന്ന അബുല്‍ഹസന്‍ അലി നദ്വി എഴുതി: ‘സംഘടനകളില്‍ ജനങ്ങള്‍ ചേരുന്നതും അതില്‍നിന്ന് പിരിഞ്ഞു പോകുന്നതും നമുക്ക് അറിയാവുന്നതും അനുഭവമുള്ളതുമാണ്. പിരിഞ്ഞുപോയവര്‍ ചിലപ്പോള്‍ സംഘടനയുടെ എതിരാളികളായി മാറാനും സാധ്യതയുണ്ട്. എന്നാല്‍ സ്ഥാപകാംഗങ്ങളുടെ, വിശിഷ്യാ ക്വുര്‍ആനിലും സുന്നത്തിലും അഗാധപാണ്ഡിത്യമുള്ളവരുടെ തുടര്‍ച്ചയായ വന്‍തോതിലുള്ള ഒഴിഞ്ഞു പോക്കിന് സാക്ഷിയായ ജമാഅത്തെ ഇസ്ലാമിക്കു വന്ന ദുര്‍ഗതിക്ക് സംഘടനകളുടെ ചരിത്രത്തില്‍ ഉദാഹരണം കണ്ടെത്താന്‍ പ്രയാസമാണ്. ഒരു ഉദാഹരണവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും വരാം’.

സ്വാതന്ത്യ്രസമരത്തിനെതിര്
യഥാര്‍ഥത്തില്‍ ഇബാദത്ത് എന്ന പദത്തെ ചുറ്റിപ്പറ്റി ചില അര്‍ഥപ്രശ്നങ്ങളില്‍ മാത്രമാണ് മറ്റു മുസ്ലിംകളില്‍ നിന്ന് തങ്ങളുടെ വ്യത്യാസമെന്ന് വരുത്താന്‍ വ്യാപകമായി അവര്‍ ശ്രമിക്കാറുണ്ട്. അതു ശരിയല്ല. മറിച്ച് ഇന്ത്യാരാജ്യവുമായി ഒരു നിലക്കും മുസ്ലിംകള്‍ക്ക് പൊരുത്തപ്പെടാന്‍ കഴിയില്ലെന്നാണ് മൌദൂദി കണ്ടെത്തിയത്. അവര്‍ സ്വാതന്ത്യ്ര സമരത്തില്‍ നിന്നു വിട്ടുനിന്നു. മൌദൂദിയും കുറച്ചാളുകളും വിട്ടുനിന്നതു കൊണ്ട് കാര്യമായി പ്രതികരണമുണ്ടായില്ല എന്നതു ശരി തന്നെ. എന്തിന്റെ പേരിലാണ് വിട്ടുനിന്നത് എന്നതാണ് പ്രശ്നം. സ്വാതന്ത്യ്രത്തിനു ശേഷം ഇസ്ലാമികഭരണം നടത്താന്‍ അവസരമുണ്ടാവില്ലെങ്കില്‍ അത്തരം സ്വാതന്ത്യ്രസമരത്തിന് ആയിരംവട്ടം ശാപം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനുവേണ്ടിയുള്ള ചെറിയൊരു ശ്രമം പോലും ഹറാമാണെന്ന് അദ്ദേഹം വിധിച്ചു. ബ്രിട്ടീഷുകാരന്‍ പോയി ഇന്ത്യക്കാരന്‍ ഭരണാധികാരിയായാല്‍ ‘ലാത്ത പോയി മനാത്ത വന്നു’ എന്ന വ്യത്യാസമേയുള്ളൂ എന്നും രണ്ടും ശിര്‍ക്കും കുഫ്റുമാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം. മൌദൂദി എഴുതി: ‘സ്വാതന്ത്യ്രത്തിനു വേണ്ടിയുള്ള ഈ സമരമെല്ലാം സാമ്രാജ്യത്വദൈവത്തെ കുടിയിറക്കി ജനാധിപത്യദൈവത്തെ ഭരണത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കാനാണെങ്കില്‍ മുസ്ലിമിനെ സംബന്ധിച്ചേടത്തോളം രണ്ടും തുല്യമാണ്. ലാത്ത പോയി മനാത്ത വന്നു എന്നു മാത്രം. ഒരു കള്ളദൈവത്തിനു പകരം മറ്റൊരു കള്ളദൈവം വന്നു എന്നു മാത്രം. അസത്യത്തിനുള്ള അടിമത്തം അങ്ങനെത്തന്നെ നിലനില്‍ക്കുകയും ചെയ്തു. ഏതു മുസ്ലിമാണ് ഇതിന്നു സ്വാതന്ത്യ്രം എന്നു പറയുക?’ (മുസല്‍മാന്‍ ഔര്‍ മൌജൂദാ സിയാസീ കശ്മകശ് പേ.97,98) ‘ഇംഗ്ളീഷുകാരനായ അമുസ്ലിമില്‍ നിന്ന് ഇന്ത്യക്കാരനായ അമുസ്ലിമിലേക്കു നീങ്ങുകയാണ് ഈ സ്വാതന്ത്യ്രസമരത്തിന്റെ ഫലം. ആദ്യമേ ഞാന്‍ പറഞ്ഞതു പോലെ, മുസ്ലിമിനെ സംബന്ധിച്ചേടത്തോളം ഇത്തരമൊരു സമരം ഹറാമാണ് എന്നത് ഖണ്ഡിതമായ കാര്യമാണ്. മാത്രമല്ല, ഇത്തരമൊരു നീക്കം നടക്കുമ്പോള്‍ അതു മൂകമായി നോക്കി നില്‍ക്കുകയെന്നതും മുസ്ലിമിന്ന് ഹറാമാണ്’. (തഹ്രീകേ ആസാദി ഔര്‍ മുസല്‍മാന്‍, പേ.81) ‘പ്രജായത്തം നടപ്പില്‍ വരുത്താനായി സമരം ചെയ്യുന്ന കപടവിശ്വാസികളെക്കുറിച്ച് ഞാനെന്തു പറയാനാണ്?’ എന്നാണ് മൌദൂദി ചോദിച്ചത്. (ഖുത്തുബാത്ത് പേ.140) സ്വാതന്ത്യ്രാനന്തരം അദ്ദേഹം പാക്കിസ്താനിലേക്ക് കൂടുമാറിയപ്പോള്‍ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന് അത്യാപത്കരമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇന്ത്യയും പാക്കിസ്താനും തമ്മില്‍ യുദ്ധമുണ്ടായാല്‍ പാക്കിസ്താനെ അപകപ്പെടുത്തുന്ന യാതൊന്നും ചെയ്തു കൂടെന്നാണ് അദ്ദേഹം ജസ്റിസ് മുനീര്‍ കമ്മീഷന് മുമ്പാകെ പറയുകയുണ്ടായത്. ഇന്ന് ജമാഅത്തുകാര്‍ മാതൃരാജ്യ സ്നേഹം പറയുന്നത് കാപട്യമല്ലാതെ മറ്റൊന്നുമല്ല.

ആരാധനകള്‍ക്ക് രാഷ്ട്രീയ വ്യാഖ്യാനം നല്‍കുന്നു
ഇസ്ലാമിക ഭരണമില്ലാത്തിടത്ത് ഒരാള്‍ക്ക് മുസ്ലിമായി ജീവിക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ചു. ഇതിനു വേണ്ടി അദ്ദേഹം ഇസ്ലാമിലെ ഇബാദത്തുകളെ ദുര്‍വ്യാഖ്യാനിച്ചു. നമസ്കാരം സൈനികപരിശീലനവും പാര്‍ട്ടിയോഗവും ആരാധനകള്‍ ഭരണപരിശീലനവും തഖ്വ ദേശസ്നേഹവും മിഅ്റാജ് ഭരണത്തിനുള്ള മാനിഫെസ്റോ വാങ്ങാനുള്ള യാത്രയുമാണ് മൌദൂദിക്ക്. എല്ലാറ്റിനും രാഷ്ട്രീയ വ്യാഖ്യാനം. മൌദൂദി നിരീക്ഷിക്കുന്നതു കാണുക: ‘നമസ്കാരം,നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവ നിങ്ങളുടെ മേല്‍ നിര്‍ബന്ധമാക്കിയതില്‍ ഇതേ ഒരുക്കങ്ങളും പരിശീലനങ്ങളും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇവിടുത്തെ ഭരണകൂടങ്ങളെല്ലാം തങ്ങളുടെ പട്ടാളം, പോലീസ്, സിവില്‍ സര്‍വീസ് മുതലായ വകുപ്പുകളിലേക്ക് തെരഞ്ഞെടുക്കാനുദ്ദേശിക്കുന്ന ജനങ്ങള്‍ക്ക് ആദ്യമായി ഒരു തരം പരിശീലനം നല്‍കുകയും അനന്തരം അവരെ അതാത് ജോലികളില്‍ നിയമിക്കുകയും ചെയ്യുന്നുഃ പോലെ ഇസ്ലാമും അതിലെ നാനാവിധ ഉദ്ദേശ്യങ്ങളില്‍ നിയമിക്കാനുദ്ദേശിക്കുന്ന ജനങ്ങള്‍ക്ക് പ്രഥമമായി ഒരു പ്രത്യേകവിധം പരിശീലനം നല്‍കുകയും പിന്നീട് അവരെക്കൊണ്ട് സമരത്തിനും അല്ലാഹുവിന്റെ ആധിപത്യത്തിനുമുള്ള സേവനം ചെയ്യിക്കാനുദ്ദേശിക്കുകയാണ് ചെയ്യുന്നത്’ (മൌദൂദി, ഖുത്തുബാത്ത് പേ.388) ‘സഹോദരങ്ങളേ, നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നീ കര്‍മങ്ങളുടെ ഉദ്ദേശ്യം ഇപ്പോള്‍ നല്ല പോലെ ഗ്രഹിച്ചു കഴിഞ്ഞിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ ആരാധനാ കര്‍മങ്ങളെല്ലാം വെറും ചില പൂജകള്‍ മാത്രമാണെന്നാണ് നിങ്ങള്‍ ഇതുവരെ വിചാരിച്ചു പോന്നിട്ടുള്ളത്. അതോ നിരവധി കാലമായി ഇതേ തെറ്റിദ്ധാരണയിലാണ് നിങ്ങള്‍ പെട്ടു കിടന്നിരുന്നത്. എത്രയും മഹത്തരവും ത്യാഗസമ്പൂര്‍ണ്ണവുമായ ഒരു സേവനത്തിനുള്ള പരിശീലനമാണീ കര്‍മങ്ങളെന്ന പരമാര്‍ത്ഥം നിങ്ങളെ ഇതേവരെ ആരും പഠിപ്പിച്ചിട്ടില്ല.’ (ഖുത്തബാത്ത് പേ.393) നോക്കൂ, എത്ര ധിക്കാരപരമായ പരാമര്‍ശങ്ങളാണിത്. നൂറ്റാണ്ടുകളായി പടുക്കളായ പണ്ഡിതര്‍ പോലും നമസ്കാരത്തിന്റെ ലക്ഷ്യം അറിയുമായിരുന്നില്ലെന്ന്! മൌദൂദിക്ക് മുമ്പ് നമസ്കാരത്തെ യഥാര്‍ത്ഥ ലക്ഷ്യം തിരിച്ചറിഞ്ഞവരായി ആരും ഉണ്ടായിരുന്നില്ലെന്ന്! അറബിഭാഷയില്‍ മൌലികമായി ഒരു കൃതി പോയിട്ട് ലഘുലേഖ പോലും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, അറബിയില്‍ ഒരു ലഘുപ്രഭാഷണം നടത്താന്‍ പോലും അറിഞ്ഞു കൂടാതിരുന്ന, അറിയപ്പെട്ട ഏതെങ്കിലുമൊരു പണ്ഡിതനില്‍ നിന്ന് ദീനിന്റെ അടിസ്ഥാനങ്ങള്‍ പഠിക്കാനവസരം കിട്ടിയില്ലാത്ത മൌദൂദി തന്നെ ഇതു സ്വയം കണ്ടെത്തിയെന്ന്! ശിയാആശയങ്ങള്‍ക്കനുകൂലമായി അദ്ദേഹം മുന്നോട്ടു വെക്കുന്ന ഇത്തരം ആശയങ്ങളെല്ലാം വിശുദ്ധ ഖുര്‍ആനിനു വിരുദ്ധമായതു മാത്രമാണ്. ഭൂമിയില്‍ ആധിപത്യം കിട്ടിയാല്‍ ആരാധനകള്‍ കൃത്യമായി നിര്‍വഹിക്കുന്നവരാണ് മുസ്ലിംകള്‍ എന്നതാണ് ഖുര്‍ആനിക വീക്ഷണം. അല്ലാതെ ആരാധനകള്‍ ഭരണത്തിനുള്ള ഉപാധികളാണ് എന്നതല്ല. ‘ഭൂമിയില്‍ നാം സ്വാധീനം നല്‍കിയാല്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരം വിലക്കുകയും ചെയ്യുന്നവരത്രെ അവര്‍. കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിന്നുള്ളതാകുന്നു’ (വിശുദ്ധ ക്വുര്‍ആന്‍ 22:41) പണ്ഡിതലോകത്ത് ഇസ്ലാമിന്റെ വിശ്വാസകാര്യങ്ങള്‍ തലനാരിഴ കീറി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങള്‍ മുസ്ലിംലോകത്തിന്റെ ആദിമധ്യാന്തകാലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. തൌഹീദിനെക്കുറിച്ച വിശദമായ അപഗ്രഥനങ്ങള്‍ നടന്നിട്ടുണ്ട്. തൌഹീദിനെ ഉലൂഹിയത്ത്, റുബൂബിയത്ത് എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്. മൌദൂദിക്കു മുമ്പ് ആരെങ്കിലും തൌഹീദിന്റെ വിഭജനത്തില്‍ ഹാകിമിയ്യത്ത് ഉള്‍പ്പെടുത്തിയിട്ടല്ല. ഈ കാര്യം ജമാഅത്ത് അമീറായിരുന്ന കെ.സി.അബ്ദുല്ല മൌലവി തന്റെ ഇബാദത്ത് ഒരു സമഗ്രപഠനം എന്ന പുസ്തകത്തില്‍ സമ്മതിച്ചിട്ടുണ്ട്. ഇത് പുതിയ ആശയമാണങ്കിലും ഖുര്‍ആനിലും ഹദീസിലും തെളിവുണ്ടെന്നാണ് കെ.സി. സ്ഥാപിക്കാന്‍ ശ്രമിച്ചത്. പക്ഷേ, ഇതിനു പ്രമാണങ്ങളില്‍ യാതൊരു അംഗീകാരവുമില്ല, കേട്ടറിവു പോലുമില്ല എന്നതാണ് യാഥാര്‍ഥ്യം.

ഇന്ത്യയില്‍ ഇസ്ലാം ജലരേഖയോ?
മൌദൂദി ജനാധിപത്യ മതേതര വിരുദ്ധനായിരുന്നു. മാത്രമല്ല, ജനാധിപത്യം ഒരിക്കലും പൊറുക്കാത്ത പാപമായ ശിര്‍ക്ക് അഥവാ ബഹുദൈവത്വമാണെന്നാണദ്ദേഹം വിധിയെഴുതിയത്. അത്തരം വ്യവസ്ഥിതി വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖ മാത്രമായിരിക്കുമെന്നും അവ തമ്മില്‍ യോജിക്കുന്ന ഒറ്റ പോയിന്റുമില്ല എന്നും അദ്ദേഹം പ്രഖ്യാപിച്ചു. എങ്കില്‍ ഇന്ത്യരാജ്യത്തെ മുസ്ലിംകളുടെ ഇസ്ലാമിനെക്കുറിച്ച്, ചുരുങ്ങിയത് തങ്ങളുടെ ഇസ്ലാമിനെക്കുറിച്ചെങ്കിലും മൌദൂദിസ്റ്റുകള്‍ക്ക് എന്താണു പറയാനുള്ളത്? അത് വെറും ജലരേഖയാണോ? മൌദൂദി എഴുതുകയും ജമാഅത്തുകാര്‍ ഈ വിഷയകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നതെന്തെന്ന് കാണുക: ‘ചുരുക്കത്തില്‍ താത്വികമായും കര്‍മപരമായും ദീനും സെക്യുലറിസവും പരസ്പരവിരുദ്ധമാണ്. നേര്‍ക്കു നേരെയുള്ളത് അവ രണ്ടില്‍ ഏതെങ്കിലുമൊന്നിനോടു മാത്രം പൂര്‍ണബന്ധം സ്ഥാപിച്ച് മറ്റേതിനെ സന്തോഷത്തോടെ യാത്രയാക്കുകയെന്നുള്ളതാണ്. ഒരേ സമയത്ത് രണ്ടു ദൈവങ്ങളെ അനുസരിക്കുക സാധ്യമല്ല തന്നെ’. (പ്രബോധനം പു.5, ലക്കം5, 1952) ‘മുസല്‍മാന്‍മാരെ സംബന്ധിച്ചേടത്തോളം, ഞാനിതാ അവരോടു തുറന്നു പ്രസ്താവിക്കുന്നു: ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിന്നും ഈമാനിന്നും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ മുമ്പില്‍ സര്‍വാത്മനാ തല കുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ക്വുര്‍ആനിനെ പുറകോട്ടു വലിച്ചെറിയലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കു വഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതനോടു ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടി പിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിനെതിരെ രാജദ്രോഹക്കൊടി ഉയര്‍ത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്ലാിന്റെ പേരില്‍ മുസ്ലിംകളെന്നു നിങ്ങള്‍ സ്വയംഅവകാശപ്പെടുന്നുണ്ടോ അതിന്റെ ആത്മാവും ഈ വിശുദ്ധവ്യവസ്ഥിതിയുടെ ആത്മാവും തമ്മില്‍ തുറന്ന സമരമാണ്. അതിന്റെ മൌലികതത്വങ്ങളും ഇതിന്റെ മൌലികതത്വങ്ങളും തമ്മില്‍ പ്രത്യക്ഷ സംഘട്ടനമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും’. (മൌദൂദി, ജമാഅത്തെ ഇസ്ാലമിയുടെ സന്ദേശം പേ.32) അതാണ് ജമാഅത്തെ ഇസ്ലാമിയുടെ എന്നത്തെയും വാദം. അവര്‍ എഴുതുന്നു: ‘പ്രജാധിപത്യമായാലും ഏകാധിപത്യമായാലും ഫലത്തില്‍ വ്യത്യാസമില്ല. രണ്ടും സൃഷ്ടികളുടെ ആധിപത്യം തന്നെ. തമ്പുരാക്കളുടെ എണ്ണത്തില്‍ മാത്രമാണ് വ്യത്യാസം. പ്രജാധിപത്യത്തില്‍ ഒന്നിലധികം തമ്പുരാക്കള്‍ ദിവ്യത്വം വാഴുകയും നിയമവ്യവസ്ഥകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. ഏകാധിപത്യത്തിലാവട്ടെ ഒരു ദൈവം തന്റെ മന്ത്രിമാരുടേയും ഉപദേഷ്ടാക്കളുടേയും സഹായത്തോടുകൂടി ദിവ്യത്വം നടത്തുന്നു. രണ്ടും ശിര്‍ക്കു തന്നെ’ (ശിര്‍ക്ക് അഥവാ ബഹുദൈവത്വം). ഇസ്ലാമികമല്ലാത്ത ഏതു ഭരണകൂടത്തിനു കീഴില്‍ ജീവിക്കുന്നവനും മുശ്രിക്കു തന്നെ എന്ന ഈ വാദം ജമാഅത്തുകാരന്റെ ഒരു പഴയകാലവാദം മാത്രമല്ല, 1988ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച ‘ജമാഅത്തെ ഇസ്ലാമിയും വിമര്‍ശകരും’എന്ന പുസ്തകത്തില്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്ത് കേരള അസി.അമീര്‍) എഴുതുന്നു: ‘ആധുനിക ലോകത്ത് തൌഹീദിനെതിരെ ഉയര്‍ന്നുവന്ന അതിശക്തമായ വെല്ലുവിളികളിലൊന്നാണ് സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളിലെ നിമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന സിദ്ധാന്തം. ഇന്ത്യന്‍ ഭരണവ്യവസ്ഥയുടെ അടിസ്ഥാനവും അതു തന്നെ. ജനാധിപത്യം തൌഹീദിനെതിരെ ഉയര്‍ന്നു വന്ന ശിര്‍ക്കാണെന്നും ആ ശിര്‍ക്കന്‍ വ്യവസ്ഥയില്‍ അധിഷ്ഠിധമാണ് ഇന്ത്യന്‍ ഭരണകൂടമെന്നും വ്യക്തമാക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഈ കാലത്ത് ഉയര്‍ന്നു വന്ന ഏറ്റവും വലിയ ശിര്‍ക്ക് ജനാധിപത്യമാണത്രെ’. ഈജിപ്തിന്റെ ആധിപത്യം മുഴുവന്‍ എനിക്കാണെന്ന് വാദിച്ച ഫിര്‍ഔന്റെ പ്രജയും ഭാര്യയുമായി ജീവിച്ച ആസിയാ ബീവിയെ സത്യവിശ്വാസികള്‍ക്ക് മാതൃകയായി ഖുര്‍ആന്‍ പ്രഖ്യാപിക്കുമ്പോള്‍ അത്തരമൊരു ജീവിതം നയിക്കുന്നത് ശിര്‍ക്കും കുഫ്റുമാണെന്ന് വാദിച്ച് മൌദൂദി ഖുര്‍ആനിന് എതിരാവുന്നു. യൂസുഫ് (അ) അമുസ്ലിം രാജാവിന്റെ കീഴില്‍ ജീവിക്കുക മാത്രമല്ല, തന്റെ ആദര്‍ശത്തിന് കോട്ടം പറ്റാതെ തന്നെ മന്ത്രിസ്ഥാനംചോദിച്ചു വാങ്ങിയ ചരിത്രവും വിശുദ്ധ ക്വുര്‍ആന്‍ വിവരിക്കുന്നുണ്ട്. ക്രിസ്ത്യാനിയായ നജ്ജാശിയുടെ കീഴില്‍ അച്ചടക്കം പുലര്‍ത്തി അബ്സീനിയയില്‍ കഴിച്ചു കൂട്ടിയ സ്വഹാബത്തിന്റെ മാതൃകയും മൌദൂദിക്കും മൌദൂദിസ്റ്റുകള്‍ക്കും അന്യമാണ്. ഇന്ത്യാരാജ്യത്ത് മതന്യൂനപക്ഷമായ മുസ്ലിംകള്‍ സ്വീകരിക്കേണ്ട നിലപാട് ജനാധിപത്യത്തെ വേണ്ടെന്നു വെക്കുകയും ഹൈന്ദവ ഭരണത്തിന് സൌകര്യം ചെയ്തു കൊടുക്കുകയും ചെയ്യണമെന്നത്രെ മൌദൂദി വ്യക്തമാക്കുന്നത്. 1951ല്‍ പോലും റാംപൂരിലെ പ്രസംഗത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ അന്നത്തെ അമീര്‍ അബുല്ലൈസ് ഇതേ കാര്യം വ്യക്തമാക്കി. വാജ്പേയ് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ആദ്യമായി അനുമോദന സന്ദേശമയച്ചത് പാക്കിസ്താനിലെ ജമാഅത്ത് അമീറായിരുന്നുവെന്നത് യാദൃച്ഛികമായിരിക്കില്ലെന്നു കരുതാം. ഇന്ത്യരാജ്യത്ത് ജനസംഘത്തെയും ബി.ജെ.പിയെയും മാലയിട്ടു സ്വീകരിച്ചത് ജമാഅത്തെ ഇസ്ലാമിക്കാര്‍ തന്നെ ആയിരുന്നുവല്ലോ. മൌദൂദി സാഹിബ് ന്യൂനപക്ഷങ്ങളോട് ചെയ്തത് കടുത്ത വഞ്ചനയായിരുന്നു.

വട്ടപ്പൂജ്യത്തിന്റെ മൂല്യോമീറ്റര്‍
ഇങ്ങനെ 1977വരെ ജമാഅത്തെ ഇസ്ലാമി ഈ രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ സംവിധാനങ്ങളോടും എതിര്‍ നിലപാട് കാണിക്കുകയാണുണ്ടായത്. അടിയന്തരാവസ്ഥക്കാലത്ത് ജമാഅത്തെ ഇസ്ലാമി നിരോധിക്കപ്പെട്ടപ്പോഴാണ് അവര്‍ വോട്ടിംഗ് എന്ന ശിര്‍ക്ക് അണികള്‍ക്ക് ഹലാലായി പ്രഖ്യാപിച്ചത്. പിന്നീടത് വാജിബായും വിധിക്കുകയുണ്ടായി. ഇന്ദിരാഗാന്ധി തോറ്റ് മൊറാര്‍ജി ജയിച്ചപ്പോള്‍ ‘സത്യം പുലര്‍ന്നു. അസത്യം തകര്‍ന്നു’ എന്ന അര്‍ഥംവരുന്ന ഖുര്‍ആന്‍ ആയത്ത് മുദ്രാവാക്യമാക്കി അവര്‍! 1989ല്‍ ജമാഅത്തിന്റെ പോഷകസംഘടനകള്‍ എഴുതിവച്ചു: ‘ഈ രാഷ്ട്രീയക്കുളിമുറിയില്‍ എല്ലാവരും നഗ്നരാണ്’. പക്ഷേ, അതേ വര്‍ഷം തന്നെയാണ് മൂല്യം നോക്കി വോട്ടു ചെയ്യാന്‍ ആഹ്വാനം ചെയ്ത് അതേ കുളിമുറിയില്‍ അവരും നഗ്നരായി പ്രവേശിക്കുന്ന തമാശയുമുണ്ടായത്. അനിസ്ലാമിക സിദ്ധാന്തങ്ങള്‍ക്ക് വോട്ടു ചെയ്യുന്നത് ഹറാമായി വിധിച്ചവര്‍ തന്നെ അതിനെ പാവനകര്‍മമായും അമാനത്തായും പ്രഖ്യാപിച്ചു. ജമാഅത്ത് അമരക്കാരനായിരുന്ന കെ.സി. തന്നെ ഇബാദത്ത് ഒരു സമഗ്രപഠനം എന്ന തന്റെ പുസ്തകത്തില്‍ ഏറ്റവും വലിയ ത്വാഗൂത്തായി വ്യക്തമാക്കിയ കമ്യൂണിസ്റു പാര്‍ട്ടിക്കു പോലും അവര്‍ മൂല്യം കണ്ടു. എന്തൊരു വൈരുധ്യം! അവര്‍ മറുപടി പറഞ്ഞത് തകരുന്ന കമ്യൂണിസമല്ല വളരുന്ന ഫാസിസമാണ് പ്രശ്നം എന്നായിരുന്നു. എന്നാല്‍ അതേ സമയം തന്നെ ഫാസിസത്തിന്റെ അപ്പോസ്തലനായ അദ്വാനിക്ക് അനുകൂലമായ നിലപാട് അവര്‍ ഡല്‍ഹിയില്‍ സ്വീകരിച്ചു. എതിര്‍ സ്ഥാനാര്‍ഥി മതേതരനായ രാജേഷ്ഖന്നയായിരുന്നു. രാജേഷ് ഖന്ന സിനിമാക്കാരനായതുകൊണ്ടാണത്രെ വോട്ടു നല്‍കാതിരുന്നത്! എന്നാല്‍ ജമാഅത്തിന്റെ ആലയില്‍ വളര്‍ന്നുവന്ന സ്ഥാനാര്‍ത്ഥിക്കെതിരെ ഗുരുവായൂരില്‍ മൂല്യംകണ്ടത് ഒരു സിനിമാക്കാരനായിരുന്നു താനും! മുമ്പ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച ആളുകള്‍ക്ക് മൂല്യബോധമുള്ള ഒരു കാലഘട്ടമുണ്ടായിരുന്നു. മൌലാനാ അബുല്‍ കലാം ആസാദിനെപ്പോലെയുള്ള മുസ്ലിം നേതാക്കളും നെഹ്റുവിനെപ്പോലെയുള്ള അമുസ്ലിം നേതാക്കളും ഒരുമിച്ച് പ്രവര്‍ത്തിച്ച കാലം. അന്ന് ജമാഅത്തെ ഇസ്ലാമി നല്ല ആളുകളെ നോക്കി വോട്ടു നല്‍കാന്‍ കൂട്ടാക്കിയില്ല. അന്നവര്‍ പ്രബോധനത്തില്‍ എഴുതി: ‘പ്രത്യക്ഷത്തില്‍ ചില വ്യക്തികളാണെങ്കിലും യഥാര്‍ഥത്തില്‍ ചില പ്രസ്ഥാനങ്ങളും സിദ്ധാന്തങ്ങളുമാണ് ഇന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും അതിനാല്‍ ആ വ്യക്തികള്‍ക്ക് വോട്ടു കൊടുക്കുക എന്നു പറഞ്ഞാല്‍ അതിന്നര്‍ഥം അവര്‍ പ്രതിനിധാനം ചെയ്യുന്ന അനിസ്ലാമികസിദ്ധാങ്ങള്‍ക്ക് ബൈഅത്ത് നല്‍കുകയാണെന്നും അതിനാല്‍ ഒരു യഥാര്‍ഥ മുസല്‍മാന് അത് സാധ്യമല്ലെന്നും ഈ പംക്തികളില്‍ വ്യക്തമാക്കിയിട്ടുണ്ട്’. രാജീവ് ഗാന്ധി കൊണ്ടുവന്ന കൂറുമാറ്റ നിരോധനബില്‍ പാര്‍ലമെന്റില്‍ പാസ്സായതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയൊരു പ്രവണത വന്നു. വ്യക്തികളല്ല, പാര്‍ട്ടിയാണ് പ്രധാനം. പാര്‍ട്ടിയുടെ തീരുമാനം മറികടക്കാന്‍ വ്യക്തികള്‍ക്ക് കാര്യമായ സ്വാധീനമില്ല. കോടതി പിരിഞ്ഞപ്പോഴാണ് ജമാഅത്തിന് ബോധോദയമായത്. എന്നിട്ടോ എല്ലാ പാര്‍ട്ടിക്കും വോട്ടു കൊടുത്തു. അവര്‍ തന്നെ ഒരിക്കലെഴുതി: ‘മൂന്നു വലതു പക്ഷക്കാരും മൂന്ന് ഇടതുപക്ഷക്കാരും ഞങ്ങളുടെ വോട്ടു കൊണ്ടാണ് ജയിച്ചത്’. ഫലമോ? വട്ടപ്പൂജ്യം.

തീവ്രവാദത്തിന്റെ ഉസ്താദ്
ഇസ്ലാം എന്നാല്‍ സമാധാനം, സമര്‍പ്പണം എന്നൊക്കെയാണ് വിവക്ഷ. എന്നാല്‍ മൌദൂദിയുടെ വീക്ഷണത്തില്‍ ഇസ്ലാം എന്നാല്‍ സമാധാനമല്ല, തീവ്രവാദമാണെന്നു കാണാം. നിലവിലുള്ള ഭരണമേതായാലും അതിനെ തച്ചു തകര്‍ത്ത് തല്‍സ്ഥാനത്ത് ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതിനുള്ള രാഷ്ട്രാന്തരീയ വിപ്ളവ സംഘടനയാണ് മുസ്ലിം എന്നത്രെ അദ്ദേഹം വിലയിരുത്തിയത്. പള്ളികളില്‍ മുഴങ്ങുന്ന ബാങ്കൊലിയുടെ അര്‍ഥം അറിയുമായിരുന്നെങ്കില്‍ അമുസ്ലിംകള്‍ മുസ്ലിംകളോട് പോരാടാന്‍ വരുമെന്ന് അദ്ദേഹമെഴുതി. കാരണം ബാങ്കിന്റെ വിവക്ഷ അമുസ്ലിംകള്‍ക്കെതിരെ കലാപക്കൊടി ഉയര്‍ത്തണമെന്നാണത്രെ. ‘…..മനഃപൂര്‍വമാണ് അതു (ബാങ്ക്) പ്രഖ്യാപിക്കുന്നതെങ്കില്‍ ഈ ദുഷിച്ച ലോകം ഒരിക്കലും ഈ ശബ്ദത്തെ സമാധാനത്തോടെ ശ്രവിക്കുകയില്ല. നിങ്ങള്‍ അങ്ങോട്ടു ശണ്ഠക്കു പോവുന്നില്ലെങ്കിലും ലോകം സ്വയം തന്നെ നിങ്ങളോടു ശണ്ഠക്കു വരുന്നതായിരിക്കും. ഈ ശബ്ദം ഉയര്‍ത്തുന്നതോടെ ലോകം നിങ്ങളുടെ ശത്രുവായി പരിണമിച്ചതായും നിങ്ങളുടെ ചുറ്റുപാടും സര്‍പ്പങ്ങളും തേളുകളും നിറഞ്ഞതായും നിങ്ങള്‍ക്കനുഭവപ്പെടുന്നതായിരിക്കും’ (പേ.11,12; സിയാസീ കശ്മകശ് 3/175,176, പ്രബോധനം 1959, ഫെബ്രുവരി 1). കാരണം ആരുടേയും നിയമം തനിക്കു നിയമമല്ല എന്നാണത്രെ ബാങ്കു വിളിക്കുന്നവന്റെ പ്രഖ്യാപനം! ഇന്തോനേഷ്യ മുതല്‍ അള്‍ജീരിയ വരെ മുസ്ലിം ലോകത്ത് ഉയര്‍ന്നു വന്ന മുഴുവന്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും ഊര്‍ജം നല്‍കിയത് മൌദൂദിയുടെ ഹാകിമിയ്യത്തുല്ലാ സിദ്ധാന്തമാണെന്ന് ഫഹ്മീ ഹുവൈദിയുടെ നിരീക്ഷണവും ശ്രദ്ധേയമാണ് (അല്‍ഖുര്‍ആനു വസ്സ്വുല്‍ത്വാന്‍). മൌദൂദിയുടെ വാദങ്ങള്‍ തിരുത്താതെ ഇന്നും ന്യായീകരിക്കുക തന്നെയാണെങ്കില്‍ അപകടമാണ്. ജമാഅത്ത് 50ാം വാര്‍ഷികത്തിന്റെ പ്രബോധനം സ്പെഷല്‍ പതിപ്പില്‍ കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ അവര്‍ അഭിമാന പൂര്‍വം അവതരിപ്പിക്കുന്ന ചില സവിശേഷതകള്‍ കാണുക: ‘താഴ്വരയില്‍ തീവ്രവാദം ശക്തിപ്പെട്ടതിനു ശേഷം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ദ്ധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദ ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുല്‍ മുജാഹിദീന്‍ ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്. ഇതിനു പുറമെ അല്ലാഹ് ടൈഗേഴ്സ് എന്ന സംഘത്തിനും ജമാഅത്ത് രൂപം നല്‍കിയിട്ടുണ്ട്’. ‘വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാഅത്തിന്റെ പങ്ക് പ്രധാനമാണ്. രാഷ്ട്രീയ മേഖലയില്‍ പതിമൂന്ന് സംഘടനകള്‍ ചേര്‍ന്ന തഹ്രീകെ ഹുര്‍റിയത്തെ കാശ്മീര്‍ (കാശ്മീര്‍ സ്വാതന്ത്യ്ര പ്രസ്ഥാനം) എന്ന പേരില്‍ ഒരു മുന്നണിക്കു രൂപം കൊടുത്തിട്ടുണ്ട്. ഈ ഗ്രൂപ്പിലെ ഏറ്റവും വലിയ സംഘടന ജമാഅത്താണ്. അരാഷ്ട്രീയനായ അഡ്വക്കറ്റ് മിയാന്‍ അബ്ദുല്‍ക്വയ്യൂമാണ് മുന്നണിയുടെ അധ്യക്ഷന്‍. സെക്രട്ടറിയായ മുഹമ്മദ് അശ്റഫ് സഹ്റായി കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെയും സെക്രട്ടറി ജനറലാണ്. സൈനിക മേഖലയില്‍ വിവിധ സായുധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് രൂപംനല്‍കിയ മുത്തഹിദ് ജിഹാദ് കൌണ്‍സിലിന്റെ ചെയര്‍മാന്‍ അലി മുഹമ്മദ് ഡാറും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളിലൊരാളാണ്’ (പേ.145).

കാഫിറാക്കല്‍ പ്രസ്ഥാനം
അദ്ദേഹം ചെയ്ത മറ്റൊരു കാര്യം തങ്ങളടക്കം മുസ്ലിം സമുദായമൊന്നടങ്കം കാഫിറാണെന്ന് വാദിക്കുകയാണ്. ഇസ്ലാമിക ഭരണകൂടം നിലനില്‍ക്കാത്തിടത്ത് ജീവിക്കുന്ന മുസ്ലിംകളെല്ലാം കാഫിറാണെന്ന് അദ്ദേഹം വിധിച്ചു. ഡോ. മുഹമ്മദ് അമ്മാറ എഴുതി: ‘ഇന്നത്തെ മുസ്ലിംകളുടേയും സമൂഹത്തിന്റേയും അവസ്ഥ ജാഹിലിയ്യ: എന്നു വിശേഷിപ്പിച്ചതു കൊണ്ടും എല്ലാവരും കുഫ്റില്‍ പതിച്ചു എന്ന് വിധി പ്രസ്താവിച്ചതു കൊണ്ടും പൂര്‍വികചിന്തകരില്‍ നിന്നും ഗവേഷകരില്‍ നിന്നും പരിഷ്കര്‍ത്താക്കളില്‍ നിന്നും ഇസ്ലാമികലോകത്തെ പടുക്കളായ പണ്ഡിതരില്‍ നിന്നും മൌദൂദി ഒറ്റപ്പെട്ടിരിക്കുന്നു’ (അബുല്‍ അഅ്ലാ മൌദൂദി വ സ്വഹ്വത്തുല്‍ ഇസ്ലാമിയ്യ). തങ്ങളടക്കം കാഫിറാണെന്ന് സമ്മതിച്ച വേറൊരു കൂട്ടര്‍ ലോകത്തുണ്ടാവില്ല. അബൂജഹ്ലടക്കമുള്ള മക്കാമുശ്രിക്കുകള്‍ പോലും തങ്ങള്‍ ശിര്‍ക്ക് ചെയ്യുന്നുവെന്ന് അംകീകരിച്ചിട്ടില്ല. ‘അല്ലാഹു സത്യം! ഞങ്ങള്‍ മുശ്രിക്കുകളായിരുന്നില്ല’ എന്നാണ് കള്ളം പറയാന്‍ സാധിക്കാത്ത നാളില്‍, മഹ്ശറില്‍ വച്ച് അവര്‍ പറയുകയെന്ന് പരിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശിര്‍ക്കു ചെയ്യുകയാണെന്ന പതിത്വത്തോടുകൂടി നിര്‍ബന്ധ സാഹചര്യമെന്ന് വിധിച്ച് ശിര്‍ക്ക് ചെയ്യാന്‍ ഇക്കൂട്ടര്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക? ശിര്‍ക്ക് ചെയ്യുന്നവര്‍ക്ക് നബി(സ)യുടെ സദസ്സില്‍ ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. എന്നാല്‍ മുസ്ലിമായതിനു ശേഷവും മോഷണത്തിനും വ്യഭിചാരത്തിനും ശിക്ഷിക്കപ്പെട്ടവര്‍ ആ സദസ്സിലുണ്ടായിരുന്നില്ലേ? ജമാഅത്തുകാരന്റെ സവിശേഷത തന്നെ മറിച്ചുള്ളൊരു സ്വഭാവമാണെന്നാണ് അവര്‍ പറയുന്നത്. ശിര്‍ക്കു ചെയ്യുന്നവര്‍ക്കവിടെ സ്ഥാനമുണ്ട്. ‘ഞങ്ങളില്‍ ബറേല്‍വികളും ദയൂബന്തികളും സലഫികളുമുണ്ട്….’എന്ന് അഭിമാനപൂര്‍വമാണ് അവരെഴുതുന്നത്. മുഖവും രണ്ടും കൈപത്തികളും കാല്‍മുട്ടുകളും നിലത്തു പതിച്ച് ദര്‍ഗകള്‍ക്കു മുന്നില്‍ സുജൂദ് ചെയ്യുന്നവരാണ് ബറേല്‍വികളെന്നത് മറക്കാതിരിക്കുക.

ശിയാബാന്ധവം
ജമാഅത്തെ ഇസ്ലാമിക്ക് ശിയാക്കളുമായുള്ള ആത്മബന്ധത്തിനു കൂടുതല്‍ തെളിവുകള്‍ വേണ്ട. ശിയാക്കളുടെ അടിസ്ഥാനവിശ്വാസപ്രമാണമാണ് ഇമാമത്ത്. അതായത് അന്തിമപ്രവാചകന്‍ മുഹമ്മദ് നബി(സ)ക്കു ശേഷം അലി(റ) മുതല്‍ പന്ത്രണ്ടു ഇമാമുകള്‍ക്കു മാത്രമേ ലോകം ഭരിക്കാന്‍ അവകാശമുള്ളൂവെന്ന വിശ്വാസം. ഇമാമിനു വേണ്ടി ഭരണം നടത്തേണ്ടത് ആത്മീയനേതാക്കളായ പണ്ഡിതരാണ് എന്ന ‘വിലായത്തെ ഫക്വീഹ്’ വാദം. അതു തന്നെയാണ് മൌദൂദിയുടെ ഹാകിമിയ്യത്തുല്ലാഹ് സിദ്ധാന്തത്തിന്റേയും ആധാരം. ശിയാക്കളുടെ ഇഥ്നാ അശരി വിശ്വാസത്തെ തങ്ങളുടെ ഔദ്യോഗികമതമായി പ്രഖ്യാപിച്ച ഇറാനിലെ 1979ലെ ഖുമൈനിയന്‍ ശീഈ വിപ്ളവത്തെ പ്രശംസിച്ചു കൊണ്ട് മൌദൂദി എഴുതി: ‘ഖുമൈനിയുടെ വിപ്ളവം തികച്ചും ഇസ്ലാമിക വിപ്ളവമാണ്. വിപ്ളവത്തിനു നേതൃത്വം നല്‍കുന്നത് ഇസ്ലാമിക(?)സംഘടനയും അവരില്‍ നിന്നു പരിശീലനം നേടിയ യുവാക്കളുമാണ്. അതുകൊണ്ട് മുസ്ലിംകള്‍ പൊതുവിലും സംഘടനകള്‍ പ്രത്യേകിച്ചും ഈ വിപ്ളവത്തെ പിന്തുണക്കുകയും എല്ലാ മാര്‍ഗങ്ങളുമുപയോഗിച്ച് ഈ വിപ്ളവത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ്’ (മജല്ലത്തുദ്ദഅ്വ, 1979 ആഗസ്ത്, കൈറോ). സ്വഹാബികള്‍ കാഫിറാണെന്നു പ്രചരിപ്പിച്ച, യഥാര്‍ത്ഥ ക്വുര്‍ആനില്‍ വിശ്വസിക്കാന്‍ കൂട്ടാക്കാത്ത ഖുമൈനിയുടെ വിയോഗം തീരാ നഷ്ടമാണെന്നാണ് ജമാഅത്ത് അഖിലേന്ത്യാ അമീര്‍ വിലയിരുത്തിയത്! അഗാധദു:ഖം രേഖപ്പെടുത്താനും അയാളുടെ പരലോകശാന്തിക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും മറന്നതുമില്ല. (പ്രബോധനം 1989 ജൂണ്‍ 24). മൌദൂദിയുടെ മരണത്തില്‍ ശിയാക്കളും അങ്ങേയറ്റത്തെ ദു:ഖം പ്രകടിപ്പിക്കുകയുണ്ടായി. ‘ഉസ്താദ് മൌദൂദി മരണപ്പെട്ടപ്പോള്‍ ലോകമുസ്ലിം പണ്ഡിതരെല്ലാം അസാധാരണമായ ദു:ഖം രേഖപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ അവര്‍ പ്രശംസിക്കുകയും ചെയ്തു. പരേതന്‍ മുസ്ലിംകളുടെ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും സത്യം തുറന്നു പറയാന്‍ ധൈര്യം കാണിക്കുകയും ചെയ്തു. തന്റെ പ്രസിദ്ധമായ അല്‍ഖിലാഫത്തു വല്‍ മുല്‍ക്ക് എന്ന കൃതി കാലമെത്ര കഴിഞ്ഞാലും അദ്ദേഹത്തെക്കുറിച്ച് നല്ല ഓര്‍മ്മ നിലനിറുത്തും. മൂന്നു ഖലീഫമാരേയും അദ്ദേഹം ആ ഗ്രന്ഥത്തില്‍ നിശിതമായി നിരൂപണം നടത്തിയിട്ടുണ്ട്’ (മജല്ലത്തുശീഅ: 1979 ഒക്ടോബര്‍). ആദ്യത്തെ മൂന്നു ഖലീഫമാരും ഖിലാഫത്ത് അലി(റ)വില്‍ നിന്ന് അന്യായമായി തട്ടിപ്പറിച്ചെടുത്തതാണെന്നു വിശ്വസിക്കുന്ന ശിയാക്കള്‍ക്ക് മൌദൂദിയുടെ സ്വഹാബീ നിരൂപണങ്ങളും വിമര്‍ശനങ്ങളും സ്വീകാര്യമാവുന്നത് സ്വാഭാവികം മാത്രമാണ്. ശിയാക്കള്‍ സ്വഹാബികളെക്കുറിച്ച് ഉന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങള്‍ പോലും മൌദൂദിസ്റ്റുകള്‍ യാതൊരു മന:പ്രയാസവുമില്ലാതെ പ്രചരിപ്പിക്കുന്നുമുണ്ട്. ഉഥ്മാന്‍(റ)വിനെക്കുറിച്ച് ജാഹിലിയ്യത്തും കുഫ്റും ആരോപിക്കുന്ന ഗ്രന്ഥങ്ങള്‍ വരെ അവര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇറാനില്‍ നിന്ന് ഇമാമത്തു വാദം മാത്രമല്ല, സിനിമയും മ്യൂസിക്കും തീവ്രവാദവും സമാസമം ഇറക്കുമതി ചെയ്ത് നാവികനില്ലാത്ത കപ്പലില്‍ യാത്ര ചെയ്യുന്നു ജമാഅത്തെ ഇസ്ലാമി. ജമാഅത്ത് കുട്ടികള്‍ക്ക് ഫിലിം ഫെസ്റ്റിവല്‍ നടത്തലും ഫിലിം സ്റ്റാറുകള്‍ക്ക് ഇഫ്ത്വാര്‍ വിരുന്നൊരുക്കലും അമീറുമാരെക്കൊണ്ട് സിനിമാക്കാര്‍ക്ക് അവാര്‍ഡ് നല്‍കിക്കലുമൊക്കെയാണ് ഇപ്പോള്‍ പ്രബോധനം! അതേ സമയം മൌദൂദിയന്‍ വാദങ്ങളുടെ ചൂടേറ്റു വളരാന്‍ ശ്രമിക്കുന്ന തീവ്രവാദചലനങ്ങളുടെ സംഘങ്ങളെക്കണ്ട് പകച്ചു നില്‍ക്കുകയും ചെയ്യുന്നു ഇക്കൂട്ടര്‍.

സലഫീ ആദര്‍ശത്തിനെതിര്
പൂര്‍വികരായ സലഫുകളുടെ മാര്‍ഗത്തില്‍ കലര്‍പ്പില്ലാത്ത ഇസ്ലാമിനെ സുതാര്യമായി ദഅ്വത്ത് ചെയ്ത് യഥാര്‍ഥധര്‍മം നിര്‍വഹിക്കാന്‍ എന്നാണവര്‍ക്ക് രംഗത്തു വരാന്‍ കഴിയുക? ഭൌതിമായ നിസ്സാര അജണ്ടകള്‍ പ്രസ്ഥാനത്തിന്റെ മുഖ്യഅജണ്ടയായി കാണുന്ന ഗതികേടില്‍ നിന്ന് പുറത്തുവന്ന് ഇസ്ലാം മുഖ്യ അജണ്ടയായി നിശ്ചയിച്ച പരലോക മോക്ഷത്തിന്റെ അജണ്ടകളെ പ്രാധാന്യ പൂര്‍വം പരിഗണിക്കാനും ഇറാനിന്റെയും ശീഇസത്തിന്റെയും അടിമവൃത്തിയില്‍ നിന്ന് കരകയറാനും ഇവര്‍ക്കെന്നാണ് കഴിയുക? ആഗോള സലഫീ പണ്ഡിതന്മാരെക്കുറിച്ച് ഇവര്‍ക്കുള്ള മതിപ്പു നോക്കൂ: ‘മുട്ടിനു താഴെ പെട്ടെന്നവസാനിക്കുന്ന മിനിസ്കര്‍ട്ടും ഒരു കാലത്തും ബാര്‍ബറുടെ കരങ്ങള്‍ തലോടിയിട്ടില്ലാത്ത താടിരോമങ്ങളും ദന്തങ്ങളില്‍ സദാ വിഹരിക്കുന്ന അറാക്കിന്റെ കൊള്ളിയും ഇവരെ വേര്‍തിരിച്ചു നിറുത്തുന്നു. സഹിഷ്ണുതയുടെയും വിട്ടുവീഴ്ചയുടെയും ശത്രുക്കളായ ഈ സലഫി മുതശദ്ദിദുകള്‍ ഏറ്റവുമൊടുവില്‍ ഏര്‍പ്പെട്ടിരിക്കുന്നത് നമസ്കാരത്തിന്റെ തശഹ്ഹുദില്‍ ചൂണ്ടുവിരല്‍ ഇളക്കിക്കൊണ്ടിരിക്കണമോ വെറുതെ നിറുത്തിയാല്‍ മതിയോ എന്ന വിവാദത്തിലാണ്. നമസ്കാരത്തില്‍ കൈ നെഞ്ചിനുമീതെ തന്നെ വേണമെന്നതും അലംഘനീയമാണ്’(പ്രബോധനം, 92 ജൂണ്‍ 27). യഥാര്‍ത്ഥത്തില്‍ പ്രവാചകനേയും സ്വഹാബത്തിനേയുമാണ് ഇവര്‍ പരിഹസിക്കുന്നതെന്ന് സലഫീ വിരോധത്തിന്റെ അന്ധതയില്‍ ഇവര്‍ തിരിച്ചറിയുന്നില്ലെന്നു മാത്രം. സ്വഹാബികള്‍ ദീനാറുവാങ്ങി വ്യാജഹദീഥുണ്ടാക്കുന്നവരാണെന്നും ഉഥ്മാന്‍(റ) അഴിമതിക്കാരനും ഇസ്ലാമിനും ജാഹിലിയ്യത്തിനും ഇടയിലെ ഇടക്കണ്ണിയായിരുന്നെന്നും പറയാനും എഴുതി വിതരണം ചെയ്യാനും മടയില്ലാത്ത മൌദൂദിസ്റ്റുകള്‍ എന്നിട്ടും പറയുന്നു, ഞങ്ങളും ആഗോള സലഫികളും ഒന്നു തന്നെയെന്ന്! അതേസമയം ശൈഖ് ഇബ്നുബാസ് അടക്കമുള്ള പ്രമുഖ സലഫീ പണ്ഡിതര്‍ മൌൌദൂദിയുടെ ഇബാദത്ത് വീക്ഷണം തെറ്റാണെന്നും ഇഖ്വാനിസവും മൌദൂദിസവും പിഴച്ച മാര്‍ഗത്തിലാണെന്നും സലഫീ മാര്‍ഗത്തിലേക്ക് അവര്‍ മടങ്ങേണ്ടതുണ്ടെന്നും ബോധവല്‍ക്കരിക്കുകയും ചെയ്യുന്നു. മൌദൂദി പ്രണേതാക്കള്‍ ആ നിരീക്ഷണങ്ങളൊന്ന് ഹൃദയം തുറന്ന് ശ്രദ്ധിച്ചിരുന്നുവെങ്കില്‍! കാലവും സന്ദര്‍ഭവും അനുസരിച്ച് സ്വന്തം ആശയങ്ങള്‍ സൂക്ഷിച്ചും ശ്രദ്ധിച്ചും മാത്രം വെളിപ്പെടുത്തുകയും വേണ്ടിവന്നാല്‍ അവ്യക്തസുന്ദരമായി സംസാരിക്കുകയും ചെയ്യുന്ന ശിയാക്കളുടെ നയമാണ് തക്വിയ്യത്ത്. അത് ദീനിന്റെ അടിസ്ഥാനമാണെന്നും അവര്‍ കരുതുന്നു. ജമാഅത്തെ ഇസ്ലാമിയുടെ രചനകളും ആധുനിക കുമ്പസാരങ്ങളും തങ്ങള്‍ ശിര്‍ക്കും കുഫ്റും താഗൂത്തുമെന്നെല്ലാം പരിചയപ്പെടുത്തിയ കാര്യങ്ങളോട് ഇപ്പോള്‍ അറപ്പില്ലാതെ ഇടപെടുന്നതും തക്വിയ്യയുടെ ഭാഗമാണെന്നു ഗ്രഹിക്കാന്‍ അതിബുദ്ധി വേണ്ട. ജമാഅത്തെ ഇസ്ലാമിയുടേയും ജമാഅത്തിന്റെ പോറ്റുപുത്രനായ സിമിയുടെ വകഭേദങ്ങളായ മൌദൂദിയന്‍ തീവ്രവാദി ഗ്രൂപ്പുകളുടേയും ഹിഡന്‍ അജണ്ടയെ സംബന്ധിച്ച് രാഷ്ട്രം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്നു മാത്രം ഓര്‍മിപ്പിക്കട്ടെ. പൊതുപ്രവര്‍ത്തനത്തിന്റേയും സാമൂഹ്യ അജണ്ടകളുടേയും മുഖംമൂടിയണിഞ്ഞുള്ള ഇസ്ലാം നാട്യം തനിച്ച കാപട്യം മാത്രമാണ്. രാഷ്ട്രീയ ദുര്‍മോഹങ്ങളുടെ പേരില്‍ മതത്തെ ദുരുപയോഗപ്പെടുത്തിയ ശിയാക്കളും ഖവാരിജുകളും ക്വര്‍മത്തികളുമുള്‍പ്പെടെയുള്ള ഇസ്ലാമിക ചരിത്രത്തില്‍ കടന്നുപോയ മതരാഷ്ട്രസംഘങ്ങളുടെ ദുര്‍ഗതി തന്നെയാണ് ജമാഅത്തെ ഇസ്ലാമിയേയും മറ്റ് ഇഖ്വാനീ പ്രസ്ഥാനങ്ങളേയും കാത്തിരിക്കുന്നതെന്നു തിരിച്ചറിഞ്ഞ്, സമാധാനമാര്‍ഗത്തിലൂടെ പ്രവാചകന്‍(സ)യും സംഘവും നിര്‍വഹിച്ച ഇസ്ലാമിക പ്രബോധനം എന്ന മഹത്തായ ദൌത്യത്തിലേക്ക് തിരിച്ചു വന്നാല്‍ അവര്‍ക്കു നന്ന്. പ്രമാണത്തിന്റെ പിന്‍ബലത്തില്‍ സമാധാനത്തിന്റെ ആദര്‍ശമായ ഇസ്ലാമിനെ സുതാര്യമായി പരിചയപ്പെടുത്തുക എന്ന സലഫികള്‍ ലോകത്തുടനീളം പിന്തുടര്‍ന്നു പോരുന്ന മാതൃകാ പ്രവര്‍ത്തനമാണത്.

പ്രവാചകദൗത്യം തൗഹീദീ പ്രബോധനം; ഭരണസ്ഥാപനമല്ല

പ്രവാചകദൗത്യം തൗഹീദീ പ്രബോധനം; ഭരണസ്ഥാപനമല്ല


ദീനുല്‍ ഇസ്‌ലാമിന്റെ തനതായ ആശയാദര്‍ശങ്ങള്‍ ജനങ്ങളെ പഠിപ്പിക്കാനും അവര്‍ക്ക് മാതൃക കാണിക്കാനുമാണ് അല്ലാഹു വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത സമൂഹത്തിലേക്ക് പ്രവാചകന്മാരെ നിയോഗിച്ചത്. അന്തിമനാള്‍ വരെയുള്ള സകലജനങ്ങള്‍ക്കുമായി അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യെ നിയോഗിച്ചതും അതേ ലക്ഷ്യത്തോടെ തന്നെ. വിശുദ്ധക്വുര്‍ആന്‍ പ്രവാചകദൗത്യം വിവരിക്കുന്ന പല സന്ദര്‍ഭങ്ങളും നമുക്കു കാണാന്‍ കഴിയും. 

താക്കീതുകാരും സുവിശേഷകരും
അല്ലാഹു പറയുന്നു: 'ജനങ്ങള്‍ ഏകസമൂഹമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും (നിഷധേികള്‍ക്ക്) താക്കീത് നല്‍കുവാനുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു... ...'(ക്വുര്‍ആന്‍ 2:213) 'സന്തോഷവാര്‍ത്ത അറിയിക്കുന്നവരും താക്കീത് നല്‍കുന്നവരുമായ ദൂതന്മാരായിരുന്നു അവര്‍. ആ ദൂതന്മാര്‍ക്കു ശേഷം ജനങ്ങള്‍ക്ക് ഒരു ന്യായവും ഇല്ലാതിരിക്കാന്‍വേണ്ടിയാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു' (ക്വുര്‍ആന്‍: 4:165)

തൗഹീദ് മുഖ്യപ്രമേയം
പ്രവാചകന്മാരുടെ പ്രബോധനവിഷയത്തില്‍ ഏകദൈവാരാധനയാണ് ഏറ്റവും പ്രധാനം. നബി(സ) പറഞ്ഞു: 'ഞാനും എന്റെ പൂര്‍വികരായ നബിമാരും പറഞ്ഞതില്‍ ഏറ്റവും ശ്രേഷ്ഠമായ കാര്യം അല്ലാഹുവല്ലാതെ ആരാധ്യനില്ല എന്ന വചനമത്രെ!' വിശുദ്ധ ക്വുര്‍ആനിന്റെ മുഖ്യപ്രതിപാദ്യവും ഇതു തന്നെ. അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും ഞാനല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും അതിനാല്‍ എന്നെ മാത്രമേ ആരാധിക്കാവൂ എന്നും ദിവ്യബോധനം നല്‍കാതെ നാം നിനക്കു മുമ്പ് ഒരു പ്രവാചകനേയും അയച്ചിട്ടില്ല' (ക്വുര്‍ആന്‍: 21:25), തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്നു (പ്രബോധനം ചെയ്യുന്നതിന്നു വേണ്ടി).. (ക്വുര്‍ആന്‍: 16:36)

ബലപ്രയോഗമില്ല
ഈ ആദര്‍ശം പ്രബോധനം ചെയ്യേണ്ട ചുമതല മാത്രമാണ് പ്രവാചകന്മാര്‍ക്കുള്ളത്. അടിച്ചേല്‍പിക്കാന്‍ അനുവാദമില്ല. ഈ ആദര്‍ശം സ്വീകരിച്ചാലുള്ള നേട്ടങ്ങള്‍ സന്തോഷവാര്‍ത്ത അറിയിക്കുകയും അവഗണിച്ചാലുണ്ടാകുന്ന ശിക്ഷയെക്കുറിച്ച് താക്കീതു നല്‍കുകയും ചെയ്യാനാണ് പ്രവാചകന്മാര്‍ ചുമതലപ്പെടുത്തപ്പെട്ടിട്ടുള്ളത്. ക്വുര്‍ആന്‍ അക്കാര്യം പലയിടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട.് '(നബിയേ) അതിനാല്‍ താങ്കള്‍ ഉദ്‌ബോധനം നടത്തുക. നീ ഒരു ഉദ്‌ബോധകന്‍ മാത്രമാകുന്നു; അധികാരം ചെലുത്തേണ്ടവനല്ല' (ക്വുര്‍ആന്‍: 88:21,22) 'മതത്തില്‍ ബലാല്‍ക്കാരമില്ല' (2:256) 'അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഭൂമിയിലുള്ളവര്‍ മുഴുവനും സന്മാര്‍ഗത്തിലാകുമായിരുന്നു. എന്നിട്ടും നീ അവര്‍ സത്യവിശ്വാസികളായിത്തീരാന്‍ വേണ്ടി നിര്‍ബന്ധം ചെലുത്തുകയാണോ'  ഇങ്ങനെ നിരവധി വചനങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്

ഭരണം അടിസ്ഥാനമെന്ന് ശിയാക്കള്‍ 
എന്നാല്‍ ശിയാക്കള്‍ ഇക്കാര്യത്തില്‍ പ്രമാണങ്ങളെ അവഗണിക്കുകയും ഭരണം ഇസ്‌ലാമിന്റെ അടിസ്ഥാനഘടകമാണെന്ന് വാദിക്കുകയുമാണ് ചെയ്തത്. പ്രവാചകന്മാരുടെ മുഖ്യദൗത്യം ഭരണസ്ഥാപനമായിരുന്നുവെന്ന് ശിയാക്കള്‍ വിശ്വസിക്കുന്നു. ഇറാന്‍ വിപ്ലവത്തിനു മുമ്പ് ഖുമൈനി പ്രഖ്യാപിച്ചു: 'നിശ്ചയം, ഇറാനിലെ ഇസ്‌ലാമിക വിപ്ലവം അനുഗ്രഹദാതാവായ അല്ലാഹു പ്രബലപ്പെടുത്തിയതിനാല്‍ ലോകമണ്ണില്‍ മുഴുവന്‍ വ്യാപനത്തിന്റേയും വളര്‍ച്ചയുടേയും ഘട്ടത്തിലാണുള്ളത്. അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ ഇതിന്റെ വ്യാപനം നിമിത്തം എല്ലാ പൈശാചികഭരണകൂടങ്ങളും തകരുകയും ദുര്‍ബലരുടെ ഭരണകൂടം സ്ഥാപിക്കപ്പെടുകയും ചെയ്യും. അങ്ങനെ ഈ ഭൂമിയുടെ അവസ്ഥ അവസാനകാലത്ത് വരിനിരിക്കുന്ന ഇമാം മഹ്ദിക്കു ഭരണം നടത്താന്‍ തയ്യാറായി നില്‍ ക്കും. അല്ലാഹു അദ്ദേഹത്തിന്റെ വിടവ് എത്രയും പെട്ടെന്ന് നികത്തട്ടെ!' (അത്തൗഹീദു വ ഇമാമത്തുല്‍ അസ്വ്ര്‍ പേ.82). 
ഓരോ കാലഘട്ടത്തിലേയും ഇമാമിനെ തിരിച്ചറിഞ്ഞ് അയാളുടെ ഭരണം നടപ്പാക്കലും അതിനു വേണ്ടി ഭൂമിയെ പാകപ്പെടുത്തലും ശിആക്കളെ സംബന്ധിച്ച് തൗഹീദിന്റെ ഭാഗമാണ്. അവര്‍ മറ്റൊരിടത്ത് എഴുതുന്നതു കാണുക: 'ലാ ഇലാഹ ഇല്ലല്ലാഹ് എന്ന മുദ്രാവാക്യത്തിന് കീഴില്‍ മുഴുവന്‍ പ്രവാചകന്മരും സമരം ചെയതത് അല്ലാഹുവിന്റെ ഭരണം ധിക്കാരികളില്‍ പിടിച്ചു വാങ്ങി അവനെ തിരിച്ചേല്‍പിക്കുന്നതിന്നു വേണ്ടിയാണ്. മുഴുവന്‍ ഭരണത്തിന്റേയും കേന്ദ്രം അല്ലാഹുവാണല്ലോ. എന്നാല്‍ ഇന്നത് ധിക്കാരികളും അഹംഭാവികളും സ്വേച്ഛാധിപതികളും കൈയടക്കി വെച്ചിരിക്കുകയാണ്' (അല്‍ വലായത്തു വല്‍ ഹാകിമിയ്യത്തു ഇന്‍ദശ്ശീഅ: പേ.11) എന്നാല്‍ അല്ലാഹുവിന്റെ ആധിപത്യം ആര്‍ക്കും കൈകടത്താന്‍ പറ്റിയതല്ലെന്ന് 18:26ല്‍ ക്വുര്‍ആന്‍ വ്യക്താമക്കിയതിന്നു വിരുദ്ധമാണിത്. ശിയാക്കളുടെ ഈ ഇമാമത്ത് വാദം ജൂതസൃഷ്ടിയാണെന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തില്‍ നിന്നു വ്യത്യസ്തമായി പ്രബോധനത്തിനു പകരം ഭരണസ്ഥാപനമെന്ന ഈ വാദത്തിന്റെ ഉപജ്ഞാതാവ് ജൂതനായ ഇബ്‌നു സബഅ് ആണ്. അയാള്‍ മുസ്ിലം വേഷമണിഞ്ഞ് ഇസ്‌ലാമിക വിശ്വാസങ്ങളെ ശിഥിലീകരിക്കാന്‍ ശ്രമിച്ചയാളാണ്.

മൗദൂദിയും ശിയാഇസവും
ഇമാമത്തിനെ ഇസ്‌ലാമിന്റെ അടിസ്ഥാന സിദ്ധാന്തമാക്കുകയും സ്വഹാബികളില്‍ മൂന്നോ നാലോ പേരൊഴികെ ബാക്കിയെല്ലാവരും കാഫിറുകളും സ്വജനപക്ഷപാതികളും പിഴച്ചവരുമെന്നൊക്കെ വിധിയെഴുതുകയും നിലവിലുള്ള ക്വുര്‍ആന്‍ അവിശ്വസിക്കുകയും ഹദീഥ്ഗ്രന്ഥങ്ങള്‍ മുഴുവന്‍ തള്ളിക്കളഞ്ഞ് വ്യാജഹദീഥുകള്‍ സൃഷ്ടിച്ച് അവ പ്രമാണമാക്കുകയും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസത്തില്‍ നിന്ന് പുറത്തു പോവുകയും ചെയ്ത ശിആ പ്രസ്ഥാനവുമായാണ് ജമാഅത്തെ ഇസ്‌ലാമിയും മൗദൂദി ചിന്തകളും ഏറ്റവും ബന്ധപ്പെട്ടു നില്‍ക്കുന്നത് എന്നു കാണാം. ജമാഅത്തികളുടെ വാരികയായ പ്രബോധനം എഴുതുന്നു: 'ഭരണം ലഭിച്ചപ്പോള്‍ ഇസ്‌ലാമിക വ്യവസ്ഥ നടപ്പാക്കുകയല്ല, ഇസ്‌ലാമിക വ്യവസ്ഥ നടപ്പാക്കാന്‍ ഭരണം സ്ഥാപിക്കുകയായിരുന്നു നബി(സ) ചെയ്തതെന്നും സത്യവിശ്വാസികള്‍ അതാണ് ചെയ്യേണ്ടതെന്നും ഇതൊക്കെ സംശയരഹിതമായി തെളിയിക്കുന്നു' (1988 ഒക്‌ടോ. 17 പേ.35). ജമാഅത്ത് ആചാര്യനായ മൗദൂദി പ്രവാചകന്മാരുടെ ദൗത്യത്തെക്കുറിച്ചെഴുതിയതിങ്ങനെ: 'ചുരുക്കത്തില്‍ ഈ ലോകത്ത് പ്രവാചകന്മാര്‍ക്കെല്ലാം നിര്‍വഹിക്കാനുണ്ടായിരുന്ന ദൗത്യത്തിന്റെ പരമവും ആത്യന്തികവുമായ ലക്ഷ്യം ദൈവികഭരണം സ്ഥാപിക്കുക എന്നതായിരുന്നു, ദൈവം നല്‍കിയ ജീവിതവ്യവസ്ഥ! അതിനാല്‍ അഖില പ്രവാചകന്മാരും രാഷ്ട്രീയ വിപ്ലവം നടത്താന്‍ വേണ്ടി പരിശ്രമിച്ചു. ചിലരു ടെ ശ്രമങ്ങള്‍ മണ്ണു പാകപ്പെടുന്നിടത്തോളം മാത്രമേ എത്തിയുള്ളൂ. ഇബ്‌റാഹിം(അ) പോലെയു ള്ളവര്‍ ഉദാഹരണം. മറ്റു ചിലര്‍ യഥാര്‍ത്ഥത്തില്‍ വിപ്ലവത്തിന് തുടക്കം കുറിക്കുക തന്നെ ചെ യ്തു. പക്ഷേ അവര്‍ക്കും ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. അതിനു മുമ്പു തന്നെ അവരുടെ ശ്രമങ്ങള്‍ അവസാനിച്ചു പോയി. ഈസാ(അ)നെപ്പോലുള്ളവര്‍ ഉദാഹര ണം. എന്നാല്‍ വേറെ ചിലര്‍, യൂസുഫ്, മൂസാ, മുഹമ്മദ്(സ) പോലുള്ള പ്രവാചകന്മാര്‍ ഈ പ്രസ്ഥാ നത്തെ വിജയത്തിലെത്തിക്കുക തന്നെ ചെയ്തു' (തജ്ദീദോ ഇഹ്‌യാ ഏ ദീന്‍ പേ. 32,33)
യഥാര്‍ത്ഥത്തില്‍ ക്വുര്‍ആനിക വിരുദ്ധമാണ് ഈ ആശയം. പ്രവാചകന്മാര്‍ ദൗത്യം പൂര്‍ത്തീകരിച്ചില്ലെന്നു പ്രചരിപ്പിച്ച് അവരെ അവഹേളിക്കുകയാണിവര്‍ ചെയ്യുന്നത്. അഹ്‌ലുസ്സുന്നത്തിന്റെ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി ശിയാക്കള്‍ വച്ചു പുലര്‍ത്തുന്ന വിശ്വാസമാണിതെന്ന് വ്യക്തം. അതുകൊണ്ടാണ് ഇറാനികളുടെ ഇസ്‌ലാമികവിരുദ്ധ തീവ്രവാദത്തെ മൗദൂദി ഇസ്‌ലാമികം എന്നു വിളിച്ച് പ്രശംസിക്കുന്നത്. മൗദൂദി എഴുതുന്നു: 'ഖുമൈനിയുടെ വിപ്ലവം തികച്ചും ഇസ്‌ലാമിക വിപ്ലവമാണ്. ഇസ്‌ലാമികപ്രസ്ഥാനത്തിലൂടെ ശിക്ഷണം നേടിയ ഒരിസ്‌ലാമിക സമൂഹമാണ് അത് സാധി ച്ചത്. അതുകൊണ്ട് മുസ്‌ലിംകള്‍ പൊതുവിലും ഇസ്‌ലാമിക സംഘടനകള്‍ വിശേഷിച്ചും എല്ലാ രംഗത്തും എല്ലാ വിധേനയും ആ വിപ്ലവത്തെ പിന്തുണക്കുകയും അതിനോട് സഹകരിക്കുകയും ചെയ്യാന്‍ കടപ്പെട്ടിരിക്കുന്നു' (മജല്ലത്തുദ്ദഅ്‌വ, കൈറോ, ലക്കം 29 1979 ആഗസ്റ്റ്, ഉദ്ധരണം: ആമുഖം, ഇസ്‌ലാമിക ഗവണ്‍മെന്റ്, ഖുമൈനി പേ.49). 
മൗദൂദി ഇസ്‌ലാമിനെ രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ പാളയത്തില്‍ നിന്ന് പുറത്തു കടന്ന വഹീദുദ്ദീന്‍ഖാനും (തഅ്ബീര്‍ കീ ഗല്‍ത്തി) അബുല്‍ഹസന്‍ നദ്‌വിയും (അത്തഫ്‌സീറുസ്സിയാസി ലില്‍ ഇസ്‌ലാം) ഉള്‍പ്പെടെ പല പ്രമുഖരും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്‌ലാമിന്റെ പ്രമാണങ്ങളായ ക്വുര്‍ആനും നബിചര്യയും അവലംബിച്ച് ഇസ്‌ലാമിന്റെ ആദര്‍ശ വും സംസകാരവും കര്‍മവ്യവസ്ഥകളും ഗ്രഹിക്കുന്നതിന്നു പകരം ശിയാചിന്താധാരയനുസ രിച്ച് ജിഹാദിനെ അടിസ്ഥാനമാക്കി സ്വന്തം ഗവേഷണകോണിലൂടെ ഇസ്‌ലാമിനെ മനസ്സിലാക്കാ ന്‍ ശ്രമിച്ചതാണ് മൗദൂദിക്കും മൗദൂദിസ്റ്റുകള്‍ക്കും പറ്റിയ മൗലികമായ അബദ്ധം. മൗദൂദി തന്നെ പറയുന്നു: 'ഈ പഠനങ്ങളിലൂടെ എനിക്ക് ബോധ്യപ്പെട്ട കാര്യമിതാണ്: ഭരണം അനിസ് ലാമികവും മുസ്‌ലിംകള്‍ അതിനു കീഴില്‍ ജീവിക്കുന്നവരും. ഇതിനല്ല ഇസ്‌ലാം വന്നത്. മിറച്ച്, ഇസ്‌ലാം അധികാരം നടത്തുകയും മറ്റുള്ളവരെല്ലാം അതിനു കീഴിലാവുകയും വേണം. അതി നാണ് ഇസ്‌ലാം വന്നത്' (സയ്യിദ് മൗദൂദി കാ അഹ്ദ് പേ.23) അങ്ങനെ ജിഹാദിനെക്കുറിച്ച് മൗദൂദി നടത്തിയ ഗവേഷണമാണ് ഇന്ത്യയടക്കം പലയിടങ്ങളിലും മതരാഷ്ട്രവാദത്തിനും ഇസ്‌ലാമിന്റെ പേരില്‍ കണ്ടു വരുന്ന തീവ്രവാദങ്ങള്‍ ക്കും അടിത്തറ പാകിയത്. ഇന്ത്യയെ പ്പോലുള്ള രാജ്യത്ത് അച്ചടക്കത്തോടെ ജീവിക്കാന്‍ ബാധ്യസ്ഥരല്ലെന്നു വരെ മൗദൂദി നിരീക്ഷി ക്കുകയുണ്ടായി. 'ഇസ്‌ലാം ഒരു മതമോ മുസ്‌ലിംകള്‍ ഒരു സമുദായമോ അല്ല. മറിച്ച്, ലോകസാ മൂഹികഘടനയെ മാറ്റിമറിച്ച് സ്വന്തം സിദ്ധാന്തത്തിനും ആശയത്തിനും അനുരൂപമായി അതിനെ വാര്‍ത്തെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു വിപ്ലവ ആശയമാണ് ഇസ്‌ലാം. അതിന്റെ വിപ്ലവപദ്ധതി കളും ലക്ഷ്യങ്ങളും നടപ്പില്‍ വരുത്തുന്നതിന്നായി അണിനിരത്തുന്ന രാഷ്ട്രാന്തരീയ വിപ്ലവ സംഘടന (ഇന്റര്‍നാഷണല്‍ റെവല്യൂഷണറി പാര്‍ട്ടി) ആണ് മുസ്‌ലിംകള്‍. ആ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന്നായി ഇസ്‌ലാമിക പാര്‍ട്ടി നടത്തുന്ന നിരന്തരയത്‌നത്തിനും വിപ്ലവ പോരാട്ടത്തിനും പറയുന്ന പേരാണ് ജിഹാദ്' (മൗദൂദി, തഫ്ഹീമാത്ത് 1/77)
നബി(സ) പഠിപ്പിച്ചു: 'പ്രാര്‍ത്ഥന, അതു തന്നെയാണ് ആരാധന' ഇതിന്നു തെളിവായി അദ്ദേഹം ക്വുര്‍ആനിലെ 40:60 സൂക്തം ഉദ്ധരിക്കുകയും ചെയ്തു. പണ്ഡിതന്മാര്‍ വി:ക്വു; 19:75 ആയത്തിന്റെ അടിസ്ഥാനത്തില്‍ ഉലൂഹിയ്യത്ത്, റുബൂബിയ്യത്ത്, അസ്മാഅ് വസ്സ്വിഫാത്ത് എന്നീ മൂന്നിനങ്ങളായി തൗഹീദ് വിഭജിച്ചു. പക്ഷേ പൂര്‍വികര്‍ വിഭജിച്ചതിനു വിരുദ്ധമായി പ്രമാണത്തിന്റെ പിന്‍ബലമില്ലാതെ ഹാകിമിയ്യത്ത് എന്ന ഒരു നാലാംപത്തി ചേര്‍ത്തുകൊണ്ട് മൗദൂദി തൗഹീദിനെ സങ്കീര്‍ണമാക്കുകയും യഥാര്‍ത്ഥ തൗഹീദിനെ അഗണ്യകോടിയില്‍ തള്ളുകയും ചെയ്തു. ഹാകിമിയ്യത്ത് തൗഹീദിന്റെ ഇനമായി ചേര്‍ത്ത ഈ നടപടി ബിദ് അത്തായ നടപടിയാണെന്ന് ശൈഖ് ഇബ്‌നുബാസ് ഉള്‍പ്പെടെയുള്ള പ്രമുഖരായ സലഫിപണ്ഡിതര്‍ ഫത്ത്‌വ നല്‍കിയിട്ടുണ്ട്.
പ്രബോധനരംഗത്ത് തൗഹീദിന് പ്രധാന്യം നല്‍കി പ്രവാചകന്മാരുടെ നിലപാട് സ്വീകരിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ തൗഹീദീ പ്രബോധനത്തിന് മൗദൂദിസ്റ്റുകള്‍ നല്‍കിയ സ്ഥാനം കാണുക: 'മുസ്‌ലിംകളില്‍ അള്ളിപ്പിടിച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തന പരിപാടിയിലെ രണ്ടാമത്തെ ഇനമായ മുസ്‌ലിംകളുടെ സമ്പൂര്‍ണ സംസ്‌കരണത്തിന്റെ ഒരു വശത്തിനാണ് ഊന്നല്‍ നല്‍കുന്നത്' (ജ:ഇ: ലഘുപരിചയം, ശൈ.മു.കാരക്കുന്ന് പേ.91). 
മാത്രവുമല്ല, ഖബ്ര്‍പൂജയടക്കമുള്ള ശിര്‍ക്കന്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള സലഫി പ്രബോധനത്തെ ശ്മശാനവിപ്ലവം എന്നു പരിഹസിക്കുകയും ഇതു തന്നെ പ്രവാചകന്‍ ഭരണം നേടിയതിനു ശേഷമേ നടപ്പാക്കിയുള്ളൂ എന്നു തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഒരു മൗദൂദിസ്റ്റിന്റെ വാചകം കാണുക: 'ശിര്‍ക്കില്‍ നിന്ന് പിന്തിരിഞ്ഞ ഒരു സമൂഹം തൗഹീദിന്റെ അടിത്തറയില്‍ ഒരു ഭരണകൂടം സ്ഥാപിച്ച ശേഷം നടത്തിയ 'ശ്മശാനവിപ്ലവ'ത്തെ അകാലത്തും അനവസരത്തിലും നടപ്പാക്കാനുള്ള ശ്രമം ആത്മഹത്യാപരവും ബുദ്ധിശൂന്യതയുമാണെന്നും അതു കരുതുന്നു' (എ.ആര്‍, ജ:ഇ:50ാം വാര്‍ഷിക പതി പ്പ് പേ.186). മുഹമ്മദ് നബി(സ) നടത്തിയ ദഅ്‌വത്ത് അനവസരത്തിലുള്ളതാണെന്ന്! ബുദ്ധിശൂന്യതയാണെന്ന്! അല്ലാഹുവില്‍ ശരണം!

പ്രവാചകര്‍ക്കെതിരെ മൗദൂദിയന്‍ ആരോപണങ്ങള്‍
അല്ലാഹുവെ മാത്രം ആരാധിക്കണമെന്നാണ് നബി(സ) പറഞ്ഞതെങ്കില്‍ അത് സ്വീകരിക്കാന്‍ മുശ്‌രിക്കുകള്‍ക്ക് ഒരു പ്രയാസവും ഉണ്ടാകില്ലെന്നും മറിച്ച് ഭരണമാറ്റം ഉദ്ദേശിച്ച തുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ മക്കയില്‍ നിന്ന് ആട്ടിപ്പുറത്താക്കിയതെന്നും മൗദൂദി 'ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം' എന്ന തന്റെ കൃതിയില്‍ വാദിക്കുന്നു. എന്നാല്‍ ക്വുര്‍ആന്‍ ഇതു ഖണ്ഡിക്കുന്നതു കാണുക: 'ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഏകദൈവമാക്ക ണമെന്നോ? നിശ്ചയം, ഇത് അത്ഭുതകരമായ കാര്യമത്രെ' (വി:ക്വു. സൂറത്തു സ്വാദ്). 
ലൂത്ത്(അ)നെക്കുറിച്ച് ജമാഅത്ത് നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്ന് എഴുതുന്നു: 'അദ്ദേഹത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചു കാണുന്നത് ആരാധനാ കാര്യങ്ങളിലല്ല. അദ്ദേഹം ആരാധനാപരമായ പ്രശ്‌നങ്ങള്‍ പരാമര്‍ശിച്ചതായി ക്വുര്‍ആന്‍ എടുത്തു പറഞ്ഞിട്ടില്ല' (പ്രവാചകന്മാരുടെ പ്രബോധനം പേ.76). മൂസാനബിയും ആരാധനാകാര്യങ്ങളിലെ സംസ്‌കരണം വേണ്ടത്ര ശ്രദ്ധിച്ചില്ലത്രെ! 'അതിക്രൂരനും അഹങ്കാരിയും നിര്‍ദ്ദയനും മര്‍ദ്ദകനുമായിരുന്ന ഫിര്‍ഔനിന്റെ പിടുത്തത്തില്‍ നിന്ന് ഇസ്‌റാഈല്‍ സന്തതികളെ മോചിപ്പിച്ച മൂസാ(അ)ക്ക് ഏറെ ശ്രമകരമായ ആ ജോലികള്‍ക്കിടയില്‍ അവരെ വേണ്ട വിധം സംസ്‌കരിക്കാന്‍ സാധിച്ചിരുന്നില്ല. ഈജിപ്തിലെ സാഹചര്യം അതിന്ന് അനുയോജ്യവുമായിരുന്നില്ല. അതിനാലവരില്‍ ഏകദൈവവിശ്വാസം ശരിയാംവിധം വേരുറച്ചിരുന്നില്ല. അവരുടെ രാഷ്ട്രീയ മോചനത്തിനാണല്ലോ മൂസാനബി കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത്' (ശയശറ പേ.129). 
അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും ഞാനല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും അതിനാല്‍ എന്നെ മാത്രമേ ആരാധിക്കാവൂ എന്നും ദിവ്യബോധനം നല്‍കാതെ നാം നിനക്കു മുമ്പ് ഒരു പ്രവാചകനേയും അയച്ചിട്ടില്ല' (വി:ക്വു:21:25 ) 'അല്ലാഹുവെ മാത്രം ആരാധിക്കുക ത്വാഗൂത്തിനെ വര്‍ജിക്കുക എന്ന സന്ദേശവുമായാണ് എല്ലാ സമൂഹത്തിലേക്കും നാം പ്രവാചക ന്മാരെ നിയോഗിച്ചിട്ടുള്ളത്' (വി:ക്വു:16:32). ചുരുക്കത്തില്‍ ജമാഅത്തുകാരന്റെ തൗഹീദ് ശീഈ തൗഹീദുമായാണ് ഏറെ ബന്ധപ്പെട്ടു കിടക്കുന്നതെന്നും പ്രവാചകന്‍ പഠിപ്പിച്ച തൗഹീദില്‍ നിന്നും അത് ഏറെ ദൂരം അകന്നിരിക്കുന്നുവെന്നും നമുക്കു കാണാം. 

തീവ്രവാദം വളര്‍ത്തിയത് മൗദൂദിസ്റ്റുകള്‍
പ്രമുഖ ഇസ്‌ലാമിക നിരൂപകനും ജമാഅത്ത് ഹിറാ സമ്മേളനത്തില്‍ മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട വ്യക്തിയുമായ ഫഹ്മി ഹുവൈദിയുടെ നിരീക്ഷണം ജമാഅത്ത് അമീറായിരുന്ന കെ.സി.അബ്ദുല്ല മൗലവി തന്നെ തന്റെ ഇബാദത്ത് ഒരു സമഗ്രപഠനം എന്ന ഗ്രന്ഥത്തില്‍ എടു ത്തു ചേര്‍ത്ത ഒരു വാചകം ശ്രദ്ധിക്കുക: 'നാമുദ്ദേശിക്കുന്നതും ആഗ്രഹിക്കുന്നതുമായ ഇസ്‌ലാ ലാമിക ഗവണ്‍മെന്റിന്റെ സ്വഭാവമെന്തായിരിക്കും? ഇസ്‌ലാമിസ്റ്റുകള്‍ക്കിടയില്‍ ഏറ്റവും പ്രചാരം നേടിയ മറുപടി ഇതാണ്: 'അല്ലാഹുവിന്റെ വാക്യം ഉയര്‍ത്തുന്നതിന്ന് അല്ലാഹുവിന്റെ പാര്‍ട്ടി നടപ്പിലാക്കുന്ന അല്ലാഹുവിന്റെ പരമാധികാരം അംഗീകരിച്ച ഗവണ്‍മെന്റ്'  ഹാകിമിയ്യ ത്തുള്ളയുടെ വക്താക്കളാണവര്‍. പാക്കിസ്താനിലെ മഹാപണ്ഡിതന്‍ അബുല്‍അഅ്‌ലാ മൗദൂദിയാണ് ഈ പ്രയോഗം ആവിഷ്‌കരിച്ചിട്ടുള്ളത്. സയ്യിദ് ഖുത്തുബ് അറബ്‌ലോകത്ത് അതിനു നല്ല പ്രചാരണം നല്‍കി. ധാരാളം ഗ്രന്ഥങ്ങളുടെ വരികള്‍ക്കിടയില്‍ ഒളിഞ്ഞോ തെളിഞ്ഞോ ഇന്നത് പ്രത്യക്ഷപ്പെടുന്നുണ്ട.്. ഇന്തോനേഷ്യ മുതല്‍ അള്‍ജീരിയ വരെയുള്ള യൂനിവേഴ്‌സിറ്റികളില്‍ ഡോക്ടറേറ്റിനു വേണ്ടി സമര്‍പ്പിക്കപ്പെടുന്ന പ്രബന്ധങ്ങളിലും രഹസ്യതീവ്രവാദസംഘനകളു ൈപ്രസിദ്ധീകരണങ്ങളിലുമൊക്കെ ആ പ്രയോഗം വന്നു കൊണ്ടിരിക്കുന്നു. പാക്കിസ്താനിലെ ഒന്നാമത്തെ ഭരണഘടനയിലും (1953) അതു കാണാം. 1979ല്‍ പ്രഖ്യാപിച്ച ഭരണഘടനയിലുമുണ്ടത്. (അല്‍ക്വുര്‍ആനു വസ്സുല്‍ത്വാന്‍ പേ.138)
ഇസ്‌ലാമിന്റെ പേരില്‍ ലോകത്ത് പൊങ്ങിവരുന്ന സകലതീവ്രവാദപ്രസ്ഥാനങ്ങള്‍ക്കും ബീജാവാപം നല്‍കിയത് മൗദൂദിയാണെന്നര്‍ത്ഥം. എന്നാല്‍ ശാന്തമായ അന്തരീക്ഷത്തില്‍ ഇസ്‌ലാമിനെ പ്രബോധനം ചെയ്യുക എന്ന ദൗത്യമായിരുന്നു പ്രവാചകന്മാര്‍ക്ക് നിര്‍വഹിക്കാനു ണ്ടായിരുന്നതെന്നും ബലപ്രയോഗം അനുവദിച്ചിരുന്നില്ലെന്നും പ്രാമാണികമായി നാം മനസ്സിലാക്കി. 

നമ്മുടെ ദൗത്യം തിരിച്ചറിയുക
മുഹമ്മദ് നബി(സ) ആയുധം കൊണ്ടല്ല, മറിച്ച് വിശുദ്ധ ക്വുര്‍ആനിന്റെ ആയത്തുകള്‍ പാരായണം ചെയ്തു കൊണ്ടാണ് ജാഹിലിയ്യാ ജനതയെ സംസ്‌കരിച്ചതെന്ന് വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉപദേശം ഫലപ്പെടാതായപ്പോള്‍ പ്രവാചകന്ന് വാളെടുക്കേണ്ടി വന്നുവെന്ന മൗദൂദിയന്‍ വാദം ഇസ്‌ലാമിക വിരുദ്ധമാണെന്നര്‍ത്ഥം. 'അക്ഷരജ്ഞാ നമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചു കേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. തീര്‍ച്ചയായും അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു' (വി.ക്വുര്‍ആന്‍ 62:2) പ്രവാചകന്മാര്‍ നിര്‍വഹിച്ച അതേ ദൗത്യം അതേ രീതിയില്‍ നിര്‍വഹിക്കുകയെന്ന ചുമതലയാണ് മുസ്‌ലിം സമൂഹത്തിലെ പണ്ഡിതരും സാധാരണക്കാരും നിര്‍ഹിക്കേണ്ടത്. അല്ലാതെ ഇസ്‌ലാം നിരോധിച്ച പ്രതികാരപ്രവര്‍ത്തനങ്ങളുമായി കലാപം വിതച്ച് ക്ഷുഭിതയൗവനങ്ങളായി വളരേണ്ടവരല്ല ഈ യുവതയെന്ന് തിരിച്ചറിയണം. യഥാര്‍ത്ഥ ആദര്‍ശം സ്വീകരിക്കാതിരിക്കുകയും ഇസ്‌ലാമകപ്രബോധനം നിര്‍വഹിക്കാതിരിക്കുകയും ചെയ്യുന്നവര്‍ നാളെ റബ്ബിന്റെ കോടതിയില്‍ മറുപടി പറയാന്‍ സാഹസസപ്പെടേണ്ടിവരും എന്നാണ് ഓര്‍മിപ്പിക്കാനുള്ളത്. അത്തരം ദുരന്തത്തില്‍ നിന്ന് അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ. 

മൌദൂദിസത്തിന്റെ പിഴവുകള്‍

ജമാഅത്തെ ഇസ്‌ലാമി: പിഴവുകള്‍ പേറുന്ന പ്രസ്ഥാനം

മൌദൂദിസത്തിന്റെ പിഴവുകള്‍

ആമുഖം:
ജമാഅത്തെ ഇസ്ലാമിയുടെ രൂപീകരണ പാശ്ചാത്തലം 1930കളിലുണ്ടായ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യമാണെന്ന്  'ജമാഅത്തെ ഇസ്ലാമി മതേതര ഭാരതത്തില്‍'  എന്ന ലഘുപുസ്തകത്തില്‍ നജാത്തുല്ലാ സിദ്ധീഖി പറയുന്നു. അതായത് ബ്രിട്ടീഷുകാര്‍ ഇന്ത്യാരാജ്യം വിട്ടാല്‍ ഇനിയാര് ഇന്ത്യ ഭരിക്കണം?   അബുല്‍അഅ്ലാ മൌദൂദി എന്ന യുവാവിന് സംശയമുണ്ടായിരുന്നില്ല,  ഏഴു നൂറ്റാണ്ട് ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ച് ഭരണം നടത്തിയ മുസ്ലിംകള്‍ക്കു തന്നെ ഭരണം തിരിച്ചു കിട്ടണം. പ്രത്യക്ഷത്തില്‍ അപകടം തോന്നാത്തതും ചിലര്‍ക്കെങ്കിലും ന്യായമായിത്തോന്നുന്നതുമായ ഈയൊരു രാഷ്ട്രീയപ്രമേയം പിന്നീട് മതപരിവേഷവുമായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ സംഭവിച്ച ആപത്തുകള്‍ വമ്പിച്ചതായിരുന്നു.

അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആദര്‍ശത്തില്‍ നിന്ന് മൂന്നു ഖലീഫമാരുള്‍പ്പെടെയുള്ള മിക്കവാറും എല്ലാ സ്വഹാബികളും പിഴച്ചവരും കുഫ്റിലകപ്പെട്ടവരുമെന്ന വാദവുമായി പുറത്തു പോയ ശിയാക്കളുടെ ഇമാമത്ത് വാദത്തിനു തുല്യമായ ഹാകിമിയ്യത്ത് വാദം തൌഹീദിന്റെ ഭാഗമായി അവതരിപ്പിച്ചു കൊണ്ട് ഇസ്‌ലാമിനെ കേവലം ഒരു രാഷ്ട്രീയ വിപ്ളവ പ്രസ്ഥാനമായി അവതരിപ്പിക്കുകയും ഇസ്ലാമിന്റെ ആധാരമായ ഏകദൈവാരാധയും പ്രവാചകചര്യയോടുള്ള കൂറും അങ്ങേയറ്റം നിസ്സാരവല്‍ക്കരിക്കുകയും ചെയ്ത മഹാ അപകടത്തിലേക്ക് മുസ്ലിം സമുദായത്തെ നയിക്കുകയാണ് ജമാഅത്തെ ഇസ്ലാമി ചെയ്തത്. മുജാഹിദുകളില്‍ രാഷ്ട്രീയ ശിര്‍ക്കുണ്ടെന്ന് വാദിച്ച് 1942ല്‍ പിരിഞ്ഞു പോയ ജമാഅത്തിന്റെ പ്രധാനപ്പെട്ട ആ വിപത്തുകള്‍ നമുക്ക് വിലയിരുത്താം.

1. ഏറ്റവും പ്രധാനം ഭരണം എന്നു വാദിച്ചു

ഇസ്ലാമിന്റെ ഏറ്റവും പ്രധാപ്പെട്ട ലക്ഷ്യം ഭരണമാണെന്നും ഒരു മുസ്ലിമിന്റെ ഒന്നാമത്തെ ദൌത്യം ഇസ്ലാമിക ഭരണത്തിനു വേണ്ടി പരിശ്രമിക്കലാണെന്നും വാദിച്ചു കൊണ്ട് ഇസ്ലാമിക പ്രബോധത്തിന്റെ മുന്‍ഗണാക്രമം മാറ്റിമറിച്ചു.
മൌദൂദി പറയുന്നു: 'ചുരുക്കത്തില്‍ ദിനം പ്രതി അഞ്ചു തവണ ഓരോ പള്ളിയില്‍ വച്ചും സംഘം ചേര്‍ന്നുള്ള നമസ്കാരം മൂലം ഈ വിധം പരിശീലിപ്പിക്കുന്നതിന്റെ അര്‍ത്ഥം ഒരു ചെറിയ പരിധിക്കുള്ളില്‍ വെച്ചു കൊണ്ട് സുശക്തവും വിപുലവുമായ ഒരു ഭരണകൂടം നടത്തുവാന്‍ നിങ്ങളെ പരിശീലിപ്പിക്കുകയും അതിന്ന് നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ്' (ഖുത്തുബാത്ത് പേ.199)
'സ്വന്തം ഭരണമില്ലാത്ത ദീിനിന്റെ സ്ഥിതി ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഒരു സങ്കല്‍പവീടു പോലെയാണ്. ഭൂമിയില്‍ സ്ഥാപിതമായ ഒരു വീട്ടില്‍ മാത്രമേ നിങ്ങള്‍ക്ക് താമസിക്കാന്‍ സാധിക്കുകയുള്ളൂവെങ്കില്‍ പിന്നെ തലച്ചോറില്‍ മറ്റൊരു വീടിന്റെ പ്ളാനുണ്ടായിരിക്കുന്നുഃ കൊണ്ട് എന്തു പ്രയോജമാണുള്ളത്?' (ഖുത്തുബാത്ത് പേ.398)

സയ്യിദ് ക്വുത്വുബ് എഴുതി: 'മക്കയിലെ ഗോത്രപ്രഭുക്കന്മാരും താഇഫിലെ ഭൂപ്രഭുക്കളും അര്‍ഹമായി കൈയടക്കി വെച്ച അധികാരം അല്ലാഹുവിങ്കലേക്ക് തിരിച്ചടക്കുക എന്നതാണ് ലാഇലാഹ ഇല്ലല്ലാഹു എന്നതിന്റെ ആശയമെന്ന് ഒരു സാധാരണ അറബിക്ക് അറിയാമായിരുന്നു' (വഴിയടയാളങ്ങള്‍).

പ്രബോധനം വാരിക പറയുന്നതു കാണുക: 'ഭരണം ലഭിച്ചപ്പോള്‍ ഇസ്ലാമിക വ്യവസ്ഥ നടപ്പാക്കുകയല്ല, ഇസ്ലാമിക വ്യവസ്ഥ നടപ്പാക്കാന്‍ ഭരണം സ്ഥാപിക്കുകയായിരുന്നു നബി(സ) ചെയ്തതെന്നും സത്യവിശ്വാസികള്‍ അതാണ് ചെയ്യേണ്ടതെന്നും ഇതൊക്കെ സംശയരഹിതമായി തെളിയിക്കുന്നു' (1988 ഒക്ടോ. 17 പേ.35).






നബി(സ) വ്യക്തമാക്കിയത് ഏകദൈവാരാധയാണ് ഏറ്റവും പ്രധാനം എന്നാണ്. അദ്ദേഹം പറഞ്ഞു: 'ഞാനും എന്റെ പൂര്‍വികരായ നബിമാരും പറഞ്ഞതില്‍ ഏറ്റവും ശ്രേഷ്ഠമായ കാര്യം അല്ലാഹുവല്ലാതെ ആരാധ്യനില്ല എന്ന വചനമത്രെ!'
വിശുദ്ധ ക്വുര്‍ആിന്റെ മുഖ്യപ്രതിപാദ്യവും ഇതു തന്നെ. അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും ഞാനല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും അതില്‍ എന്നെ മാത്രമേ ആരാധിക്കാവൂ എന്നും ദിവ്യബോധനം നല്‍കാതെ നാം നിനക്കു മുമ്പ് ഒരു പ്രവാചകനെയും അയച്ചിട്ടില്ല' (വി:ക്വു: 21:25)
വീണ്ടും അല്ലാഹു പ്രഖ്യാപിച്ചു: '(നബിയേ) അതിനാല്‍ നീ ഉദ്ബോധനം നടത്തുക. നീ ഒരു ഉദ്ബോധകന്‍ മാത്രമാകുന്നു; അധികാരം ചെലുത്തേണ്ടവനല്ല' (88:21,22)


2. തൌഹീദില്‍ മാറ്റം വരുത്തി

മൌദൂദിയുടെ ഇബാദത്തിന് രണ്ടു ഘടകങ്ങളാണ്. 1) അടിമത്തം 2) ആരാധന. ഈ രണ്ടു കാര്യത്തില്‍ പങ്കു ചേര്‍ത്താലും അതു തൌഹീദിന്നു വിരുദ്ധമാകും. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ശിര്‍ക്ക് സംഭവിക്കുന്നത് സര്‍ക്കാരിനു അടിമവേല ചെയ്യുന്ന വിഷയത്തിലാണ്. അല്ലാഹുവിന് മാത്രം അനുസരിക്കല്‍ (അഥവാ ഇസ്ലാമിക ഭരണകൂടം സ്ഥാപിച്ച് അതിനെ അനുസരിക്കല്‍) എന്നത് തൌഹീദിന്റെ അടിത്തറയും അല്ലാഹുവിനെ മാത്രം ആരാധിക്കുകയെന്നത് തൌഹീദിന്റെ മേല്‍പുരയുമാകുന്നുവെന്ന് അദ്ദേഹം വാദിച്ചു. അടിത്തറയില്ലാതെ മേല്‍പുരയുണ്ടാകില്ലല്ലോ. ഭരണം സ്ഥാപിക്കാതെ ആരാധന അല്ലാഹുവിനു മാത്രം നല്‍കുന്നതില്‍ പ്രസക്തിയില്ലെന്നര്‍ത്ഥം.

അദ്ദേഹം പറയുന്നു: 'നിശ്ചയമായും ഇബാദത്തിന്റെ സങ്കല്‍പം സമഗ്രമാവുന്നത് അതില്‍ രണ്ട് രൂപകല്‍പനകള്‍ ഉള്‍ചേര്‍ന്നു വരുമ്പോഴാണ്. 1) അടിമത്തം അഥവാ അനുസരണം 2) ആരാധന. എന്നാല്‍ അടിമത്തം കൊണ്ടുദ്ദേശിക്കുന്നത് മനുഷ്യന്‍ ഉന്നതമായ ഒരു ശക്തിയിലെ പരമാധികാരവും മഹത്വവും അംഗീകരിക്കുകയും എന്നിട്ട് ആ ശക്തിയെ മാത്രം അനുസരിക്കുകയും അവന്റെ നേതൃത്വത്തിനു മാത്രം വഴങ്ങുകയും ചെയ്യുക എന്നതാണ്. എന്നാല്‍ ആരാധന കൊണ്ട് അര്‍ത്ഥമാക്കുന്നത് മനുഷ്യന്‍ ഒരു ഉന്നതശക്തിയില്‍ പരിശുദ്ധിയും പവിത്രതയും പാപസുരക്ഷിതത്വവും വകവെച്ചു കൊടുക്കലും തന്റെ ശിരസ്സ് അവന്റെ മുന്നില്‍ മാത്രം നമിക്കലും ആചാരാനുഷ്ഠാങ്ങള്‍ അവന്നു വേണ്ടി മാത്രം നിര്‍വഹിക്കലും ബലികളും നേര്‍ച്ചവഴിപാടുകളും അവന്നു മാത്രം സമര്‍പിക്കലുമാണ്. അങ്ങനെ വരുമ്പോള്‍ ഒന്നാമത്തെ കാര്യം (അടിമത്തം) ഇബാദത്തിന്റെ അടിസ്ഥാനപരവും പ്രാഥമികവുമായ രൂപകല്‍പനയാണെന്നും രണ്ടാമത്തേത് (ആരാധന) പൂര്‍ണതയേകുന്ന അന്തിമമായുണ്ടാകേണ്ട രൂപകല്‍പനയാണെന്നും കാണാം. അതായത് ആദ്യത്തേതിന് അടിത്തറയുടേയും തൂണിന്റേയും സ്ഥാനവും രണ്ടാമത്തേതിന് അതിനു മുകളിലുള്ള മേല്‍പുരയുടെ സ്ഥാനവുമാണുണ്ടാവുക' (മൌദൂദി/മഫാഹീമുല്‍ ഇസ്ലാമിയ്യ: ഹൌലദ്ദീിനി വദ്ദൌല:, പേ.12).

അടിത്തറയില്ലാതെ മേല്‍പുരയുണ്ടാവില്ല എന്നതുപോലെ ഭരണമില്ലാതെ ആരാധനയുമുണ്ടാവില്ല എന്നര്‍ത്ഥം.
തുടര്‍ന്ന് ഇക്കാര്യം അദ്ദേഹം ഒന്നുകൂടി വിശദമാക്കുന്നു: '(ഇബാദത്തില്‍ പരിഗണിക്കപ്പെടേണ്ട) ഈ അടിമത്തത്തിന്റെ ലഘു രൂപമാണ് ഭൃത്യുനും യജമാനനും തമ്മില്‍ നാം കാണുന്നത്. പക്ഷേ ഈ അടിമത്തത്തിന്റെ എല്ലാ വശങ്ങളേയും ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണവും വ്യക്തവുമായ ഒരു മാതൃക ഓരോ നാട്ടിലെ ഭരണകൂടങ്ങളോടും പ്രജകള്‍ പാലിക്കുന്ന അനുസരണമാണ്........ അപ്പോള്‍ ഏതു രാഷ്ട്രത്തിന്റെ അതിരുകള്‍ക്കുള്ളില്‍ ജീവിക്കുന്നവനും ആ രാഷ്ട്രത്തിന്റെ ഭരണത്തേയും ഭരണനിയമങ്ങളേയും അനുസരിക്കുന്നുവെന്നര്‍ത്ഥം. ഇങ്ങനെ പറയുന്നതിനു പകരം ഇതേ കാര്യം തന്നെ ദീിനിന്റെ സാങ്കേതിക ശബ്ദമുപയോഗിച്ച് നാം പറയുകയാണെങ്കില്‍ അവന്‍ ആ ഭരണകൂടത്തിന് ഇബാദത്ത് ചെയ്യുന്നു എന്നാണ് പറയേണ്ടത്' (അതേ പുസ്തകം പേ.12,13).

എന്നാൽ  നബി(സ) പഠിപ്പിച്ചു: 'പ്രാര്‍ത്ഥന, അതു തന്നെയാണ് ആരാധന'. ഇതിന്നു തെളിവായി നബി(സ) ക്വുര്‍ആിലെ 40:60 സൂക്തം ഉദ്ധരിക്കുകയും ചെയ്തു.

തൌഹീദിനെ വിഭജിച്ചവര്‍ വി:ക്വു; 19:75 ആയത്തിന്റെ അടിസ്ഥാനത്തില്‍ ഉലൂഹിയ്യത്ത്, റുബൂബിയ്യത്ത്, അസ്മാഅ് വസ്സ്വിഫാത്ത് എന്നീ മൂന്നിനങ്ങളായി തൌഹീദ് വിഭജിക്കപ്പെട്ടു. പക്ഷേ പൂര്‍വികര്‍ വിഭജിച്ചതിനു വിരുദ്ധമായി പ്രമാണത്തിന്റെ പിന്‍ബലമില്ലാതെ ഹാകിമിയ്യത്ത് എന്ന ഒരു നാലാംപത്തി ചേര്‍ത്തു കൊണ്ട് മൌദൂദി തൌഹീദിനെ സങ്കീര്‍ണമാക്കുകയും യഥാര്‍ത്ഥ തൌഹീദിനെ അഗണ്യകോടിയില്‍ തള്ളുകയും ചെയ്തു. ഹാകിമിയ്യത്ത് തൌഹീദിന്റെ ഇനമായി ചേര്‍ത്ത ഈ നടപടി ബിദ്അത്തായ നടപടിയാണെന്ന് പ്രമുഖരായ പണ്ഡിതര്‍ ഫത്ത്വ നല്‍കിയിട്ടുണ്ട്.

3. പ്രവാചകന്മാരുടെ ദൌത്യം തിരുത്തി

പ്രവാചകന്മാരഖിലവും രാഷ്ട്രീയ വിപ്ളവം നയിക്കാന്‍ വന്നവരാണെന്നും മിക്കവര്‍ക്കും തങ്ങളുടെ ദൌത്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലെന്നുമുള്ള ഗുരുതരമായ ആരോപണം മൌദൂദി ഉന്നയിച്ചു. 'കരാര്‍ പൂര്‍ത്തീകരിച്ചവന്‍' എന്ന് ക്വുര്‍ആന്‍ വിശേഷിപ്പിച്ച ഇബ്റാഹിം(അ)യെപ്പോലും ദൌത്യം പൂര്‍ത്തീകരിക്കാത്തവരുടെ ഗണത്തിലാണ് മൌദൂദി ഉള്‍പ്പെടുത്തിയത്. മുഴുവന്‍ പ്രവാചകന്മാരുടെയും ലക്ഷ്യം ഭരണസ്ഥാപമായിരുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി വാദിക്കുന്നു.
മൌദൂദി പറയുന്നു: 'ചുരുക്കത്തില്‍ ഈ ലോകത്ത് പ്രവാചകന്മാര്‍ക്കെല്ലാം നിര്‍വഹിക്കാനുണ്ടായിരുന്ന ദൌത്യത്തിന്റെ പരമവും ആത്യന്തികവുമായ ലക്ഷ്യം ദൈവികഭരണം സ്ഥാപിക്കുക എന്നതായിരുന്നു, ദൈവം നല്‍കിയ ജീവിതവ്യവസ്ഥ! അതിനാല്‍ അഖില പ്രവാചകന്മാരും രാഷ്ട്രീയ വിപ്ളവം നടത്താന്‍ വേണ്ടി പരിശ്രമിച്ചു. ചിലരുടെ ശ്രമങ്ങള്‍ മണ്ണു പാകപ്പെടുന്നിടത്തോളം മാത്രമേ എത്തിയുള്ളൂ. ഇബ്റാഹിം(അ) പോലെയുള്ളവര്‍ ഉദാഹരണം. മറ്റു ചിലര്‍ യഥാര്‍ത്ഥത്തില്‍ വിപ്ളവത്തിന് തുടക്കം കുറിക്കുക തന്നെ ചെയ്തു. പക്ഷേ അവര്‍ക്കും ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. അതിനു മുമ്പു തന്നെ അവരുടെ ശ്രമങ്ങള്‍ അവസാനിച്ചു പോയി. ഈസാ(അ)നെപ്പോലുള്ളവർ ഉദാഹരണം. എന്നാല്‍ വേറെ ചിലര്‍, യൂസുഫ്, മൂസാ, മുഹമ്മദ്(സ) പോലുള്ള പ്രവാചകന്മാര്‍ ഈ പ്രസ്ഥാനത്തെ വിജയത്തിലെത്തിക്കുക തന്നെ ചെയ്തു' (തജ്ദീദേ ഇഹ്യാ ഓ ദീന്‍ പേ. 32,33)

ലൂത്ത്(അ)യെക്കുറിച്ച് ശൈഖ് മുഹമ്മദ്‌ കാരക്കുന്ന് എഴുതുന്നു: 'അദ്ദേഹത്തിന്റെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചു കാണുന്നത് ആരാധനാ കാര്യങ്ങളിലല്ല. അദ്ദേഹം ആരാധനാപരമായ പ്രശ്നങ്ങൾ പരാമര്‍ശിച്ചതായി ക്വുര്‍ആന്‍ എടുത്തു പറഞ്ഞിട്ടില്ല' (പ്രവാചകന്മാരുടെ പ്രബോധനം പേ.76).
മൂസാനബിയും ആരാധനാകാര്യങ്ങളിലെ സംസ്കരണം വേണ്ടത്ര ശ്രദ്ധിച്ചില്ലത്രെ!
'അതിക്രൂരനും അഹങ്കാരിയും നിര്‍ദ്ദയനും മര്‍ദ്ദകുനുമായിരുന്ന ഫിര്‍ഔനിന്റെ പിടുത്തത്തില്‍ നിന്ന് ഇസ്റാഈല്‍ സന്തതികളെ മോചിപ്പിച്ച മൂസാ(അ)ക്ക് ഏറെ ശ്രമകരമായ ആ ജോലികള്‍ക്കിടയില്‍ അവരെ വേണ്ടവിധം സംസ്കരിക്കാന്‍ സാധിച്ചിരുന്നില്ല. ഈജിപ്തിലെ സാഹചര്യം അതിന്ന് അനുയോജ്യവുമായിരുന്നില്ല. അതിനാലവരില്‍ ഏകദൈവവിശ്വാസം ശരിയാംവിധം വേരുറച്ചിരുന്നില്ല. അവരുടെ രാഷ്ട്രീയ മോചനത്തിനാണല്ലോ മൂസാനബി കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത്' (അതേ പുസ്തകം പേ.129).

എന്നാൽ അല്ലാഹു പറയുന്നു: 'തീര്‍ച്ചയായും ഞാനല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും അതിനാല്‍ എന്നെ മാത്രമേ ആരാധിക്കാവൂ എന്നും ദിവ്യബോധനം നല്‍കാതെ നാം നിനക്ക് മുമ്പ് ഒരു പ്രവാചകനെയും അയച്ചിട്ടില്ല' (വി:ക്വു:21:25 )
'അല്ലാഹുവെ മാത്രം ആരാധിക്കുക ത്വാഗൂത്തിനെ വര്‍ജിക്കുക എന്ന സന്ദേശവുമായി എല്ലാ സമൂഹത്തിലേക്കും നാം പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്.' (വി:ക്വു:16:36).


4. ഖുർആനിലെ സാങ്കേതിക ശബ്ദങ്ങള്‍ മാറ്റി മറിച്ചു.

ഇസ്ലാമിന്റെ ഏറ്റവും നിര്‍ണായകമായ സാങ്കേതിക ശബ്ദങ്ങള്‍ക്ക് പ്രമാണവിരുദ്ധമായ പുത്തന്‍ വ്യാഖ്യാനങ്ങള്‍ നല്‍കി. 'എന്റെ സമുദായം പിഴവില്‍ യോജിക്കുകയില്ലെന്നും സത്യത്തില്‍ അടിയുറച്ചു നില്‍ക്കുന്ന ഒരു വിഭാഗം എന്റെ സമുദായത്തില്‍ നിന്ന് ഉണ്ടായിക്കൊണ്ടേയിരിക്കുമെന്നും' മറ്റുമുള്ള പ്രവാചകന്റെ വചങ്ങളെ നിരാകരിച്ചു കൊണ്ട് റബ്ബ്, ഇബാദത്ത്, ഇലാഹ്, ദീന്‍ തുടങ്ങി ഇസ്ലാമിലെ സാങ്കേതികപദങ്ങള്‍ നൂറ്റാണ്ടുകളോളം ഇസ്ലാമിക ലോകത്ത് മറഞ്ഞുകിടക്കുകയായിരുന്നുവെന്ന് ജല്‍പിക്കുകയും അവക്ക് തികച്ചും രാഷ്ട്രീയമായ പുത്തന്‍ വ്യാഖ്യാനങ്ങള്‍ കല്‍പിക്കുകയും ചെയ്തു.
മൌദൂദി പറയുന്നു: 'ദീന്‍ എന്നതിന്റെ ശരിയായ അര്‍ത്ഥം സ്റ്റേറ്റ് എന്നാണ്. ആ നിയമ വ്യവസ്ഥയനുസരിച്ച് ജീവിതം നയിക്കുന്നതിന്നാണ് ഇബാദത്ത് എന്നു പറയുന്നത്' (ഖുത്തുബാത്ത് പേ.395)



ഈ പുത്തന്‍ വ്യാഖ്യാനങ്ങള്‍ വിശകലനം ചെയ്യാനായി 'ക്വുര്‍ആന്‍ കീ ചാര്‍ ബുന്‍യാദീ ഇസ്വ്ത്വിലാഹേന്‍' (ക്വുര്‍ആിലെ നാലു സാങ്കേതിക ശബ്ദങ്ങള്‍) എന്നൊരു പുസ്തകം തന്നെ അദ്ദേഹം രചിച്ചു.
അതില്‍ അദ്ദേഹം പറയുന്നു: 'നൂറ്റാണ്ടുകളോളം ഈ പദങ്ങളുടെ ശരിയായ അര്‍ത്ഥം മസ്സിലാക്കാന്‍ കഴിയാതെ പോയതിനാല്‍ പില്‍ക്കാലത്തു വന്ന ഭാഷാകൃതികളും വ്യാഖ്യാഗ്രന്ഥങ്ങളും മിക്ക ക്വുര്‍ആന്‍ പദങ്ങളേയും അവയുടെ മൌലികമായ ഭാഷാര്‍ത്ഥങ്ങള്‍ക്കു പകരം അന്ന് മുസ്ലിംകള്‍ മനസ്സിലാക്കിയിരുന്ന അര്‍ത്ഥങ്ങളില്‍ വിശദീകരിച്ചു തുടങ്ങി' (പേജ് 14).
അതുകൊണ്ട് ഈ സാങ്കേതികശബ്ദങ്ങള്‍ പരിമിതമായ ആശയങ്ങള്‍ക്കായി മാത്രമാണത്രെ പില്‍ക്കാലത്ത് ഉപയോഗിക്കപ്പെട്ടതും ക്വുര്‍ആനിന്റെ സാക്ഷാല്‍ ചൈതന്യം നഷ്ടപ്പെട്ടതും!
അദ്ദേഹം വീണ്ടും പറയുന്നു: 'മൌലിക പ്രാധാന്യമുള്ള ഈ നാലു സാങ്കേതിക പദങ്ങളുടെ മേല്‍ മറ വീണതിന്റെ ഫലമായി ക്വുര്‍ആന്റെ മുക്കാല്‍ ഭാഗം അധ്യാപനം എന്നല്ല, അതിന്റെ സാക്ഷാല്‍ ചൈതന്യം ദൃഷ്ടികള്‍ക്ക് ഗോചരമല്ലാതായി എന്നതാണ് സത്യം' (പേജ് 15).



ഇക്കാലമത്രയും മറ വീണു കിടന്ന പദങ്ങളുടെ സാക്ഷാല്‍ അര്‍ത്ഥം മതവിജ്ഞാത്തില്‍ അവഗാഹ പണ്ഡിതന്‍ പോലുമല്ലാത്ത മൌദൂദിക്ക് എവിടെ നിന്നു കിട്ടി? ഹസുല്‍ ബന്നക്കു ശേഷം ഇഖ് വാുല്‍ മുസ്ലിമൂന്റെ മുര്‍ശിദുല്‍ ആം ആയി ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ട ഹസനുല്‍ ഹുദൈബി മൌദൂദിസം വിട്ട ശേഷം എഴുതിയതു കാണുക:
'ക്വുര്‍ആനിന്റെ അവതരണത്തിനു മുമ്പ് ജീവിച്ചവര്‍ക്ക് ഇലാഹ്, റബ്ബ്, ഇബാദത്ത്, ദീന്‍ ഇവയുടെ അര്‍ത്ഥം അറിയാമായിരുന്നു. എന്നാല്‍ ഇസ് ലാമിക സമൂഹത്തില്‍ ജീവിച്ചു വളര്‍ന്നവര്‍ക്ക് അതിന്റെ ആശയം നഷ്ടപ്പെട്ടുപോയി എന്ന മൌദൂദിയുടെ വാചകം അടിസ്ഥാനരഹിതമാണ്. അതൊരു പാഴ്വാക്കു മാത്രം. തെളിവില്ല. അത് അംഗീകരിക്കുവാനോ ഈ അടിസ്ഥാത്തില്‍ ഏതെങ്കിലുമൊരു തീരുമാമെടുക്കുവാനോ പാടില്ല. ക്വുര്‍ആനിലെ നിരവധി സൂക്തങ്ങള്‍ ഇലാഹിന്റേയും റബ്ബിന്റേയും ആശയം വിശദീകരിക്കുന്നുണ്ട്. കൂടാതെ മുഫസ്സിറുകള്‍ സന്ദര്‍ഭം മനസ്സിലാക്കി വളരെ വിശദമായി ഓരോ സ്ഥലത്തും ആശയം വിശദീകരിക്കുന്നതില്‍ ഒട്ടും കുറവു വരുത്തിയിട്ടില്ല' (ദുആത്തുന്‍ ലാ ക്വുദാത്തുന്‍).

പ്രമുഖ പണ്ഡിതനും ആദ്യ കാല ജമാഅത്ത് നേതാവുമായിരുന്ന അബുല്‍ഹസന്‍ അലി നദ് വി എഴുതി:
'ക്വുര്‍ആനിന്റെയോ ഹദീസിന്റെയോ ഏതെങ്കിലും ഖണ്ഡിതമായ ആശയം മസ്സിലാക്കുന്നതില്‍ എല്ലാവര്‍ക്കും പിഴവു പറ്റിയെന്നും ദീര്‍ഘകാലത്തേക്ക് ആ പിശക് മസ്സിലായില്ലെന്നും പറഞ്ഞാല്‍ ആരും സമ്മതിക്കുകയില്ല' (തഫ്സീറുസ്സിയാസി ഫില്‍ ഇസ്ലാമി / ഇസ്ലാമിന്റെ രാഷ്ട്രീയ വ്യാഖ്യാനം).
അദ്ദേഹം വീണ്ടും പറയുന്നു: 'ക്വുര്‍ആനിനെക്കുെറിച്ച് മൌദൂദിയുടെ ചിന്ത യഥാര്‍ത്ഥ വിജ്ഞാത്തിനും മതവിശ്വാസത്തിനും വിരുദ്ധമാണ്. ഗ്രന്ഥങ്ങളില്‍ നിന്നു മാത്രമല്ല മുസ്ലിംകള്‍ ദീന്‍ പഠിക്കുന്നത്. മറിച്ച്, വാക്കുകളും ആശയങ്ങളും തലമുറകളിലേക്ക് പകര്‍ന്നു. യുഗങ്ങള്‍ ആ അന്തരാവകാശം ഏറ്റെടുത്തു. ദീനിന്റെ പ്രാവര്‍ത്തിക രൂപങ്ങള്‍ പോലും അങ്ങനെയാണ് കടന്നു വന്നത്. എന്നിട്ടല്ലേ, അല്ലാഹു പലയിടത്തും വ്യക്തമാക്കിയ ക്വുര്‍ആനിന്റെ വ്യക്തതയെ നിഷേധിക്കുക!' (അതേ പുസ്തകം).

5. ശിയാ ചിന്തകളുമായി വേരൂന്നിയ ബന്ധം

ഇമാമത്തിനെ ഇസ്ലാമിന്റെ അടിസ്ഥാന സിദ്ധാന്തമാക്കുകയും സ്വഹാബികളില്‍ മൂന്നോ നാലോ പേരൊഴികെ ബാക്കിയെല്ലാവരും പിഴച്ചവരും സ്വജപക്ഷപാതികളും കാഫിറുകളുമെന്നൊക്കെ വിധിയെഴുതുകയും നിലവിലുള്ള ക്വുര്‍ആന്‍ അവിശ്വസിക്കുകയും ഹദീഥ്ഗ്രന്ഥങ്ങള്‍ മുഴുവന്‍ തള്ളിക്കളഞ്ഞ് വ്യാജഹദീഥുകള്‍ സൃഷ്ടിച്ച് അവ പ്രമാണമാക്കുകയും അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസത്തില്‍ നിന്ന് പുറത്തുപോവുകയും ചെയ്ത ശിയാ പ്രസ്ഥാനവുമായാണ് ജമാഅത്തെ ഇസ്ലാമിയും മൌദൂദി ചിന്തകളും ഏറ്റവും ബന്ധപ്പെട്ടു നില്‍ക്കുന്നത് എന്നു കാണാം. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാത്രം താഴെ ചേര്‍ക്കാം.

ഖുമൈനിയുടെ വിപ്ളവം = ഇസ്ലാമിക വിപ്ളവം?
മൌദൂദി എഴുതുന്നു: 'ഖുമൈനിയുടെ വിപ്ളവം തികച്ചും ഇസ്ലാമിക വിപ്ളവമാണ്. വിപ്ളവത്തിന് തൃേത്വം നല്‍കുന്നത് ഇസ്ലാമിക സംഘടനയും അവരില്‍ നിന്ന് പരിശീലനം നേടിയ യുവാക്കളുമാണ്. അതുകൊണ്ട് മുസ്ലിംകള്‍ പൊതുവിലും സംഘടനകള്‍ പ്രത്യേകിച്ചും ഈ വിപ്ളവത്തെ പിന്തുണക്കുകയും എല്ലാ മാര്‍ഗങ്ങളുമുപയോഗിച്ച് ഈ വിപ്ളവത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ്' (മജല്ലത്തുദ്ദഅ്വ: 1979 ആഗസ്റ്, ലക്കം 39).
കേരളത്തിലെ മൌദൂദിസ്റുകളുടെ ഒരു പ്രസിദ്ധീകരണാലയം ഖുമൈനിയുടെ ഹുകൂമത്തെ ഇലാഹി എന്ന പേര്‍ഷ്യന്‍ പുസ്തകം 'ഇസ്ലാമിക ഗവണ്‍മെന്റ്' എന്ന പേരില്‍ വിവര്‍ത്തം ചെയ്തു പ്രസിദ്ധീകരിക്കുകയുണ്ടായി. അതിന്റെ പ്രസാധകക്കുറിപ്പ് ആരംഭി ക്കുന്നതു കാണുക: 'ഇറാില്‍ ഇന്ന് മതം സമൂഹത്തേയും ജീവിതത്തേയും മുഴുവനായി ഭരിക്കുന്നു. 1979 ഫെബ്രുവരി 11ന് വിജയിച്ച ഇസ്ലാമിക വിപ്ളവമാണ് അതിനുള്ള സാഹചര്യം സൃഷ്ടിച്ചത്' (പേ.9)

ഖുമൈനിയുടെ വിയോഗം തീരാനഷ്ടം?!
'ഖുമൈനിയുടെ വിയോഗം: ഇസ്ലാമിനു തീരാനഷ്ടം' എന്ന തലക്കെട്ടില്‍ ജമാഅത്ത് അഖിലേന്ത്യാ അമീറായിരുന്ന അബുല്ലൈസ് സാഹിബിന്റെ പ്രസ്താവന പ്രബോധത്തില്‍ വന്നതു കാണുക: 'ഇറാന്‍ ഇസ്ലാമിക് റിപ്പബ്ളിക്കിന്റെ ആത്മീയ നേതാവ് ആയത്തുല്ലാ റൂഹുല്ലാ(?) ഖുമൈനിയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി നേതാവ് അബുല്ലൈസ് ഇസ്ലാഹീ നദ് വി അഗാധ മായ ദു:ഖം രേഖപ്പെടുത്തി.............. മഹാനായ ഒരു വിപ്ളവകാരിയാണു ലോകത്തിനു നഷ്ടപ്പെട്ടപ്പെട്ടിരിക്കുന്നത്. ഇറാന്നു മാത്രമല്ല, മുസ്ലിം ലോകത്തിനാകെയും കനത്ത നഷ്ടമാണു സംഭവിച്ചിരിക്കുന്നത്. അമീര്‍ പറഞ്ഞു. തന്റെ അുശോചന സന്ദേശത്തില്‍ ഖുമൈനിയുടെ പുത്രന്‍ സയ്യിദ് അഹ്മദ് ഖുമൈനിയുടേയും ഇറാന്‍ ജതയുടേയും ദു:ഖത്തില്‍ പങ്കു ചേര്‍ന്ന മൌലാനാ അബുല്ലൈസ് ഖുമൈനിയുടെ പരലോക ശാന്തിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു' (പ്രബോധനം വാരിക 24/6/1989 പേ.33).

മൌദൂദിക്ക് ശിആക്കളുടെ മൌലൂദ് തിരിച്ചും!
അഹ്ലുസ്സുന്നത്തില്‍പ്പെട്ടവരെ ഒരിക്കലും വാഴ്ത്താത്ത ശിയാക്കള്‍ മൌദൂദി മരണപ്പെട്ടപ്പോള്‍ അവരുടെ പ്രസിദ്ധീകരണത്തില്‍ ഇങ്ങനെയെഴുതി: 'ഉസ്താദ് മൌദൂദി മരണപ്പെട്ടപ്പോള്‍ ലോകമുസ് ലിം പണ്ഡിതരെല്ലാം അഗാധമായ ദു:ഖം രേഖപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ദീനിപ്രവര്‍ത്തനങ്ങളെ അവര്‍ അങ്ങേയറ്റം പ്രശംസിച്ചിട്ടുമുണ്ട്. പരേതന്‍ മുസ്ലിംകളുടെ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ആളായിരുന്നു. സത്യം തുറന്നു പറയുന്നതില്‍ ധീരനുമായിരുന്നു. തന്റെ പ്രസിദ്ധമായ 'അല്‍ഖിലാഫത്ത് വല്‍ മുല്‍ക്' എന്ന പുസ്തകം കാലമെത്ര കഴിഞ്ഞാലും അദ്ദേഹത്തെപ്പറ്റി നല്ല ഓര്‍മ്മ നിലനിറുത്തും. മൂന്നു ഖലീഫമാരെ /അബൂബക്കര്‍, ഉമര്‍, ഉഥ്മാന്‍ എന്നിവരെ/ ശക്തമായി ആ പുസ്തകത്തില്‍ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്' (മജല്ലത്തുശ്ശീഅ: ലക്കം 57, ഒക്ടോ.1979).

ശിയാക്കളുടെ സ്വഹാബീ വിമര്‍ശം ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നു
ശിയാക്കള്‍ മൌദൂദിയുടെ മരണത്തില്‍ അുശോചനം രേഖപ്പെടുത്താന്‍ തന്നെ കാരണം അദ്ദേഹം അബൂബര്‍(റ), ഉമര്‍(റ) തുടങ്ങിയവരെ ആക്ഷേപിച്ചെഴുതിയതാണെന്ന് നാം വായിച്ചല്ലോ. ശിയാക്കള്‍ സ്വഹാബത്തിക്കുെറിച്ചുന്നയിക്കുന്ന ഗുരുതരമായ ആരോപണങ്ങള്‍ പലതും മലയാളത്തില്‍ ജമാഅത്ത് പ്രസിദ്ധീകരണാലയമായ ഐ.പി.എച്ചും, മൌദൂദിസ്റുകളുടെ ഇസ്ലാമിക് ഫൌണ്ടേഷനും മറ്റുമാണ് പ്രചരിപ്പിക്കുന്നത്. ഐ.പി.എച്ച്. പുറത്തിറക്കിയ സയ്യിദ് ക്വുത്വുബിന്റെ 'ഇസ്ലാമിലെ സാമൂഹ്യ നീതി' എന്ന പുസ്തകത്തില്‍ യഥാര്‍ത്ഥത്തില്‍ സ്വഹാബത്തിനെ അനീതിക്കാരായി ചിത്രീകരിക്കുന്നതാണ് നാം കാണുക. പ്രവാചകന്റെ നാവുകൊണ്ട് സ്വര്‍ഗത്തിലാണെന്ന് പ്രഖ്യാപിക്കപ്പെട്ട ഉഥ്മാന്‍(റ)വിക്കുെറിച്ച് അദ്ദേഹമെഴുതുന്നു:
'അപ്രകാരം തന്നെ ഉഥ്മാന്റെ മൃദുലപ്രകൃതിയും തീവ്രമായ കുടുംബസ്നേഹവും സ്വഹാബികളില്‍ അധിക പേരുടേയും ആക്ഷേപത്തിനിട നല്‍കിയ ചില അനാശാസ്യ സംഭവങ്ങള്‍ക്ക് വഴിയൊരുക്കി. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് അവ സൃഷ്ടിച്ചത്'(പേ.283).
ഇതിന്നു തെളിവായി ഉഥ്മാന്‍(റ) തന്റെ ജാമാതാവിന്ന് സ്ത്രീധനമായി പൊതു ഖജനാവില്‍ നിന്ന് രണ്ടു ലക്ഷം ദിര്‍ഹം നല്‍കിയെന്ന കള്ളക്കഥയും ഈ പുസ്തകത്തില്‍ എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. അതു ചോദ്യം ചെയ്ത ഖജനാവു സൂക്ഷിപ്പുകാരനെ ഉഥ്മാന്‍(റ) അന്യായമായി പിരിച്ചുവിടുകയും ചെയ്തുവത്രെ! (നഊദു ബില്ലാഹ്!) ഇപ്രകാരം അന്യായമായി സുബൈറിന്ന് ആറു ലക്ഷം രിയാലും ത്വല്‍ഹക്ക് രണ്ടു ലക്ഷം രിയാലും, മര്‍വാനുബ്നു ഹകമിന്ന് ആഫ്രിക്കയില്‍ നനിന്നുള്ള നികുതിദായത്തിന്റെ 1/5ഉം നല്‍കിയത്രെ! ഉദ്യോഗ മണ്ഡലത്തിലും ഉഥ്മാന്‍(റ) സ്വജപക്ഷപാതിയായിരുന്നുവെന്ന് ഐ.പി.എച്ചുകാരന്‍ പ്രചരിപ്പിക്കുന്നു.

ജമാഅത്തെ ഇസ്ലാമി നേതാവായിരുന്ന ടി.മുഹമ്മദ് സാഹിബിന്റെ അവതാരികയോടെ ഇസ് ലാമിക് ഫൌണ്ടേഷന്‍ പറത്തിറക്കിയ കടുത്ത ശിയാവിശ്വാസിയായ അലിശരീഅത്തിയുടെ 'രക്തസാ ക്ഷ്യം' എന്ന പുസ്തകത്തിലും സ്വഹാബത്തിനെ വൈകാരികമായ ഭാഷയില്‍ അതിനിശിതമായി വിമര്‍ശിക്കുന്നതു കാണാം. അയാള്‍ ഉഥ്മാന്‍(റ)ക്കുെറിച്ച് എഴുതുന്നു:
'ഇസ്ലാമിനെ വഞ്ചിക്കാന്‍ വേണ്ടി വന്ന ഛിദ്രശക്തികള്‍ക്ക് ഇസ്ലാമിക പ്രസ്ഥാനത്തിന്റേയും ഭരണകൂടത്തിന്റേയും കേന്ദ്രങ്ങളില്‍ അദ്ദേഹം സ്ഥാനം നല്‍കി ആദരിച്ചു. ഇസ്ലാമിനും ജാഹിലിയ്യത്തിനുമിടയിലെ ഒരു ഇടക്കണ്ണിയായിട്ടാണ് ഉഥ്മാന്‍ വര്‍ത്തിച്ചതെന്നു പറഞ്ഞാല്‍ അതൊരര്‍ത്ഥത്തില്‍ ശരിയായിരിക്കും' (പേ.37).
വൃത്തികെട്ട ദുഷ് പ്രഭുത്ത്വത്തിനു കടന്നുവരാന്‍ അദ്ദേഹം സൌകര്യമൊരുക്കിയെന്നാണ് മറ്റൊരു ആരോപണം. ഉഥ്മാന്‍(റ) അറബികളുടെ കൈയിലെ വെറുമൊരു ഉപകരണം മാത്രമായിരുന്നുവത്രേ. മാത്രവുമല്ല, അദ്ദേഹം അലി(റ)വിയുെം ഇസ്ലാമിലെ ശരിയായ വിപ്ളവകാരികളേയും ഇല്ലാതാക്കാന്‍ കടുത്ത ഗൂഢാലോചകള്‍ നടത്തിയെന്നും അയാള്‍ എഴുതുന്നു:
'ഇസ്ലാമിക വിപ്ളവത്തിന്റെ വിജയത്തിനു വേണ്ടി ഖഡ്ഗങ്ങള്‍ ചലിപ്പിച്ച വിശ്വസ്തരായ വിപ്ളവകാരികള്‍ പലരും ഉഥ്മാന്റെ അുവാദത്തോടെ മര്‍ദ്ദകരുടേയും ജങ്ങളുടെ അവകാശ വിധ്വംസകരുടേയും കൈകളാല്‍ വകവരുത്തപ്പെടുകയാണുണ്ടായത്. ഉഥ്മാന്റേയും പ്രതിവിപ്ളവത്തിലൂടെ ജാഹിലിയ്യത്തിനെ തിരിച്ചു കൊണ്ടു വരാന്‍ തക്കം പാര്‍ത്തിരുന്നവരുടേയും കൈ ഒന്നാമതായി നീണ്ടത് അലിയുടെ നേര്‍ക്കായിരുന്നു'
സ്വഹാബത്തില്‍ ശിര്‍ക്കും കുഫ്റും ആരോപിക്കുന്നുണ്ട് അയാള്‍.
'യാഥാര്‍ത്ഥ്യത്തിന്റെ മൂടുപടമണിഞ്ഞ് ഇസ് ലാമികരീതിയുടെ പ്രണേതാക്കളായി പ്രത്യക്ഷപ്പെടുകയും അങ്ങനെ പ്രസ്ഥാനത്തിന്റെ ഹൃദയത്തില്‍ കടന്നു കൂടുകയും ചെയ്ത ഈ പുതിയ ജാഹിലിയ്യത്തിന്നും പുത്തന്‍ ദുഷ്പ്രഭുത്വത്തിന്നും എതിരെ പ്രതിരോധത്തിന്റെ ഉരുക്കുകോട്ടയായി നിലക്കൊണ്ടു അലി(അ). തൌഹീദിന്റെ വേഷമിട്ട് രംഗത്തിറങ്ങിയ ശിര്‍ക്കിനോടായിരുന്നു അദ്ദേഹത്തിന്റെ ധീരയുദ്ധം. ഇസ്ലാമിന്റെ തലപ്പാവണിഞ്ഞ കുഫ്റിാട്. ക്വുര്‍ആന്‍ കുന്തത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്ന വിഗ്രഹാരാധകരോട്' (അതേ പുസ്തകം) അബ്ദുല്ലാഹിബ്നു ഉമര്‍(റ)വിപ്പാെേലുള്ളവര്‍ രക്തസാക്ഷിത്വത്തിലൂടെ സ്വര്‍ഗപദവി നേടാന്‍ കൊതിച്ചിരുന്നില്ലെന്നും അയാള്‍ ആരോപിക്കുന്നു (പേ.48,49).
മുആവിയയുടെ കൊട്ടാരത്തിലെ സുഖങ്ങള്‍ക്കായി പ്രമുഖ സ്വഹാബികള്‍ ദീന്‍ കച്ചവടം ചെയ്തിരുന്നുവെന്നും ബൈത്തുല്‍ മാലില്‍ കണ്ണും നട്ടു കഴിയുകയാണെന്നും വരെ അയാള്‍ ആരോപിക്കുന്നു. 'അബുദ്ദര്‍ദാഅ്, അബൂഹുറൈറ, അബൂമൂസ എന്നിവര്‍ക്ക് ഹദീഥ് നിവേദനത്തിന് കമ്മീഷന്‍ നിശ്ചയിക്കപ്പെട്ടു. ഹദീഥൊന്നിന് ഒരു ദീനാറു വീതമായിരുന്നുവത്രെ കമ്മീഷന്‍' (പേ. 49).

സ്വഹാബത്തിനു നേരെ വിഷം ചീറ്റുന്ന ഇത്തരം എത്രയോ വരികള്‍ ഈ പുസ്തകങ്ങളില്‍ കാണാം. ഈ പൊളിവചങ്ങളും ആക്ഷേപങ്ങളും പാപപങ്കിലമായ ധിക്കാരത്തിന്റെ വ്യാജാരോപണങ്ങളും മലയാളക്കരയില്‍ പ്രചരിപ്പിക്കേണ്ട എന്ത് അിവാര്യതയാണ് മൌദൂദിസ്റ്റുകള്‍ക്കുള്ളതെന്നു ചോദിച്ചാല്‍ ശിയാക്കളോടുള്ള തങ്ങളുടെ കൂറു പ്രഖ്യാപിക്കുക എന്നു മാത്രമേ ഉത്തരമുള്ളൂ!


6. സുന്നത്തിനെ അങ്ങേയറ്റം അനാദരിക്കുന്നു

ഏറെ നിഷ്‌കര്‍ഷയോടെ കാണേണ്ട പ്രവാചകചര്യയെ അങ്ങേയറ്റം അവഗണിക്കുകയും അനാദരിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് മൗദൂദി പ്രസ്ഥാനം. സ്വഹാബികളില്‍ ചില ശാഖാപരമായ വിഷയങ്ങളിലുണ്ടായിരുന്ന അഭിപ്രായഭിന്നതയെ അവരുടെ ബിഅ്അത്തു പ്രേമത്തിനുള്ള ന്യായീകര ണമാക്കുകയും ചെയ്യുന്നു. സ്വഹാബത്താരും തെളിവു കിട്ടിയതിനു ശേഷം അഭിപ്രായഭിന്നതയില്‍ തുടര്‍ന്നിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം അവര്‍ മറച്ചു വെക്കുന്നു. തൗഹീദ് ഉള്‍പ്പെടെ മൗലികവിഷയങ്ങളില്‍ മുസ്‌ലിംസമുദായത്തിനകത്തു കാണുന്ന അഭിപ്രായവ്യത്യാസങ്ങളെ പ്രമാണബദ്ധമായി ചൂണ്ടിക്കാണിക്കുന്നവരെ ശാഖാപരമായ പ്രശ്‌നങ്ങളില്‍ ഹീനമായി വാശിപുലര്‍ത്തുന്നവരെന്ന് പരിഹസിക്കുകയാണ് മൗദൂദിസ്റ്റുകള്‍ നാളിതുവരെ ചെയ്തു പോന്നിട്ടുള്ളത്.

ഉദാഹരണമായി പ്രബോധനം വാരികയില്‍ സുന്നത്തിനോട് പ്രതിബദ്ധത പുലര്‍ത്തുന്ന സലഫി പണ്ഡിതന്മാരെ തീവ്രവാദികള്‍ എന്നാക്ഷേപിക്കുകയും ഹീനമായി പരിഹസിക്കുകയും ചെയ്യുന്ന ഒരു ഭാഗം കാണുക. ഒരു വാചകത്തില്‍ തന്നെ എത്ര സുന്നത്തുകളെയാണ് നിഷ്‌കരുണം നിരാകരിക്കുന്നതെന്നു നോക്കൂ:

'മുട്ടിനു താഴെ പെട്ടെന്നവസാനിക്കുന്ന മിനിസ്‌കര്‍ട്ടും ഒരു കാലത്തും ബാര്‍ബറുടെ കരങ്ങള്‍ തലോടിയിട്ടില്ലാത്ത താടിരോമങ്ങളും ദന്തങ്ങളില്‍ സദാ വിഹരിക്കുന്ന അറാക്കിന്റെ കൊള്ളിയും ഇവരെ വേര്‍തിരിച്ചു നിറുത്തുന്നു. സഹിഷ്ണുതയുടേയും വിട്ടുവീഴ്ചയുടേയും ശത്രുക്കളായ ഈ സലഫി മുതശദ്ദിദുകള്‍ ഏറ്റവുമൊടുവില്‍ ഏര്‍പ്പെട്ടിരിക്കുന്നത് നമസ്‌കാരത്തിന്റെ തശഹുദില്‍ ചൂണ്ടുവിരല്‍ ഇളക്കിക്കൊണ്ടിരിക്കണമോ വെറുതെ നിറുത്തിയാല്‍ മതിയോ എന്ന വിവാദത്തിലാണ്. നമസ്‌കാരത്തില്‍ കൈ നെഞ്ചിനു മീതെ തന്നെ വേണമെന്നതും അലംഘനീയമാണ്' (പ്രബോധനം 92 ജൂണ്‍ 27).

ബുദ്ധിമുട്ടില്ലെങ്കില്‍ എല്ലാ നമസ്‌കാരത്തിന്റേയും / വുദൂഇന്റേയും മുമ്പും ദന്തശുദ്ധി വരുത്തുന്നതും തശഹുദില്‍ വിരല്‍ ചലിപ്പിക്കുന്നതും നമസ്‌കാരത്തില്‍ നെഞ്ചില്‍ കൈവെക്കുന്നതും പുരുഷന്‍മാര്‍ മുട്ടിനു താഴെയവസാനിക്കുന്ന വസ്ത്രം ധരിക്കുന്നതും താടി വളര്‍ത്തുന്നതും പുണ്യമാണെന്നറിയാത്തവരാണോ കേരളജമാഅത്തുകാര്‍! കേവലം പുണ്യം കിട്ടുന്ന പ്രവര്‍ത്തനങ്ങളെന്നതിലുപരി പ്രവാചകചര്യ എന്ന അര്‍ത്ഥത്തില്‍ സുന്നത്തിനോടു പ്രതിബദ്ധത പുലര്‍ത്തേണ്ടത് സത്യവിശ്വാസികളുടെ ബാധ്യതയാണ്. അല്ലാഹുവിന്റെ വിധി എന്താണെന്നറിഞ്ഞ ശേഷവും അതിനെതിരില്‍ വിധിനല്‍കുന്ന ഇത്തരം പ്രവണത സത്യനിഷേധമാണെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നു.
'ആരെങ്കിലും അല്ലാഹു അവതരിപ്പിച്ചതു കൊണ്ട് വിധിക്കുന്നില്ലയോ അവരത്രെ സത്യനിഷേധികള്‍' (വി. ക്വു: 5:40).
ഈ ആയത്ത് നിരന്തരം ഓതുന്നവര്‍ തന്നെ ഇതിന്റെ ശരിയായ താല്‍പര്യത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതും വ്യക്തമായ പ്രവാചകചര്യയെ നിസ്സാര വല്‍ക്കരിക്കുന്നതും നാം കാണുന്നു.

7. ബിദ്അത്തുകളെ ന്യായീകരിക്കുന്നു
ജമാഅത്തുകാരന്റെ പള്ളികളില്‍ സുബ്ഹിലെ ക്വുനൂത്ത്, നമസ്‌കാരശേഷമുള്ള കൂട്ടു പ്രാര്‍ത്ഥന തുടങ്ങിയ ബിദ്അത്തുകള്‍ നിരാക്ഷേപം നടന്നു വരുന്നുണ്ട്. മാസപ്പിറവി കാണാതെ തന്നെ നോമ്പനുഷ്ഠിക്കുകയും പെരുന്നാളാഘോഷിക്കുകയുമൊക്കെ ചെയ്യാറുള്ള മൗദൂദിസ്റ്റുകള്‍ സുന്നത്തിനെയല്ല ബഹുജനതാല്‍പര്യത്തെയാണ് പിന്തുണക്കുന്നതെന്നതില്‍ സംശയമില്ല. എന്നിട്ടും 'വ മന്‍ ലം യഹ് കും ബിമാ....'(5:40) എന്ന ആയത്ത് അവര്‍ ഓതിക്കൊണ്ടിരിക്കുകയും ചെയ്യുന്നതാണത്ഭുതം.
'ആമീന്‍, കൈകെട്ട്, ഫാത്തിഹ, തക്വ്‌ലീദ്, തുടങ്ങിയ ശാഖകള്‍ ഏതു നിലക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കു പഴുതുള്ളതും മേല്‍ പ്രസ്താവിച്ച പോലുള്ളതുമായ ചെറിയ ചെറിയ സംഗതികള്‍.....' (ജ:ഇ: ലക്ഷ്യം, മാര്‍ഗം. പേ.55,56) എന്നെഴുതി ബിദ്അത്തുകളെ നിസ്സാരവല്‍ക്കരിച്ചരാണ് മൗദൂദികള്‍.
'അവര്‍ തമ്മില്‍ ഭിന്നിപ്പുള്ള പ്രശ്‌നങ്ങള്‍ കേവലം വിരലിലെണ്ണാവുന്നതു മാത്രമാണ്. അവയിലധികവും താരതമ്യേന ശാഖാപരമാണു താനും. മരിച്ചു പോയ മഹാന്മാരെ മുന്‍നിറുത്തി പ്രാര്‍ത്ഥിക്കുന്നത് തൗഹീദുമായി പൊരുത്തപ്പെടുമോ ഇല്ലയോ നേര്‍ച്ചകളും മാലമൗലിദുകളും കഴിക്കണമോ വേണ്ടയോ സുബ് ഹ് നമസ്‌കാരത്തില്‍ ക്വുനൂത്ത് സുന്നത്തുണ്ടോ ഇല്ലേ, നമസ്‌കാരത്തില്‍ കൈ മാറത്തോ മാറിനു താ ഴെയോ കെട്ടേണ്ടത് ഇതൊക്കെയാണ് മുസ്‌ലിം സമൂഹത്തെ ഭിന്നിപ്പിക്കുകയും പരസ്പരം കാഫിറാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രശ്‌നങ്ങള്‍ എന്നത് ലജ്ജാവഹമായ വസ്തുതയത്രെ' (സമുദായ ഐക്യവും മുസ്‌ലിം സംഘടനകളും പേ.32). ബിദ്അത്തുകളെ മാത്രമല്ല, ശിര്‍ക്കന്‍ പ്രവണതകളെ പ്പോലും മൗദൂദിസ്റ്റുകള്‍ എത്ര നിസ്സാരമായാണ് കാണുന്നത്!

പ്രബോധനം വാരികയിലേയും ജമാഅത്ത് പണ്ഡിതരുടേയും ഫത്ത്‌വകള്‍ പരിശോധിച്ചാല്‍ അവ അഴകൊഴമ്പന്‍ നിലപാടു സ്വീകരിക്കുന്നവയും മിക്കപ്പോഴും ബിദ്അത്തുകളെ ന്യായീകരിക്കുന്നവയുമാണെന്ന് കണ്ടെത്താന്‍ കഴിയും. നാലു മദ്ഹബും സത്യസമ്പൂര്‍ണമാണെന്നെഴുതിവച്ച് ശരിയായ പ്രമാണങ്ങള്‍ ഇസ്‌ലാമില്‍ നിന്ന് മറച്ചു വെച്ചവരാണിവര്‍ എന്നു കൂടി അറിയുക.


8. ഐക്യത്തിന്റെ പേരില്‍ 'ഭിന്നത' നിലനിറുത്തുന്നു. 
സദാ ഐക്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന മൗദൂദിസ്റ്റുകള്‍ യഥാര്‍ത്ഥത്തില്‍ ഐക്യം കൊതിക്കുന്നുണ്ടോ? ഇല്ല എന്നതാണു യാഥാര്‍ത്ഥ്യം. ഈമാന്‍ കാര്യങ്ങളിലും ഇസ്‌ലാംകാര്യങ്ങളിലും യഥേഷ്ടം വിട്ടുവീഴ്ച കാണിച്ചു കൊണ്ട് 'ഹുകൂമത്തെ ഇലാഹി'ക്കായി സാമുദായിക ഐക്യം വേണമെന്നേ അവര്‍ ഉദ്ദേശിക്കുന്നുള്ളൂ. അഥവാ ആദര്‍ശത്തിലൂന്നിയ ഐക്യം അവരുടെ അജണ്ടയേ അല്ലെന്നര്‍ത്ഥം. മതവിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായാല്‍ എല്ലാം ശരിയെന്ന നിലപാടു സ്വീകരിക്കാനല്ല ഇസ്‌ലാം പഠിപ്പിക്കുന്നത്. 'സത്യവിശാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക, (അല്ലാഹു വിന്റെ) ദൂതനേയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളേയും അനുസരിക്കുക. ഇനി വല്ല കാ ര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേ ക്കും മടക്കുക, നിങ്ങള്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നവരാണെങ്കില്‍ (അതാണ് ണ്ടേത്). അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും' (വി:ക്വു: 4:59).
ഈ ആയത്തിനോട് കൂറു പുലര്‍ത്തുന്ന കാര്യത്തിലും ജനങ്ങളെ പ്രമാണത്തിലേക്ക് മടക്കുന്ന കാര്യത്തിലും മൗദൂദിസ്റ്റുകള്‍ ബഹുദൂരം പിറകിലത്രെ. അതു കൊണ്ടാണ് ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി പറഞ്ഞത്, 'ഇവര്‍ ഐക്യത്തിന്റെ പേരില്‍ ഭിന്നത നിലനിറുത്തുന്നവരാണ്' എന്ന്. അതായത് പിഴച്ച ആദര്‍ശക്കാരനേയും ആ ആദര്‍ശം വകവെച്ചു കൊണ്ടു തന്നെ ഉള്‍ക്കൊള്ളുക വഴി അവര്‍ ഒരേ പ്രസ്ഥാനത്തില്‍ ഭിന്നമായ ആദര്‍ശം അനുവദിക്കുകയും ഭിന്നത നിലനിറുത്തുകയും ചെയ്യുന്നുവെന്നര്‍ത്ഥം.


9. മതരാഷ്ട്രവാദം കൊണ്ടു വന്നു
മൗദൂദി എഴുതി: 'ജനാധിപത്യത്തിന് ഇസ്‌ലാമുമായി ഒരു ബന്ധവുമില്ല. ഇസ്‌ലാമിക രാഷ്ട്രവ്യവസ്ഥയെക്കുറിച്ച് ജനാധിപത്യമെന്ന പ്രയോഗം തന്നെ ശരിയല്ല. ഹുകൂമത്തെ ഇലാഹി അഥവാ മതാധിപത്യം (തിയോക്രസി) എന്ന പദമാണ് ഇസ്‌ലാമിക വ്യവസ്ഥക്ക് ഏറ്റവും യോജിച്ചത്' 'ഇസ്‌ലാമിക ഭരണത്തിന് പുതിയൊരു പദം പ്രയോഗിക്കാന്‍ നിങ്ങള്‍ എന്നെ അനുവദിക്കുന്നുവെങ്കില്‍ ഞാന്‍ ഇഷ്ട പ്പെടുന്നത് ഡമോക്രാറ്റിക് തിയോക്രസി (ജനാധിപത്യ ദൈവിക ഭരണം) എന്നു പറയാനാണ്' (ഇസ് ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം പേ.23,24).
പണ്ഡിതലോകത്ത് ഇസ്‌ലാമിന്റെ വിശ്വാസകാര്യങ്ങള്‍ തലനാരിഴ കീറി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങള്‍ മുസ്‌ലിം ലോകത്തിന്റെ വിവിധകാലഘട്ടങ്ങളില്‍ രചിക്കപ്പെട്ടിട്ടുണ്ട്. തൗഹീദിനെ ക്കുറിച്ചു വിശദമായ അപഗ്രഥനങ്ങള്‍ നടന്നിട്ടുണ്ട്. തൗഹീദിനെ ഉലൂഹിയ്യത്ത്, റുബൂബിയ്യത്ത് എന്നിങ്ങനെ വേര്‍തിരിച്ചിട്ടുമുണ്ട്. എന്നാല്‍ മൗദൂദിക്കു മുമ്പ് ആരും തൗഹീദിന്റെ വിഭജനത്തില്‍ 'ഹാകിമി യ്യത്ത്' ഉള്‍പ്പെടുത്തിയിട്ടില്ല.
കേരളത്തിലെ ജമാഅത്ത് അമീറായിരുന്ന കെ.സി.അബ്ദുല്ല മൗലവി എഴു തുന്നു: 'ഹാകിമിയ്യത്തെ ഇലാഹ്, ഹാകിമിയ്യത്തുല്ലാഹ്, ഹുകൂമത്തെ ഇലാഹി, അല്‍ഹുകൂമത്തുല്‍ ഇലാഹിയ്യ:, ലാ ഹാകിമ ഇല്ലല്ലാഹ് തുടങ്ങിയ വാക്കുകളില്‍ പൊതുവെ അറിയപ്പെടുന്ന ഈ ആശയം സയ്യിദ് മൗദൂദി ആവിഷ്‌കരിച്ചതും സയ്യിദ് ക്വുത്വ്ബ് പിന്‍ബലം നല്‍കിയതും നവീന ഇസ്‌ലാമിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതും ഇറാനില്‍ നടപ്പില്‍ വരുത്തിയതും പാകിസ്താന്‍, ഈജിപ്ത് തുടങ്ങിയ മുസ് ലിം നാടുകളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതുമായ ഒരു പുതിയ ആശയമാണ്; അതേ സമയം ഇസ് ലാമില്‍ അങ്ങനെയൊന്നില്ല എന്നൊരു ദുഷ്ച്രാരണം വളരെ ശക്തമായും വിപുലമായും അഴിച്ചു വിടപ്പെട്ടിട്ടുണ്ട്' (ഇബാദത്ത് ഒരു സമഗ്രപഠനം പേ.68).
ഈ വാചകത്തില്‍ മതരാഷ്ട്രവാദം മൗദൂദി ആവിഷ്‌കരിച്ചതല്ലെന്നാണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്ന് കെ.സിയുടെ അഭാവത്തില്‍ ചിലര്‍ ന്യായീകരിക്കുന്നുണ്ട്. എന്നാല്‍ മൗദൂദി തന്നെ പ്രഖ്യാപിച്ചത് ഇതിനു മുമ്പ് ഇക്കാര്യങ്ങളൊന്നും നിങ്ങള്‍ക്ക് ആരും പഠിപ്പിച്ചു തന്നിരുന്നില്ല എന്നാണ് (ഖുത്തുബാത്ത് പേ.393).




10. തീവ്രവാദം വളര്‍ത്തി

മൗദൂദിയുടെ ഹാകിമിയ്യത്തുല്ലാ സിദ്ധാന്തം തന്നെയാണ് ഇന്ന് ലോകത്തുടനീളം പ്രചരിക്കുന്ന മുസ്‌ലിം തീവ്രവാദത്തിന് ബീജാവാപം നല്‍കിയതെന്ന് കാണാന്‍ സാധിക്കും. ജമാഅത്ത് സഹയാത്രികനെന്ന് ജമാഅത്ത് അമീര്‍ തന്നെ വിശേഷിപ്പിച്ച, ഹിറാസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അവര്‍ അറിയിച്ചിരുന്ന ഈജിപ്തിലെ ഫഹ്മിഹുവൈദി എഴുതി:
'ഇന്ന് ഇസ്‌ലാമിസ്റ്റുകള്‍ ക്കിടയില്‍ ഏറെ പ്രചരിച്ച ഒരു പ്രയോഗമാണ് ഹുകൂമത്തുല്ലാഹി എന്നത്. അല്ലാഹുവിന്റെ വചനം സമുന്നതമായിത്തീരാന്‍ അല്ലാഹുവിന്റെ പാര്‍ട്ടി (ഹിസ്ബുല്ലാഹി) ആണ് അത് സ്ഥാപിക്കുക. ഇവരാണ് ഹാകിമിയ്യത്തുല്ലാഹിയുടെ പ്രചാരകര്‍. ഈ പദപ്രയോഗം പ്രമുഖ പാക്കിസ്താന്‍ പണ്ഡിതനായ അബുല്‍ അമ്‌ലാ മൗദൂദി ഉണ്ടാക്കിയതും പ്രയോഗിച്ചതുമാണ്. അറബ് ലോകത്ത് സയ്യിദ് ക്വുത്തുബ് ഇത് വികസിപ്പിച്ചെടുത്തു. അങ്ങനെ ധാരാളം ലേഖനങ്ങളുടെ വരികള്‍ക്കിടയില്‍ അത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇന്തോനേഷ്യ മുതല്‍ അള്‍ജീരിയ വരെയുള്ള നാടുകളില്‍ യൂനിവേഴ്‌സിറ്റി തലത്തില്‍ ഡോക്ടറേറ്റിനുള്ള തീസീസുകളിലും രഹസ്യ തീവ്രവാദ സംഘടനകളുടെ പ്രസിദ്ധീകരണങ്ങളിലും ഈ പ്രയോഗം വ്യാപകമായി. 1953ലെ പാക്കിസ്താന്റെ ആദ്യ ഭരണഘടനയിലും 1979ലെ ഇറാന്‍ ഗവണ്‍മെന്റിന്റെ ഭരണഘടനയിലും അത് സ്ഥാനം പിടിച്ചു.

കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ മുസ്‌ലിം തീവ്രവാദ ചിന്തകള്‍ക്ക് എല്ലാ സൗകര്യവും ചെയ്തു കൊടുത്തതും വക്താക്കളായി നില കൊള്ളുന്നതും മൗദൂദിസ്റ്റുകളാണ്. ഐ.എസ്സ്. എസ്സിന്റെ സ്ഥാപക ചീഫ് ഓര്‍ഗനൈസറായി നിയോഗിക്കപ്പെട്ടത് ഒരു മൗദൂദിസ്റ്റായിരുന്നു. അവരെ പാലൂട്ടി വളര്‍ത്തിത് മൗദൂദിപത്രവും! അമുസ്‌ലിം സംഘടനകളെ എങ്ങനെ പ്രതിരോധിക്കണമെന്ന് പ്രബോധനം വാരികയില്‍ ഐ.എസ്സ്.എസ്സിന്റെ ചെയര്‍മാനെക്കൊണ്ട് ലേഖനവുമെഴുതിച്ചു. ഇന്ന് ജമാഅത്തുകാര്‍ പോലും തീവ്രവാദപ്രസ്ഥാനമെന്നു വിളിക്കുന്ന എന്‍.ഡി.എഫ്ഫിന്റെ ചെയര്‍മാന്‍മാരായി വന്നത് ജമാഅത്തെ ഇസ്‌ലാമി വിദ്യാര്‍ത്ഥി സംഘടനയായിരുന്ന സിമിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റുമാരായിരുന്നു എന്നതും യാഥാര്‍ത്ഥ്യം! ഐ.ആര്‍,ഡബ്ല്യു എന്ന പേരില്‍ ജമാഅത്ത് രൂപീകരിച്ച ജമാഅത്ത് സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനവും മറ്റൊന്നല്ല.


11. ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചു

ഹൈന്ദവഭരണത്തെ സ്വാഗതം ചെയ്തു:
ഇന്ത്യാരാജ്യത്ത് മതന്യൂനപക്ഷമായ മുസ്‌ലിംകള്‍ ജനാധിപത്യത്തെ വേണ്ടെന്നു വെക്കണമെന്നും ഹൈന്ദവ ഭരണത്തിന് സൗകര്യം ചെയ്തു കൊടുക്കണമെന്നും വ്യക്തമാക്കിയ മൗദൂദി (ജമാഅത്തെ ഇസ്‌ലാമിയുടെ സന്ദേശം പേ.39,40) ന്യൂനപക്ഷങ്ങ ളോടു ചെയ്തത് കടുത്ത വഞ്ചനയായിരുന്നു. 1951ല്‍ പോലും ജമാഅത്തിന്റെ അഖിലേന്ത്യാ അമീറായിരുന്ന അബുല്ലൈസ് റാംപൂരില്‍ വെച്ച് ഇക്കാര്യം ആവര്‍ത്തിച്ചു. (ജ:ഇ:ലക്ഷ്യം, മാര്‍ഗം പേ.85,86)
വാജ്‌പേയ് ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ആദ്യമായി അനുമോദന സന്ദേശമയച്ചത് പാകിസ്താനിലെ ജമാഅത്ത് അമീറായിരുന്നുവെന്നതും കൂട്ടത്തില്‍ ഓര്‍ക്കുക.

ജനാധിത്യവും മതേതരത്വവും ശിര്‍ക്കെന്നു വാദിച്ചു: 
'ചുരുക്കത്തില്‍, താത്വികമായും കര്‍മപരമായും ദീനും സെക്യുലറിസവും പരസ്പര വിരുദ്ധമാണ്. നേര്‍ക്കു നേരെയുള്ളത് അവ രണ്ടില്‍ ഏതങ്കിലുമൊന്നിനോടു മാത്രം പൂര്‍ണബന്ധം സ്ഥാപിച്ച് മറ്റേതിനെ സന്തോഷത്തോടെ യാത്രയാക്കുകയെന്നുള്ളതാണ്. ഒരേ സമയത്ത് രണ്ടു ദൈവങ്ങളെ അനുസരിക്കുക സാധ്യമല്ല തന്നെ (പ്രബോധനം 1952, പു.5, ല.5).

'പ്രജാധിപത്യമായാലും ഏകാധിപത്യമായാലും ഫലത്തില്‍ വ്യത്യാസമില്ല. രണ്ടും സൃഷ്ടികളുടെ ആധിപത്യം തന്നെ. തമ്പുരാക്കളുടെ എണ്ണത്തില്‍ മാത്രമാണ് വ്യത്യാസം. പ്രജാധിപത്യത്തില്‍ ഒന്നിലധികം തമ്പുരാക്കള്‍ ദിവ്യത്വം വാഴുകയും നിയമവ്യവസ്ഥകളവതരിപ്പിക്കുകയും ചെയ്യുന്നു. ഏകാധിപത്യത്തിലാവട്ടെ ഒരു ദൈവം തന്റെ മന്ത്രിമാരുടേയും ഉപദേഷ്ടാക്കളുടേയും സഹായത്തോടുകൂടി ദിവ്യത്വം നടത്തുന്നു. രണ്ടും ശിര്‍ക്കു തന്നെ' (ശിര്‍ക്ക് അഥവാ ബഹുദൈവത്വം, അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി).

'മുസല്‍മാന്മാരെ സംബന്ധിച്ചേടത്തോളം ഞാനിതാ അവരോടു തുറന്നു പ്രസ് താവിക്കുന്നു, ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിനും ഈമാനിന്നും കടകവിരുദ്ധമാണ്' (മൗദൂദി; മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വികവിശകലനം പേ.35).
'അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്‌ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്‌ലാം വെറും ജലരേഖയായിരിക്കും' (അതേ പുസ്തകം)

സ്വാതന്ത്ര്യസമരത്തെ ശക്തമായി എതിര്‍ത്തു:
'സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഈ സമരമെല്ലാം സാമ്രാജ്യത്വദൈവത്തെ കുടിയിറക്കി ജനാധിപത്യ ദൈവത്തെ ഭരണത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുകയാണെങ്കില്‍ മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം രണ്ടും തുല്യമാണ്. ലാത്തക്കു പകരം മനാത്ത വന്നുവെന്നു മാത്രം. ഒരു കള്ളദൈവത്തിനു പകരം മറ്റൊരു കള്ളദൈവം വന്നുവെന്നു മാത്രം. അസത്യത്തിനുള്ള അടിമത്തം അങ്ങനെത്തന്നെ നിലനില്‍ക്കുകയും ചെയ്തു. ഏതു മുസ്‌ലിമാണ് ഇതിന്ന് സ്വാതന്ത്ര്യം എന്നു പറയുക?' (മുസല്‍മാന്‍ ഔര്‍ മൗജൂദേ സിയാസീ കശ്മകശ് പേ.97, 98).

'ഇംഗ്‌ളീഷുകാരനായ അമുസ്‌ലിമില്‍ നിന്ന് ഇന്ത്യാക്കാരനായ അമുസ്‌ലിംകളിലേക്കു നീങ്ങുകയാണ് ഈ സ്വാതന്ത്ര്യസമരത്തിന്റെ ഫലം. ആദ്യമേ ഞാന്‍ പറഞ്ഞതുപോലെ മുസ്‌ലിമിനെ സംബച്ചിടത്തോളം ഇത്തരമൊരു സമരം ഹറാമാണ് എന്നത് ഖണ്ഡിതമായ കാര്യമാണ്. മാത്രമല്ല, ഇത്തരമൊരു നീക്കം നടക്കുമ്പോള്‍ അത് മൂകമായി നോക്കി നില്‍ക്കുകയെന്നതും മുസ്‌ലിമിന് ഹറാമാണ്' (തഹ്‌രീ ക്കേ ആസാദീ ഔര്‍ മുസല്‍മാന്‍ പേ.81).

'പ്രജായത്തം നടപ്പില്‍ വരുത്താനായി സമരം ചെയ്യുന്ന കപടവിശ്വാസികളെ സംബന്ധിച്ച് ഞാനെന്തു പറയാനാണ്?' (ഖുത്തുബാത്ത് പേ.140).

മാത്രവുമല്ല, ഇന്ത്യന്‍ സ്വാതന്ത്ര്യസമരം നടക്കുമ്പോള്‍, അത് യാതൊരു നിലയും വിലയും അര്‍ഹിക്കാത്തതാണെന്നും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുകയും ജയിലില്‍ പോകുകയും ദണ്ഡനമേല്‍ക്കുകയും ചെയ്യുന്നതിന്ന് ആയിരം വട്ടം ശാപമുണ്ടെന്നുമാണ് മൗദൂദി പ്രഖ്യാപിച്ചത്.

സര്‍ക്കാര്‍ ജോലി ഹറാമാക്കി: 
'നിങ്ങളുടെ ആദര്‍ശം സത്യമാണെങ്കില്‍ മറ്റൊരു ദീനില്‍ നിന്നു കൊണ്ട് നിങ്ങള്‍ക്കു സുഖനിദ്ര പോലും വരികയില്ല. എന്നിട്ടല്ലേ നിങ്ങള്‍ ഇതരദീനുകള്‍ക്ക് സേവനം ചെയ്യുകയും ആ സേവനത്താല്‍ ലഭ്യമാകുന്ന ആഹാരം സന്തോഷത്തോടെ ഭക്ഷിക്കുകയും സസുഖം കാല്‍ നീട്ടി ഉറങ്ങുകയും ചെയ്യുന്നത്' (ഖുത്ത്വുബാത്ത്).

'ഇസ്‌ലാമിക വിരുദ്ധമായ ഒരു ഭരണവ്യ വസ്ഥക്കു കീഴില്‍ ഉദ്യോഗങ്ങള്‍ക്കും സീറ്റുകള്‍ക്കും വേണ്ടി മുറവിളി കൂട്ടുക എന്നതാവട്ടെ മുസ്‌ലിം കളെ സംബന്ധിച്ചേടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്തത്ര മാത്രം നീചമായ ഒരവസ്ഥയാണ്' (പ്രബോധനം 1953 ഡിസ:15).

'ഒരനിസ്‌ലാമിക ഗവ:ന്റെ ജോലിയില്‍ നിന്നും ലഭിച്ച തൊണ്ടയില്‍ നിന്നും കീഴ്‌പോട്ടിറക്കുന്ന റൊട്ടിക്കഷ്ണം ഹലാലും പരിശുദ്ധവുമാണോ അതല്ല, താഗൂത്തിന് സേവനം ചെയ്ത് കരസ്ഥമാക്കിയതാണോ എന്നൊന്നും ഈ 'മുത്തഖി'കള്‍ നോക്കുകയില്ല. മറിച്ച് അവരുടെ ദൃഷ്ടിയില്‍ പ്രാധാന്യമര്‍ഹിക്കുന്നത് ആ ഹറാമു തിന്നതിനു ശേഷം വെള്ളം ഇടതു കൈകൊണ്ടോ വലതു കൈകൊണ്ടോ കുടിച്ചത് എന്നതിലാണ്' (പ്രബോധനം 1950 സെപ്തംബര്‍).

'അനിസ്‌ലാമിക ഗവ:ന്റെ ഉദ്യോഗത്തിന് നമ്മളില്‍ ചിലര്‍ വെമ്പല്‍ കൊള്ളുകയാണ്. ഇസ്‌ലാമില്‍ നിന്ന് തിരിച്ചു പോവുന്നു എന്നാണ് ഇതിന്നര്‍ത്ഥം. ഈ പ്രവണത ഒരിക്കലും വളര്‍ന്നു കൂടാ' (പ്രബോധനം 15/01/1959).

കലാലയങ്ങളെ കൊലാലയങ്ങളെന്നും കോടതികളെ ത്വാഗൂത്തെന്നും വിശേഷിപ്പിച്ചു കൊണ്ട് രാഷ്ട്രത്തിന്റെ പൊതുധാരയില്‍ നിന്ന് മുസ്‌ലിം സമൂഹത്തെ അകറ്റിനിറുത്താന്‍ യത്‌നിച്ചു.

വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത് ഹറാമാണെന്ന് വാദിച്ചു:
ഭൗതികമായി നോക്കിയാലും മതപര മായി നോക്കിയാലും ആപല്‍ക്കരമാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കലെന്നാണ് അവര്‍ വാദിച്ചത്. ജമാഅത്ത് നേതാവായിരുന്ന അബുല്ലൈസ് പറയുന്നതു കാണുക:
'തെരഞ്ഞെടുപ്പില്‍ പങ്കെടുക്കല്‍ ദുന്‍യവിയ്യായും ദീനിയ്യായും മുസ്‌ലിംകള്‍ക്ക് ആപല്‍ക്കരമാണെന്നാണ് നമ്മുടെ അഭിപ്രായം. അതിന്റെ കാരണങ്ങള്‍ ചുവടെ ചേര്‍ക്കാം. ചുരുങ്ങിയ പക്ഷം ഇസ്‌ലാമിന്റെ അഭിവൃദ്ധിയുടെ മാര്‍ഗങ്ങള്‍ അതു കൊണ്ട് തടയപ്പെട്ടിരിക്കുകയാണ്. സാമുദായിക താല്‍പര്യങ്ങളെച്ചൊല്ലി മുസ്‌ലിംകള്‍ തെരഞ്ഞെടുപ്പി ല്‍ പങ്കെടുക്കുന്ന പക്ഷം പ്രസ്തുത വടംവലി പൂര്‍വാധികം വര്‍ധിക്കുകയേ ഉള്ളൂ. അതിനാല്‍ ബോധ പൂര്‍വം വിട്ടു നില്‍ക്കുന്നതാണ് അവര്‍ക്കു നല്ലത്' (പ്രബോധനം പു.4, ല.2, ജൂലൈ, 1951 പേ.35).

'തെരഞ്ഞെടുപ്പും ജമാഅത്തും' എന്ന തലക്കെട്ടില്‍ പ്രബോധനം പറഞ്ഞത് ലീഗുള്‍പെടെ നിലവിലുള്ള ഒരുപാര്‍ട്ടിക്കും വോട്ടു ചെയ്യുന്ന പ്രശ്‌നമേ ഉത്ഭവിക്കുന്നില്ലെന്നാണ്.
'ഇന്ത്യന്‍ മുസല്‍മാന്മാരുടെ ഏകരാഷ്ട്രീയ സംഘടനയെന്നവകാശവാദം മുഴക്കുന്ന മുസ്‌ലിംലീഗു പോലും ഇസ്‌ലാമിന്റെ താല്‍പ ര്യത്തെയല്ല പ്രതിനിധാനം ചെയ്യുന്നത്. സ്വന്തം ഭാഷയില്‍ത്തന്നെ ന്യൂനപക്ഷത്തിന്റെ താല്‍പര്യത്തിനു വേണ്ടി നിലകൊള്ളുന്ന സംഘടനയാണത്. ആകയാല്‍ നിലവിലുള്ള ഏതെങ്കിലുമൊരു പാര്‍ട്ടിയേയോ സ്ഥാനാര്‍ത്ഥിയേയോ വോട്ടു കൊടുത്ത് തെരഞ്ഞെടുക്കുകയെന്ന പ്രശ്‌നമേ ജമാഅത്തെ ഇസ് ലാമിയെ സംബന്ധിച്ചേടത്തോളം ഉദ്ഭവിക്കുന്നില്ല' (പ്രബോധനം പു.26, ല.4).

വോട്ടിംഗ് ശിര്‍ക്കും ഹറാമുമാണെന്നും വാദിച്ച് ഇന്ത്യന്‍ മുസ്‌ലിംകളെ മുഴുവന്‍ കാഫിറാക്കുമ്പോള്‍ അത് മനുഷ്യാവകാശ ലംഘനമാണെന്ന് ഇവര്‍ക്ക് മനസ്സിലായില്ലെന്നോ?!
'ഒരാള്‍ ദൈവേതര ഭരണവ്യവസ്ഥക്കു കീഴില്‍ ദൈവേതര ഭരണവ്യവസ്ഥ നടപ്പാക്കുന്നതിന്നായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോകുകയും ചെയ്യുന്ന പക്ഷം അത് തൗഹീദിന്നു വിരുദ്ധവും അനനുവദനീയവുമാകുന്നു' (ജ:ഇ:27 വര്‍ഷം/ഇലക്ഷന്‍ പ്രശ്‌നം).
തൗഹീദിനു വിരുദ്ധം എന്നാല്‍ ശിര്‍ക്കാണെന്നും അനനുവദനീയമെന്നാല്‍ ഹറാമാണെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ.
'അനിസ്‌ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത് മുസ്‌ലിംകളെ സംബന്ധിച്ചേടത്താളം നിഷിദ്ധമാണെന്ന് ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. അതിനാല്‍ ഏതെങ്കിലും അനിസ്‌ലാമിക പ്രസ്ഥാനവുമായി കൂട്ടു ചേര്‍ന്ന് ഭരണനടത്തിപ്പില്‍ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക് വോട്ടു നല്‍കുകയോ ചെയ്യുന്നത് ജമാഅത്തിന്റെ വീക്ഷണത്തില്‍ അനുവദനീയമല്ല' (പ്രബോധനം 1970 ജൂലൈ പു.31, ല.3).

എന്നാണ് ജമാഅത്തുകാരന് വോട്ടു ചെയ്യല്‍ അനുവദനീയമാവുകയെന്നും അവര്‍ വ്യക്തമാ ക്കിയിട്ടുണ്ട്.
'ഈ നാട്ടിലെ ഭരണം ഇസ്‌ലാമികമായിരിക്കണമെന്ന് ഗവണ്‍മെന്റ് പ്രഖ്യാപിക്കുകയോ അഥവാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഭരണം ഇസ്‌ലാമികമാക്കി മാറ്റുവാന്‍ സാധിക്കുമെന്ന് ജമാഅത്തിനു തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയില്ല' (പ്രബോധനം പു.4, 4.8 പേ.163).
ഇപ്പോള്‍ അങ്ങനെയെരുറപ്പ് കൊടുത്തതാരാണാവോ?


12. മുസ്ലിംകളെ കാഫിറാക്കി

ഇന്ത്യാരാജ്യത്ത് സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നവന്‍ കാഫിര്‍, വോട്ടു ചെയ്യുന്നവന്‍ കാഫിര്‍, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവന്‍ കാഫിര്‍, കോടതിയെ സമീപിച്ചവന്‍ കാഫിര്‍ ഇങ്ങനെ മൗദൂദി യുടേയും മൗദൂദിസ്റ്റുകളുടേയും കുഫ്‌റ് ഫത്ത്‌വക്ക് യാതൊരു പഞ്ഞവുമില്ല. പ്രമുഖ നിരൂപകനായ ഡോ.മുഹമ്മദ് അമ്മാറ വിലയിരുത്തുന്നു:
'ഇന്നത്തെ മുസ്‌ലിംകളുടേയും സമൂഹത്തിന്റേയും അവസ്ഥ 'ജാഹിലിയ്യത്ത്' എന്ന് വിശേഷിപ്പിച്ചതു കൊണ്ടും എല്ലാവരും 'കുഫ്‌റി'ല്‍ പതിച്ചിരിക്കുന്നു എന്ന് വിധി പ്രസ്താവിച്ചതു കൊണ്ടും പൂര്‍വികരായ ചിന്തകരില്‍ നിന്നും ഗവേഷകരില്‍ നിന്നും പരിഷ്‌കര്‍ത്താക്കളില്‍ നിന്നും ഇസ്‌ലാമിക ലോകത്തെ പടുക്കളായ പണ്ഡിതരില്‍ നിന്നും മൗദൂദി ഒറ്റപ്പെട്ടിരിക്കുന്നു' (അബുല്‍ അമ്‌ലാ അല്‍മൗദൂദി വ സ്വഹ്‌വത്തുല്‍ ഇസ്‌ലാമിയ: പേ.77).


13. ദഅ്‌വത്തിന്റെ മുന്‍ഗണനാക്രമം അട്ടിമറിച്ചു

ജമാഅത്തെ ഇസ്‌ലാമിയുടെ ദഅ്‌വത്ത് പ്രവാചകന്മാരുടെ ദഅ്‌വത്തിന് വിരുദ്ധമാണ്. അത് രാഷ്ട്രീയ കേന്ദ്രീകൃതം മാത്രമാണ്. ശിര്‍ക്കിനും ബിദ്അത്തിനുമെതിരെയുള്ള പ്രബോധനം അവരെ സംബന്ധിച്ച് അവഗണിക്കപ്പെട്ടാലും കുഴപ്പമില്ലാത്തതത്രെ. തൗഹീദിന് പ്രധാന്യം പ്രവാചകന്മാരുടെ പ്രബോധന നിലപാട് സ്വീകരിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ ദഅ്‌വത്തിന് മൗദൂദിസ്റ്റുകള്‍ കാണുന്ന സ്ഥാനം കാണുക:
'മുസ്‌ലിംകളില്‍ അള്ളിപ്പിടിച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തന പരിപാടിയിലെ രണ്ടാമത്തെ ഇനമായ മുസ്‌ലിംകളുടെ സമ്പൂര്‍ണ സംസ്‌കരണത്തിന്റെ ഒരു വശത്തിനാണ് ഊന്നല്‍ നല്‍കുന്നത്' (ജ:ഇ: ലഘുപരിചയം, ശൈ.മു.കാരക്കുന്ന് പേ.91).

മാത്രവുമല്ല, ഈ പരിപാടിയെ ശ്മശാനവിപ്ലവം എന്നു പരിഹസിക്കുകയും ഇതു തന്നെ പ്രവാചകന്‍ ഭരണം നേടിയതിനു ശേഷമേ നടപ്പാക്കിയുള്ളൂ എന്നു തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു മൗദൂദിസ്റ്റിന്റെ വാചകം കാണുക:
'ശിര്‍ക്കില്‍ നിന്ന് പിന്തിരിഞ്ഞ ഒരു സമൂഹം തൗഹീദിന്റെ അടിത്തറയില്‍ ഒരു ഭരണകൂടം സ്ഥാപിച്ച ശേഷം നടത്തിയ 'ശ്മശാനവിപ്ലവ'ത്തെ അകാലത്തും അനവസരത്തിലും നടപ്പാക്കാനുള്ള ശ്രമം ആത്മഹത്യാപരവും ബുദ്ധിശൂന്യതയുമാണെന്നും അതു കരുതുന്നു' (എ.ആര്‍, ജ:ഇ:50ാം വാര്‍ഷിക പതിപ്പ് പേ.186). മുഹമ്മദ് നബി(സ) നടത്തിയ ദഅ്‌വത്ത് അനവസരത്തിലുള്ളതാണെന്ന്! അല്ലാഹുവില്‍ ശരണം!

അല്ലാഹുവെ മാത്രം ആരാധിക്കണമെന്നാണ് നബി(സ) പറഞ്ഞതെങ്കില്‍ അത് സ്വീകരിക്കാന്‍ മുശ്‌രിക്കുകള്‍ക്ക് ഒരു പ്രയാസവും ഉണ്ടാകില്ലെന്നും മറിച്ച് ഭരണമാറ്റം ഉദ്ദേശിച്ചതുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ മക്കയില്‍ നിന്ന് ആട്ടിപ്പുറത്താക്കിയതെന്നും മൗദൂദി 'ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം' എന്ന തന്റെ കൃതിയില്‍ വാദിക്കുന്നു. എന്നാല്‍ ക്വുര്‍ആന്‍ ഇതു ഖണ്ഡിക്കുന്നു:
'ഞങ്ങള്‍ ഞങ്ങളുടെ ദൈവങ്ങളെ ഏകദൈവമാക്കണമെന്നോ? നിശ്ചയം, ഇത് അത്ഭുതകരമായ കാര്യമത്രെ' (വി:ക്വു)


14. ഇബാദത്തുകളും ചരിത്ര സംഭവങ്ങളും രാഷ്ട്രീയമായി വ്യാഖ്യാനിച്ചു

ആരാനധനകളുടെ ലക്ഷ്യം ഭരണകൂടം നടത്താനുള്ള പരിശീലനമത്രെ!
'ചുരുക്കത്തില്‍ ദിനംപ്ര തി അഞ്ചു തവണ ഓരോ പള്ളിയില്‍ വെച്ചും സംഘം ചേര്‍ന്നുള്ള നമസ്‌കാരം മൂലം ഈ വിധം പരി ശീലിപ്പിക്കുന്നതിന്റെ അര്‍ത്ഥം ഒരു ചെറിയ പരിധിക്കുള്ളില്‍ വെച്ചു കൊണ്ട് സുശക്തവും വിപുലവു മായ ഒരു ഭരണകൂടം നടത്തുവാന്‍ നിങ്ങളെ പരിശീലിപ്പിക്കുകയും അതിന്നു നിങ്ങളെ പ്രാപ്തരാക്കു കയും ചെയ്യുക എന്നതാണ്. (ഖുത്തുബാത്ത് പേ.199).

'നമസ്‌കാരം, നോമ്പ്, സകാത്ത്, എന്നീ ആരാ ധനാ കര്‍മങ്ങള്‍ നിങ്ങളുടെ മേല്‍ നിര്‍ബന്ധമാക്കിയതില്‍ ഇതേ ഒരുക്കങ്ങളും പരിശീലനങ്ങളും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇവിടുത്തെ ഭരണകൂടങ്ങളെല്ലാം തങ്ങളുടെ പട്ടാളം, പോലീസ്, സിവില്‍ സര്‍വീസ് മുതലായ വകുപ്പുകളിലേക്ക് തെരഞ്ഞെടുക്കുവാനുദ്ദേശിക്കുന്ന ജനങ്ങള്‍ക്ക് ആദ്യമായി ഒരു പ്രത്യേകതരം പരിശീലനം നല്‍കുകയും അനന്തരം അവരെ അതതു ജോലികളില്‍ നിയമിക്കുകയും ചെയ്യുന്നതു പോലെ ഇസ്‌ലാമും അതിലെ നാനാവിധ ഉദ്യോഗങ്ങളില്‍ നിയമിക്കാനുദ്ദേശിക്കുന്ന ജനങ്ങള്‍ക്ക് പ്രഥമമായി ഒരു പ്രത്യേക വിധം പരിശീലനം നല്‍കുകയും പിന്നീട് അവരെക്കൊണ്ട് സമര ത്തിനും അല്ലാഹുവിന്റെ ആധിപത്യത്തിനുമുള്ള സേവനം ചെയ്യിക്കുവാനുദ്ദേശിക്കുകയുമാണ് ചെയ്യുന്നത്' (ഖുത്തുബാത്ത് പേ.388,389).



'എത്രയും മഹത്തരവും ത്യാഗസമ്പൂര്‍ണവുമായ ഒരു സേവനത്തിന്നുള്ള പരിശീലനമാണീ കര്‍മങ്ങളെന്ന പരമാര്‍ത്ഥം നിങ്ങളെ ഇതേ വരെ ആരും പഠിപ്പിച്ചിട്ടില്ല' (പേ.393) എന്നു കൂടി മൗദൂദി ആണയിടുന്നു.

'മിഅ്‌റാജ് കീ രാത്' എന്ന മൗദൂദിയുടെ കൃതിയില്‍ പറയുന്നത്, മദീനയില്‍ ഭരണം നടത്തേണ്ടതെങ്ങനെയെന്നുള്ള മാനിഫെസ്റ്റോ നല്‍കാനാണ് മുഹമ്മദ് നബിയെ അല്ലാഹു ആകാശലോകത്തേക്ക് വരുത്തിച്ചത് എന്നാണ്. എവിടെ നിന്നാണ് മൗദൂദിക്ക് ഈ വിവരം കിട്ടിയത്?

ബാങ്കിന്റെ വിവക്ഷ അതു വിളിക്കുന്നവനും കേള്‍ക്കുന്നവനും അറിഞ്ഞു കൂടത്രെ! അറിയുമെങ്കില്‍ ലോകം മുഴുവന്‍ ബാങ്കുവിളിക്കുന്നവന്റെ ശത്രുവാകുമായിരുന്നു പോലും!
'.....മന:പൂര്‍വമാണ് അതു പ്രഖ്യാപിക്കുന്നതെങ്കില്‍ ഈ ദുഷിച്ച ലോകം ഒരിക്കലും ഈ ശബ്ദത്തെ സമാധാനത്തോടെ ശ്രവിക്കുകയില്ല. നിങ്ങള്‍ അങ്ങോട്ടു ശണ്ഠക്കു പോവുന്നില്ലെങ്കിലും ലോകം സ്വയം തന്നെ നിങ്ങളോടു ശണ്ഠക്കു വരുന്നതായിരിക്കും. ഈ ശബ്ദം ഉയര്‍ത്തുന്നതോടെ ലോകം നിങ്ങളുടെ ശത്രുവായി പരിണമിച്ചതായും നിങ്ങളുടെ ചുറ്റുപാടും സര്‍പ്പങ്ങളും തേളുകളും നിറഞ്ഞതായും നിങ്ങള്‍ക്കനുഭവപ്പെടുന്നതായിരിക്കും' (പ്രബോധനം 1959 ഫെബ്രുവരി 1, പേ.11,12; സിയാസീ കശ്മകശ് 3/175,176).
കാരണം ആരുടേയും നിയമം തനിക്കു നിയമമല്ല എന്നാണത്രെ ബാങ്കു വിളിക്കുന്നവന്റെ പ്രഖ്യാപനം.

'ദീന്‍ എന്നാല്‍ യഥാര്‍ത്ഥത്തില്‍ സ്റ്റേറ്റ് ആണെന്നും ശരീഅത്ത് എന്നാല്‍ ആ ശരീഅത്തിന്റെ നിയമവ്യവസ്ഥയാണെന്നും ആ നിയമപദ്ധതിയനുസരിച്ച് ജീവിതം നയിക്കുന്നതിന്നാണ് ഇബാദത്ത് എന്ന് പറയുന്നതെന്നുമുള്ള സംഗതി വ്യക്തമായിത്തീരുന്നതാണ്' (ഖുത്തുബാത്ത് പേ.411)
ഇക്കാര്യം മൗദൂദിക്കു മുമ്പ് ആരാണു പറഞ്ഞത്? ഇതിന്റെ പ്രമാണികത വ്യക്തമാക്കാന്‍ കഴിയുമോ?


15. പിഴച്ച ചിന്തകളെ ന്യായീകരിക്കുന്നു
കേരളത്തിലെ സമസ്തക്കാര്‍ പിന്തുടരുന്ന പിഴച്ച വിശ്വാസങ്ങളടക്കം ത്വരീക്വത്തിന്റെ ചിന്താഗതികള്‍ പോലും മൗദൂദിസ്റ്റുകള്‍ക്ക് പഥ്യമാണ്. അതു കൊണ്ടാണല്ലോ നാലു മദ്ഹബും സത്യസമ്പൂര്‍ണമാണെന്ന് 'ഇസ്‌ലാം മത'ത്തില്‍ മൗദൂദി എഴുതിയത്. ജമാഅത്തെ ഇസ്‌ലാമിയില്‍ ഹനഫി മുക്വല്ലിദിനു പോലും അംഗമാകാം എന്ന് ജ:ഇ: ലക്ഷ്യവും മാര്‍ഗവും എന്ന പുസ്തകത്തില്‍ പ്രസ്താവിച്ചിരിക്കുന്നു. 'ജമാഅത്ത് എല്ലാ വിഭാഗക്കാരേയും മദ്ഹബുകാരേയും സംഘടനയില്‍ ചേര്‍ത്തു. അതില്‍ അഹ്‌ലുല്‍ ഹദീഥില്‍ പെട്ടവരും ബറയല്‍വികളും ദയൂബന്തികളുമുണ്ട്. ശിയാക്കളില്‍ നിന്ന് ആരും അംഗങ്ങളായിട്ടില്ലെങ്കിലും അനുഭാവികളില്‍ അവര്‍ ധാരാളമുണ്ട്. നിങ്ങള്‍ ശരിയായി തോന്നുന്ന മദ്ഹബ് പ്രകാരം പ്രവര്‍ത്തിച്ചോളൂ' എന്നു പറയുന്നതില്‍ അഭിമാനം കൊള്ളുകയാണ് മൗദൂദിയും സംഘവും. തങ്ങള്‍ തന്നെ ശിയാ ആദര്‍ശം പ്രചരിപ്പിക്കുന്ന അവാന്തരവിഭാഗത്തിന്റെ വേഷമണിയുമ്പോള്‍ ഏതായാലും ശിയാക്കള്‍ പ്രത്യേകം അംഗങ്ങളായി വേണമെന്നില്ലല്ലോ!


16. ശിയാക്കളുടെ ത്വക്വിയ്യത്ത് എന്ന മറച്ചുവെക്കല്‍ 
ഇപ്പോള്‍ ചിലരൊക്കെ ചിന്തിക്കാറുണ്ട്, മേല്‍പറഞ്ഞ പല വാദങ്ങളും പ്രശ്‌നങ്ങളും മൗദൂദിസ്റ്റുകള്‍ ഇപ്പോള്‍ ശക്തമായി ഉന്നയിക്കാറില്ലല്ലോ. പലതും അവര്‍ പിന്‍വലിക്കുകയും ചെയ്തു. എന്നിട്ടുമെന്തിന് അവരെ ഇങ്ങനെ വിമര്‍ശിക്കുന്നു? മേല്‍പറഞ്ഞ മൗദൂദിസ്റ്റുകളുടേതായി അറിയിച്ച തീവ്രവാദ മതരാഷ്ട്രവാദ നിയമങ്ങളൊന്നും അവര്‍ പിന്‍വലിച്ചിട്ടില്ലെന്നും പൂര്‍വോപരി ശക്തിയോടെ നിഗൂഢമായി മറ്റു പ്രസ്ഥാനങ്ങള്‍ക്കകത്തു പോലും ഈ ചിന്താഗതികള്‍ അടിച്ചേല്‍പിക്കാനുള്ള പദ്ധതികള്‍ അവര്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും നാം തിരിച്ചറിയണം.

വോട്ടു ചെയ്യുന്നത് ശിര്‍ക്കാണെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്ന് അമീര്‍ പ്രസ്താവനയിറക്കുമ്പോഴും നമ്മുടെ സ്വാതന്ത്ര്യ സമരം എന്നൊക്കെ അവര്‍ എഴുതുന്നതു കാണുമ്പോഴും സര്‍ക്കാര്‍ ജോലിയില്‍ അവര്‍ പ്രവേശിക്കുമ്പോഴുമെല്ലാം ശിയാക്കളുടെ ഏറ്റവും ദുഷിച്ച 'തക്വിയ്യത്ത്' എന്ന നിഗൂഢതാവിശ്വാസം മൗദൂദിസ്റ്റുകളേയും ബാധിച്ചിരിക്കുന്നുവെന്ന് നാം തിരിച്ചറിയണം. പ്രത്യേക സാഹചര്യങ്ങളില്‍ സത്യം മറച്ചു വെക്കുക എന്നതിന്നാണ് ശിയാക്കള്‍ തക്വിയ്യത്ത് എന്നു പറയുന്നത്. തക്വിയ്യത്ത് ഇല്ലാതെ ഈമാനും ഇസ്‌ലാമുമില്ലെന്നൊക്കെ വ്യാജഹദീഥുകളും അവര്‍ പ്രചരിപ്പിക്കാറുണ്ട്.

വ്യക്തമായ കളവും കാപട്യവും ന്യായീകരിക്കാന്‍ ശിയാക്കള്‍ക്ക് ജൂതന്‍ സംഭാവന ചെയ്ത തക്വിയ്യത്ത് എന്ന ഫോര്‍മുല ഇവിടെ അഹ്‌ലുസ്സുന്നത്തില്‍ നിന്ന് ബഹുദൂരം അകന്ന മൗദൂദിസ്റ്റുകള്‍ സ്വാഭാവികമായും പ്രയോഗവത്കരിക്കുന്നുവെന്നു മാത്രം. അതുകൊണ്ട് അവരുടെ അസ്തിത്വം തന്നെ കളഞ്ഞുകുളിച്ചുവെന്ന് തോന്നുമാറുള്ള പുത്തന്‍ പ്രസ്താവനകളും നടപടികളും കാണുമ്പോള്‍ അവര്‍ മൗദൂദിയന്‍ ചിന്തകള്‍ വെടിഞ്ഞുവെന്നും നല്ലകുട്ടികളായെന്നും ആരും തെറ്റിദ്ധരിക്കരുത്. മറിച്ച് അത് ശക്തമായി നടപ്പില്‍ വരുത്തുകയാണെന്ന് മനസ്സിലാക്കുക.